തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ പോസ്റ്ററുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ സാന്പത്തിക തിരിമറി നടത്തിയ രാജേഷിനെ പുറത്താക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്റെ തോൽവിക്ക് ഉത്തരവാദി രാജേഷ് ആണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജേഷ് പണം പറ്റിയെന്നും ആരോപണമുണ്ട്. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ച പാർട്ടി അന്വേഷിക്കണം. ബിജെപി പ്രതികരണ വേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇഡി റബർ സ്റ്റാമ്പ് അല്ലെങ്കിൽ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ട് കെട്ടണമെന്നും പോസ്റ്ററിൽ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്.
Read MoreCategory: Top News
അനുമതി വാങ്ങണമായിരുന്നു; വിവാഹിതയായ സ്ത്രീയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു; ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി സഹോദരനും ബന്ധുവും
ലക്നോ: വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി. സംഭവത്തില്‍ സ്ത്രീയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റുചെയ്തു. സാമൂഹികമാധ്യമത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. സ്ത്രീയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് രാത്രയില്‍ ചന്ദന്‍ ബിന്ദിനെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്പ് വയലില്‍ തള്ളുകയായിരുന്നു.
Read Moreകലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസിന് പരിക്കേറ്റ അപകടം: മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്; കുറ്റപത്രം ഉടന്‍; ജിസിഡിഎയ്ക്കും പോലീസിനും ക്ലീന്‍ ചിറ്റ്
കൊച്ചി: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്. ജിസിഡിഎയ്ക്കും പോലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയാണ് പാലാരിവട്ടം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. ഇത് ഉടന്‍ രേഖപ്പെടുത്തും. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന് അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാതെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന് പാലിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നേരത്തെ ജിസിഡിഎയ്ക്കും പോലീസിനുമെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ച പോലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്കാണ് പാലാരിവട്ടം പോലീസ് എത്തിയിരിക്കുന്നത്.…
Read Moreമാറിടത്തിൽ സ്പർശിച്ചാൽ ബലാത്സംഗശ്രമം അല്ലെന്ന ഉത്തരവ്: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; വാദം തുടങ്ങും മുമ്പ് ഹർജിക്കാരിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ബേല പറഞ്ഞതിങ്ങനെ
ന്യൂഡൽഹി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലാഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരിനോ മാത്രമേ അപ്പീൽ നൽകാനാകൂ. ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്.
Read Moreപെരുനാട്ടിലെ കൂട്ട പീഡനക്കേസിലെ ആദ്യ വിധി; 23കാരനായ പ്രതിക്ക് 25 വർഷം തടവും പിഴയും; സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയെ വശീകരിച്ചു; ബാക്കിയുള്ള 18 കേസുകളുടെയും വിചാരണ കോടതിയില്‍
അടൂര്‍: പെരുനാട് പോലീസ് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന 19 പേരില്‍ ഒരാളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചു. സീതത്തോട് ഉറുമ്പനി പനംതോട്ടത്തില്‍ പി.ബി. ബ്ലസനെയാണ് (23) കേസിള്‍ 25 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എടുത്തിട്ടുള്ളത്. ഇന്‍സ്റ്റാഗ്രം മുഖേന പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ബ്ലസണ്‍ നിരന്തരം ഫോണില്‍ വിളിച്ചു ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു വശീകരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. അടൂര്‍ സ്പെഷല്‍ പോക്സോ കേസ് ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. പെരുനാട് പോലീസ് പെണ്‍കുട്ടിയുടെ ആദ്യമൊഴി പ്രകാരം കേസെടുത്ത് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ മറ്റു കുറ്റാരോപിതരും സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയിയും പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിജുവാണ്…
Read Moreഎല്ലാം ചെയ്യിപ്പിച്ച് സിപിഎം കൈയൊഴിഞ്ഞു; ക്വട്ടേഷൻ ആക്രമണത്തിൽ മക്കള്‍ ജയിലിലായതില്‍ മനംനൊന്ത് അച്ഛന് തൂങ്ങിമരിച്ചു; ആത്മഹത്യാകുറിപ്പിൽ നേതാക്കളുടെ പേരുകൾ; സിപിഎമ്മില്‍ പുതിയ വിവാദം
പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നു ക്വട്ടേഷന്‍ ആക്രമണത്തിനുപോയ യുവാക്കളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതിനു പിന്നാലെ അച്ഛന് തൂങ്ങി മരിച്ച സംഭവം സിപിഎമ്മില്‍ പുതിയ വിവാദത്തിനു തിരി കൊളുത്തി. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെയാണ് (ലെസ്ലി 54) ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മത്തായിയുടെ മക്കളായ ലിബിന് കെ. മത്തായി(29), എബിന് കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞദിവസം വിധിച്ചിരുന്നു. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു(50)വാണ് ഈ കേസില്‍ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണീറ പറങ്കിമാവിള വീട്ടില്‍ സഞ്ചു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017…
Read Moreഅറിയണം, കേള്‍ക്കണം 81കാരിയായ കർഷകയുടെ രോദനം; 23 ശതമാനം കിഴിവ് കൊള്ള; കൊയ്തത് അത്രയും പാടത്തുതന്നെ; ആത്മരോഷം അണപൊട്ടിയ കർഷകരുടെ പ്രതിഷേധം പാഡി ഓഫീസ് ഉപരോധിച്ച്
കോട്ടയം: പാടത്ത് കൊയ്തുകൂട്ടിയ 30 ക്വിന്റല്‍ നെല്ലിന് മുന്നില്‍ കണ്ണീര് പൊഴിക്കുകയാണ് കുറിച്ചി ചേപ്പാട്ടുപറമ്പില്‍ ചിന്നമ്മ. 18 ദിവസം മുന്‍പ് കൊയ്ത നെല്ല് പാടത്തു കിടക്കുമ്പോള്‍ മില്ലുകാര്‍ ചോദിക്കുന്നത് 22 ശതമാനം കിഴിവാണ്. അറുപതിനായിരം രൂപ കടമെടുത്ത് കൃഷിയിറക്കിയിട്ട് 100 കിലോ നെല്ലിന് 22 കിലോ കിഴിവ് നല്കിയാല് നഷ്ടം എത്ര ഭീമമായിരിക്കും. വിധവയായ ചിന്നമ്മ എണ്‍പത്തിയൊന്നാം വയസിലും കൃഷിയിറക്കുന്നത് നെല്ലിനോടുള്ള മമത കൊണ്ടാണ്. മൂന്നു വളവും മൂന്നു കീടനാശിനിയും പ്രയോഗിച്ച് നാലു മാസത്തെ കാത്തിരിപ്പിനുശേഷം കൊയ്തപ്പോഴാണ് മില്ലുകാരും പാഡി ഓഫീസറും ഇടനിലക്കാരും ചേര്‍ന്നുള്ള കഴുത്തറപ്പന്‍ ചൂഷണം. രണ്ടാഴ്ച പാടത്ത് കിടന്ന നെല്ല് കിളിര്‍ക്കുമെന്ന സാഹചര്യത്തില്‍ ഇന്നലെ കൂലിക്കാരെ വിളിച്ച് കരയ്ക്ക് കയറ്റി.ഒന്നരയേക്കറില്‍ കൃഷിയിറക്കിയ ചിന്നമ്മ ഭാരിച്ച നഷ്ടമാണ് മുന്നില്‍ കാണുന്നത്. ഇന്നലെ കോട്ടയം പാഡി ഓഫീസിലെ ധര്‍ണയിലും ഉപവാസത്തിലും പങ്കെടുക്കാന്‍ ചിന്നമ്മയെപ്പോലെ വേറെയും കര്‍ഷകരുണ്ടായിരുന്നു. കോട്ടയം:…
Read Moreപറഞ്ഞതുപോലെ തന്നെ അവൻ വന്നു… ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും ചാകണം; ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം നോബിയുടെ മാനസിക പീഡനം മൂലമെന്ന് പോലീസ്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം മൂലമെന്ന് പോലീസ്. ഭർതൃവീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തി. പ്രതി ആത്മഹത്യാപ്രേരണ നടത്തിയെന്നും പോലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഷൈനിയും മക്കളും മരിക്കുന്നതിന് തലേദിവസം നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പോലീസ് കോടതിയെ അറിയിച്ചു. “നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
Read Moreജ്യൂസിൽ മദ്യം കലക്കി വീട്ടമ്മയെ മയക്കിയശേഷം നഗ്നവീഡിയോ ചിത്രീകരിച്ചു; പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രായപൂർത്തിയാവാത്ത മകന് അയച്ചു നൽകുന്നു; വടകര സ്വദേശിക്കെതിരെ കേസ്
പയ്യന്നൂര്‍: മദ്യം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത മകന് അയച്ചു കൊടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. വടകര വില്യാമ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരേയാണ് പോലീസ് കേസെടുത്തത്. ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കിയശേഷം പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്ന വീഡിയോ യുവതിയുടെ പ്രായപൂര്‍ത്തിയെത്താത്ത മകനും പ്രതി അയച്ചു കൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ മകന് നല്കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. ഇപ്പോള്‍ കാസര്‍ഗോട് ജില്ലയില്‍ താമസിക്കുന്ന യുവതിയെയാണ് മുഹമ്മദ് ജാസ്മിന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമത്തിന് യുവതി നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്നു ചന്തേര പോലീസ് നേരത്തെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.…
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം; എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ശിക്ഷാവിധി 20 വർഷത്തിനു ശേഷം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനും
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം. പതിനൊന്നാം പ്രതിയെ ജാമ്യത്തിൽ വിട്ടു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി. നിസാറാണ് ശിക്ഷ വിധിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പാനൂർ പത്തായക്കുന്ന് കാരായിന്റവിട സ്വദേശി ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെ കോമത്ത് പാറാൽ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പണിക്കന്റവിട…
Read More