കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരി. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എണ്ണീറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി മുത്തുവിന്റെയും അക്കമ്മലിന്റെയും സംരക്ഷണയിലാണ്. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ തന്നോടുള്ള സ്നേഹം കുറയുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
Read MoreCategory: Top News
ഒരുതരി പൊന്നെന്ന ആഗ്രഹം സ്വപ്നങ്ങളിൽ മാത്രം… പിടിതരാതെ കുതിച്ച് സ്വർണം; ഗ്രാമിന് 8,250 രൂപ; 66000ത്തിലും പിടിച്ചുകെട്ടാനാവില്ലെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമായി. കഴിഞ്ഞ 14 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3011 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വര്‍ണവില 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കടന്നു. വെള്ളി വില ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസ ആക്രമിച്ചതാണ് സ്വര്‍ണവില…
Read Moreപണത്തിന് ആവശ്യം വന്നപ്പോൾ മോഷ്ടിച്ചു; കൈകൾക്ക് പരിക്ക് പറ്റിയത് മൽപിടുത്തത്തിനിടെ; കോട്ടയത്ത് പോലീസുകാരനെ കുത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്
ഗാന്ധിനഗർ: എസ്എച്ച് മൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ മോഷണം നടത്തിയ വീട്ടിലും പോലീസുകാരനെ കുത്തിയ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകുന്നേരം അറസ്റ്റിലായ മള്ളൂശേരി പാലക്കുഴി അരുണ്‍ ബാബുവുമായാണ് ഗാന്ധിനഗർ പോലീസ് തെളിവെടുപ്പ് നടത്തിയത്. നിരവധികേസുകളിലെ പ്രതിയാണ് അരുൺ ബാബു. ഇയാൾക്കെതിരേ കാപ്പാ നിയമം ഉള്‍പ്പെടെ ചുമത്തിയിരുന്നു. പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ നിരവധികേസുണ്ട്. കഞ്ചാവ്, അടിപിടി കേസുകളാണ് കുടുതലും. വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയായ അരുണിനെ ഞായറാഴ്ച എസ്എച്ച് മൗണ്ടില്നിന്നു പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ ആരുൺ ബാബു കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇടതുചെവിയുടെ ഭാഗത്ത് കുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു മള്ളൂശേരി കോയിത്തറ സോമാ ജോസി (65)നെയാണ് പ്രതി കെട്ടിയിട്ട് മൂന്നു പവന് സ്വര്‍ണവും രണ്ടായിരം രൂപയും കവര്‍ന്നത്. ഇന്നലെ പ്രതിയെ ഈ വീട്ടിലെത്തിച്ചു തെളിവെടുത്തു.…
Read Moreസഖാവെടാ… സഖാവ് ആവോലി ഫ്രാൻസിസ്..! മുസ്ലിംകള്‍ക്കു ക്രിമിനല്‍ സ്വഭാവം; എന്തു തെറ്റ് ചെയ്താലും പ്രാര്‍ഥിച്ചാല്‍ മതി; സിപിഎം ലോക്കൽ സെക്രട്ടറിയുടെ പരാമർശം വിവാദത്തിൽ
മൂവാറ്റുപുഴ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിവാദത്തിലായി സിപിഎം നേതാവ്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിന്റെ പരാമർശമാണു വിവാദത്തിലായത്. മുസ്ലിംകള്‍ക്കു ക്രിമിനല്‍ സ്വഭാവമാണന്നും എന്തു തെറ്റ് ചെയ്താലും പള്ളിയില്‍ പ്രാര്‍ഥിച്ചാല്‍ മതിയെന്നും ഇതാണ് ഇവരെ പഠിപ്പിക്കുന്നതെന്നുമാണ് ഇദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണെന്നും പരാമർശമുണ്ടായി. വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിസ് തന്റെ പരാമർശം പിൻവലിച്ചു. ലോക്കൽ സെക്രട്ടറിയുടെ പരാമർശം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു പ്രസ്താവനയിൽ അറിയിച്ചു.
Read Moreഎന്റെ ചൂടുപറ്റികിടന്ന മോളാണേ… രാത്രിയിൽ കാണാതായ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂര്‍: പാപ്പിനിശേരിയില്‍ കാണാതായ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തങ്ങളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഇരുവരുടേയും പ്രണയത്തിന് വീട്ടുകാർ സമ്മതം മൂളി; പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി; കൊല്ലത്തെ വിദ്യാർഥിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
കൊല്ലം: വീട്ടിൽ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് നടക്കുന്ന വിവരങ്ങൾ. തേജസുമായുള്ള ബന്ധത്തിൽ നിന്നും ഫെബിന്റെ സഹോദരി പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങൾ സമ്മതിച്ചിരുന്നു. പിന്നീട് യുവതി തേജസുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി. എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് പതിവായി ശല്യം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഇത് വിലക്കി. ഇതേതുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.യുവതിയെയും കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നോയെന്ന് സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന് ഫെബിന് ജോര്‍ജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ…
Read Moreകൗമാരക്കാരിലെ ലഹരി ഉപയോഗം: പൊതുപരീക്ഷയ്ക്ക് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകര്‍
കൊച്ചി: സംസ്ഥാനത്ത് കൗമാരക്കാര്‍ ഉള്‍പ്പെട്ട ലഹരിക്കേസുകള്‍ വര്‍ധിച്ചതോടെ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകര്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന രക്തപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്കൂളുകളിലും ദന്തപരിശോധനയും നടത്തണം. പരിശോധനയിലൂടെ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നേരത്തെ തിരിച്ചറിയാനും വിദഗ്ധ ചികിത്സ നല്‍കാനും കഴിയുമെന്നാണ് അധ്യാപകരുടെ പക്ഷം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം അധ്യാപകര്‍. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ അറിയാമെങ്കിലും ഇത് തെളിയിക്കാന്‍ പലപ്പോഴും അധ്യാപകര്‍ക്ക് കഴിയാറില്ല. രക്ഷിതാക്കളെ വിവരം അറിയിച്ചാല്‍ പലരും തങ്ങളുടെ മക്കള്‍ അത്തരത്തില്‍ ചെയ്യില്ലെന്ന് ന്യായീകരിക്കും. അടുത്തിടെ തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ദന്ത പരിശോധനയില്‍ 16 ഓളം പേര് ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മക്കള്‍ ദിവസങ്ങളോളം സ്കൂളില്‍ എത്താതിരുന്നാല്‍ വീട്ടുകാരെ…
Read Moreരാത്രിയിൽ ബൈക്കിലിരിക്കുന്ന കുട്ടി; എക്സൈസ് ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ പൊതിവലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമം; വിദ്യാർഥിയെക്കുറിച്ച് വരുന്നത് ഞെട്ടിക്കുന്ന വിവരം
ഈരാറ്റുപേട്ട: പൂഞ്ഞാർ പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപ്പാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കൈയിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു. സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർഥിയെ മറ്റൊരു സ്കൂളിൽനിന്നും നേരത്തെ…
Read Moreഭൂമിശാസ്ത്ര അധ്യാപകന്റെ ശരീരശാസ്ത്രം പാളി… വിദ്യാർഥിനികളോട് മോശമായി പെരുമാറുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്; കോളജ് പ്രഫസറുടെ വിശദീകരണം മറ്റൊന്ന്…
ലക്നോ: വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ കോളജ് പ്രഫസറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഹത്രാസിലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നരേൻ. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഇയാൾക്കെതിരെ മാർച്ച് 13നാണ് അജ്ഞാത വ്യക്തിയിൽ നിന്നും പോലീസിന് പരാതി ലഭിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പരാതിക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രഫസർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന്റെ ചിത്രങ്ങളും പരാതി നൽകിയ വ്യക്തി പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസെടുത്തതിന് പിന്നാലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജ് സെക്രട്ടറി പ്രദീപ് കുമാർ ബഗ്ല, പ്രഫസറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18 മാസമായി താൻ ഇത്തരം ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും നിരവധി അന്വേഷണങ്ങളും…
Read Moreവേനൽ മഴയ്ക്കൊപ്പമെത്തുന്ന മിന്നൽ കൂടുതൽ അപകടകാരി; പാടത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു; സമീപത്തുണ്ടായിരുന്ന സുഹൃത്തിനും പരിക്ക്
എടത്വ; കൊയ്ത് കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. എടത്വ പഞ്ചായത്ത് ഒന്നാംവാർഡ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിലെ ശ്രീനിവാസന്റെ മകൻ അഖില്‍ പി. ശ്രീനിവാസന് (30) ആണു മരിച്ചത്. ഇടിമിന്നലേറ്റതിനു പിന്നാലെ അഖിലിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എടത്വ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തു സംസാരിക്കവേയാണു ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിക്കും തലയ്ക്കും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റു. എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയതിനുശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലിനൊപ്പം കളിക്കുകയായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. വെല്‍ഡിംഗ് ജോലിക്കാരനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണിയും ചെയ്തിരുന്നു. അമ്മ:…
Read More