കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവർത്തകനായ യു.കെ. സലീം കൊലക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ്. മകന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണമാണ് യൂസഫ് ഉന്നയിച്ചിരിക്കുന്നത്. സലീം കൊലക്കേസിൽ പുനരന്വേഷണം വേണമെന്നും സത്യം കണ്ടുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പ്രതിചേർക്കപ്പെട്ടത് യഥാർഥ പ്രതികളാണെന്ന് കരുതുന്നില്ല. നേതാക്കളെയടക്കം പലരേയും തനിക്കു സംശയമുണ്ട്. സലീം കൊല്ലപ്പെടുന്പോൾ ഭരണം എൽഡിഎഫിനായിരുന്നു. അന്വേഷണത്തിൽ പോലീസിന് മുകളിൽനിന്നുള്ള സമ്മർദമുണ്ടായതായാണ് കരുതുന്നത്. പോലീസിനെ കുറ്റം പറയാനാകില്ല. സിപിഎം ഭരിക്കുന്പോൾ ഇവിടെ ഒന്നും നടക്കില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും അതു വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും യൂസഫ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2008 ജൂലൈ 23ന് തലശേരി പുന്നോലിൽ വച്ചായിരുന്നു സലീം കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെ എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ തുടക്കം മുതലേ അന്വേഷണത്തിൽ യൂസഫ് തൃപ്തനായിരുന്നില്ല. കേസ് സിബിഐ…
Read MoreCategory: Top News
രക്തം പുരണ്ട വാളുമായി അവൻ ആരോടെന്നില്ലാതെ ആക്രോശിച്ചു; അമ്മയെ വെട്ടിക്കൊന്നത് ജന്മം നൽകിയതിനുള്ള ശിക്ഷ; മകന് വേണ്ടി മാത്രം ജീവിച്ച സുബൈദയ്ക്ക് ഒടുവിൽ…
താമരശേരി: അമ്മയെ ക്രൂരമായി വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ മകൻ ആഷിഖ്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്നാണ് അരുംകൊലയുടെ കാരണം ചോദിച്ചവരോട് ഇയാൾ പറയുന്നത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയാണു കൊല്ലപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച് സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്. വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മയെ കഴുത്തിൽ വെട്ടി കൊന്നശേഷം രക്തംപുരണ്ട കത്തിയുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽനിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കുശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുന്‍പാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ ആക്രമണം നടന്ന സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഒന്നര…
Read Moreപണം ചോദിച്ചാൽ തരില്ല, ദേഷ്യം പിന്നീട് പകയായി മാറി; താമരശേരിയിൽ മയക്കു മരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു
കോഴിക്കോട്: പുതുപ്പാടിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. പലതവണയായി യുവാവ് അമ്മയോട് സാന്പത്തിക സഹായം ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും അമ്മ പണം നൽകിയിരുന്നില്ല. പണം കൊടുക്കാത്തതും സ്വത്ത് വില്‍പ്പന നടത്താത്തതും മകന് അമ്മയോടുള്ള പകയ്ക്ക് കാരണമായി. 25 കാരനായ ആഷിക്കിന്റെ ചെറുപ്രായത്തിൽത്തന്നെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സുബൈദ കഷ്ടപ്പെട്ടാണ് ഏകമകനെ വളര്‍ത്തിയത്. മദ്യത്തിനുംമയക്കു മരുന്നിനും അടിമയായ മകൻ നിരന്തരം സുബൈദയോട് പണത്തിന്റെ പേരിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇതിനിടെ ബംഗളൂരുവിലെ ഡീ അഡിക്ഷന് സെന്ററില്‍ ആഷികിനെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെ മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. ബ്രൈന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലായായിരുന്നു 53 കാരിയായ സുബൈദ. ഇവിടെ എത്തിയാണ് ആഷിക്ക് കൊല നടത്തിയത്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാള് വാങ്ങിയ ആഷിക്ക്, പിന്നീട് കൃത്യം നടത്തുകയായിരുന്നു. കൊലപാതകം…
Read Moreപഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ പകർത്തി: മോർഫിംഗ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തു; പ്രതി പിടിയിൽ
കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.വായത്തൂർ സ്വദേശി അഭയ്(20) ആണ് പിടിയിലായത്. പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് പ്രദേശവാസികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ കാണുന്നത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്. മോർഫിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ എഡിറ്റ് ചെയ്തിരുന്നത്. ചിത്രങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.
Read Moreസെയ്ഫ് അലിഖാനെ ആക്രമിച്ചത് ബംഗ്ലാദേശി മുഹമ്മദ് ഷെരീഫുൾ; തിരിച്ചറിയൽ രേഖകൾ വ്യാജമെന്ന് പോലീസ്; ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിൽ
ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അഞ്ചാറു മാസം മുൻപുതന്നെ ഇയാൾ മുംബൈയിൽ വന്നു പോയിരുന്നു. സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Read Moreഎയ്ഡഡ് അധ്യാപകരുടെ സമരം ജീവിക്കാനുള്ള പോരാട്ടം: ഒന്‍പതു വര്‍ഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നത്; കെ. മുരളീധരൻ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളോടുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു. കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന് നടത്തുന്ന സമരം ജീവിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി നിയമനം നടന്നില്ലെന്ന കാരണം പറഞ്ഞ് 16000 ത്തോളം എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാതെയും നോഷണല്‍ എന്ന പേരില്‍ അധ്യാപക തസ്തികകളെ തരം മാറ്റിയും കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച ഇടതുപക്ഷം അധ്യാപകരെയും ജീവനക്കാരെയും സമരത്തിലേക്ക് മന:പൂര്‍വം തള്ളിവിടുകയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ മൂന്നു വര്‍ഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത 16000 അധ്യാപകരുടെ പ്രതിനിധികള്‍, ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും യുഐഡി ഇന്‍വാലിഡ് ആയതിന്റെ പേരില്‍ ജോലി…
Read Moreറോഡരികിൽ ഭിക്ഷയെടുത്തിരുന്ന പതിനാറുകാരിയെ ഭക്ഷണവും ചായയും വാങ്ങി നൽകി മയക്കിയെടുത്തു: ഒഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു; ഓട്ടോഡ്രൈവറടക്കം 3 പേർ പിടിയിൽ
ഫരീദാബാദ്(ഹരിയാന): റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്ന പതിനാറുകാരിയെ ഭക്ഷണവും ചായയും വാങ്ങി നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഓട്ടോ ഡ്രൈവറടക്കം മൂന്നുപേർ അറസ്റ്റിൽ. മൂന്നു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്നു പെൺകുട്ടി. പെൺകുട്ടിക്ക് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളും കൂട്ടാളികളും ചേർന്ന് ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
Read Moreകുണ്ഡിതപ്പെടേണ്ട കാര്യമില്ല, അതിനൊക്കെ നിയമമുണ്ട്…ബോചെ പറഞ്ഞതിൽ കാര്യമില്ല; പണമില്ലാത്ത പ്രതികളുടെ ജയില്‍ മോചനത്തിന് കേന്ദ്രപദ്ധതിയുണ്ട്
കൊച്ചി: നിശ്ചിത തുകയുടെ ജാമ്യം നില്ക്കാന് ആളെ കിട്ടാതെയും പിഴയടക്കാന്‍ പണമില്ലാതെയും കാക്കാനാട് ജില്ലാ ജയിലില്‍ തുടരുന്ന 26 ഓളം പേര് തന്നെ കണ്ടെന്നും അവരുടെ പ്രശ്നം പരിഹരിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ തങ്ങിയതെന്നും കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണൂർ പറഞ്ഞിരുന്നു. ബോബി പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ?. ഒരു വാസ്തവവുമില്ലെന്നതാണ് സത്യം. കാരണം ജയില്‍ മോചനത്തിനായി പണമില്ലാത്ത തടവുകാരെ മോചിപ്പിക്കാനായി കേന്ദ്ര പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്. പദ്ധതിയുടെ മാനദണ്ഡപ്രകാരം കേരളത്തിലെ എല്ലാ ജയിലുകളിലേയും കണക്കെടുത്താല്‍ പോലും ബോബി പറഞ്ഞത്ര പ്രതികള്‍ വരില്ല. മറ്റ് പല സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന നിരവധിപേരുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് കാസര്‍ഗോഡുകാരനായ ഒരു പ്രതി മാത്രമാണ് പുറത്തിറങ്ങാന്‍ അര്ഹനായുള്ളത്. പദ്ധതി പ്രകാരം ലീഗല്‍ സര്‍വീസ്…
Read Moreവയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ; പരിശോധനയിൽ പതിനാറുകാരി ഗർഭിണി; പ്രയണം നടിച്ച് പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് ഇയാ ളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഎന്റെ പണം തിരികെ നൽകണം..! നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് തോപ്രാംകുടി ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സമരം
ചെറുതോണി: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സത്യഗ്രഹ സമരം. തോപ്രാംകുടി കനകക്കുന്ന് സ്വദേശി പടലാംകുന്നേൽ ജോസാണ് തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സമരം ചെയ്തത്. 8,50,000 രൂപ നിക്ഷേപത്തുക ലഭിക്കാനുണ്ടെന്നാണ് ജോസ് പറയുന്നത്. മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ഡിസംബർ 30ന് തുക നൽകാമെന്ന് ബാങ്ക് അധികൃതർ മുൻപ് പറഞ്ഞിരുന്നു. 30ന് ബാങ്കിലെത്തിയപ്പോഴും തുക ലഭിച്ചില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായി ബാങ്കിലെത്തിയിട്ടും പണം എപ്പോൾ നൽകാമെന്ന് കൃത്യമായ മറുപടി ബാങ്ക് അധികൃതർ നൽകുന്നില്ലെന്നുമാണ് ജോസ് പറയുന്നത്. രാവിലെതന്നെ ബാങ്കിലെത്തിയ ജോസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണാത്തതിനെത്തുടർന്ന് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഫോൺ എടുത്തില്ല. സംഭവം അറിഞ്ഞെത്തിയ മുരിക്കാശേരി സിഐ കെ.എം. സന്തോഷ് കുമാർ ഏറെ നേരം നിക്ഷേപകനുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ തത്കാലം സമരം അവസാനിപ്പിക്കാൻ തയാറാകുകയായിരുന്നു.…
Read More