വരുന്നൂ, വനം കരിനിയമം; വനത്തിനുള്ളില്‍ അനധികൃതമായി കാലു കുത്തിയാല്‍ പിഴ 25,000; വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും 

കോട്ടയം: വനത്തില്‍ കാലുകുത്തിയാല്‍ പിഴയും തടവും എന്ന നിലയിലേക്ക് വനനിയമം പൊളിച്ചെഴുതാന്‍ നീക്കം. വനസുരക്ഷ ഉറപ്പാക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചതല്ലാതെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. നാടിറങ്ങിവരുന്ന വന്യമൃഗങ്ങളെക്കൊണ്ട് ജനം പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവിതം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണ്. വനത്തിനുള്ളില്‍ അനധികൃതമായി കടന്നാല്‍ 25,000 പിഴ ചുമത്താനും കേസെടുക്കാനുമാണ് നിര്‍ദേശം. വനത്തില്‍ അനുവദനീയമായ വഴികളിലൂടെ സഞ്ചരിക്കുന്നതിലും പുഴകളില്‍ മീന്‍ പിടിക്കുന്നതിലും ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിലും തടസമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. 1961ലെ വനനിയമം അവസാനമായി ഭേദഗതി ചെയ്തത് 1991ലാണ്. നിയമത്തിന്‍റെ സെക്‌ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിന് നാശമുണ്ടാക്കിയാല്‍ 1000 രൂപ മുതല്‍ 2500 രൂപവരെയാണ് പിഴ. അതു കാല്‍ ലക്ഷം രൂപയായി കാലോചിതമായി പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയതേയുള്ളൂവെന്നും സര്‍ക്കാര്‍ ചര്‍ച്ചചെയ്തു മാത്രമേ നിയമമാക്കൂ എന്നുമാണ് വിശദീകരണം. കോട്ടയം ജില്ലയില്‍ പമ്പ, കണമല,…

Read More

വെറുതേ വെട്ടികളയണ്ട, ഞങ്ങൾക്കും വിലകിട്ടും… കുമ്പിളപ്പം കടല്‍കടക്കുന്നു; എടന ഇലയ്ക്ക് ഡിമാൻഡായി; ഇലയ്ക്ക് ഒരു രൂപ ലഭിക്കും

കോട്ടയം: നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന എടന ഇലയ്ക്കും ഡിമാൻഡായി. കുമ്പിളപ്പം ഉണ്ടാക്കാന്‍ മാത്രമായിരുന്നു എടന ഇലയുടെ ഉപയോഗം. ഇപ്പോഴിതാ നല്ല ഇല തന്നാല്‍ ഒരിലയ്ക്ക് ഒരു രൂപ നല്കാമെന്ന് വാഗ്ദാനവുമായി നീലുര്‍ പ്രൊഡ്യൂസര്‍ കമ്പനി രംഗത്തെത്തി. ഒന്‍പത് ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയുമുള്ള കേടില്ലാത്ത ഇലകള്‍ നല്കണം. എത്ര ഇല ഉണ്ടെങ്കിലും എടുക്കുമെന്നും കമ്പനി സോഷ്യൽ മീഡിയ വഴി നൽകിയ പരസ്യത്തില്‍ പറയുന്നു. കുമ്പിളപ്പം വലിയ തോതില്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി. മീനച്ചില്‍ താലൂക്കിലും പരിസര പ്രദേശങ്ങളിലും കുമ്പിളപ്പത്തിനു പൂച്ചയപ്പം എന്നും വിളിപ്പേരുണ്ട്. എടന ഇലയില്‍ ഉണ്ടാക്കുന്ന കുമ്പിള്‍ അപ്പത്തിനു രുചിയും സുഗന്ധവും കൂടും. ഇലകളുടെ സുഗന്ധത്താല്‍ ശ്രദ്ധേയമായ വൃക്ഷമാണ് എടന. വഴന, ഇടന എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കറുവയുടെ തന്നെ ഗണത്തില്‍പ്പട്ടതാണ് എടനമരം.

Read More

അമ്മയ്ക്ക് അരികിലേക്ക് അവനും… പുഷ്പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ അപടത്തിൽ മരിച്ച യുവതിയുടെ മകന് മസ്തിഷ്‌കമരണം

ഹൈദരാബാദ്: പുഷ്പ 2വിന്‍റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ ഒന്പത് വയസുകാരൻ ശ്രീതേജിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കുട്ടി കഴിയുന്നത്. കഴിഞ്ഞ ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ഇവിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന്‍റെ അമ്മ രേവതി(35) മരിച്ചിരുന്നു. പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ അല്ലു അർജുനും നടന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനുമെതിരേ പോലീസ് കേസെടുത്തിരുന്നു.

Read More

ഭർത്താവ് പുറത്തുപോയപ്പോൾ ഭാര്യ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; അപ്രതീക്ഷിതമായി ഭർത്താവ് തിരിച്ചെത്തി; പിന്നീട് വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം

ന്യൂഡൽഹി: വീട്ടിലേക്ക് കയറിവന്ന ഭർത്താവ് കണ്ടത് ഭാര്യയുടെ ഒപ്പം ഇരിക്കുന്ന കാമുകനെ. ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. റിതിക് വർമ (21) ആണ് കൊല്ലപ്പെട്ടത്. ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരേയും ക്രൂരമായി മർദിക്കുകയായിരുന്നു. അടിപിടിക്കിടെ അവശനായി വീണ കാമുകന്‍റെ നഖങ്ങൾ പിഴുതെടുക്കുകയും വീണ്ടും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read More

സാന്ദ്രാ തോമസിന് ആശ്വാസം; നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. അന്തിമ ഉത്തരവ് വരുംവരേ സംഘടനയിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് ഉത്തരവ്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികൾക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നു. നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് ഉണ്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. സംഘടനയിലെ ചിലർ തന്നെ മോശം രീതിയിൽ ചിത്രീകരിച്ചു എന്നും ഇവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയത്.

Read More

ബംഗ്ലാദേശിലേക്ക് വ്യാപക കള്ളക്കടത്ത്; പഴയ അഞ്ചുരൂപ നാണയങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചേക്കും; നാണയങ്ങൾ കടത്തുന്നത് ഉരുക്കി റേസർ ബ്ലേഡുകളാക്കാൻ; പുതിയ നാണയങ്ങൾ തുടരും

കൊല്ലം: ലോഹ നിർമിതമായ പഴയ അഞ്ച് രൂപ നാണയങ്ങൾ പ്രചാരത്തിൽനിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കയാണ് ബാങ്ക് അധികൃതർ എന്നാണു റിപ്പോർട്ട്. ഈ നാണയങ്ങൾ വ്യാപകമായി ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് നടത്തുന്നതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇവ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതെന്നും അറിയുന്നു. ബംഗ്ലാദേശിൽ എത്തിക്കുന്ന നാണയങ്ങൾ ഉരുക്കി റേസർ ബ്ലേഡുകളായി രൂപമാറ്റം വരുത്തുകയാണ്. ഒറ്റ നാണയംകൊണ്ട് ഇത്തരത്തിൽ ആറ് ബ്ലേഡുകൾ വരെ നിർമിക്കുന്നു.ഒരു ബ്ലേഡ് രണ്ട് രൂപയ്ക്ക് വിറ്റാൽ പോലും 12 രൂപ ലഭിക്കും. അഞ്ച് രൂപയുടെ നാണയം കൊണ്ട് ഇരട്ടിയിൽ കൂടുതൽ ലാഭം ഇതുവഴി ലഭിക്കുന്നു. നാണയ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതിനാൽ ഇവയുടെ ലഭ്യതയും രാജ്യത്ത് ഗണ്യമായി കുറഞ്ഞു. അഞ്ച് രൂപയുടെ രണ്ട് നാണയങ്ങളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഒന്ന് പിച്ചള കൊണ്ട് നിർമിച്ചതും രണ്ടാമത്തേത് കട്ടിയുള്ള ലോഹം കൊണ്ട്…

Read More

വണ്ടാനം മെഡിക്കൽ കോളജിൽ മെഡിസിന്‍ ഐസിയുവിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വർഷം; സര്‍ജറി ഐസിയുവും തകരാറിൽ; വർഷാവർഷം പണിതുയർത്തുന്നത് കോടികളുടെ കെട്ടിടമെന്ന് ആക്ഷേപം

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചു. മെഡിസിന്‍ ഐസിയുവിന്‍റെ പ്രവര്‍ത്തനം ഒരുവര്‍ഷം മുന്‍പ് നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസി തകരാറിലായതോടെ സര്‍ജറി ഐസിയുവും പ്രവര്‍ത്തനരഹിതമായത്. എസി തകരാറിലായതോടെയാണ് 18 കിടക്കകളുള്ള മെഡിസിന്‍ ഐസിയു പ്രവര്‍ത്തനരഹിതമായത്. ഇതോടെ അത്യാസന്ന നിലയിലായ രോഗികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയാണ്. ഒരുവര്‍ഷം പിന്നിട്ടിട്ടും മെഡിസിന്‍ ഐസിയു പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എസി തകരാറിലായതോടെ സര്‍ജറി ഐസിയുവിന്‍റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. 15 കിടക്കകളാണ് സര്‍ജറി ഐസിയുവിലുള്ളത്. ഇവയില്‍ പലതിലും എസി പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ജറി ഐസിയു അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ ബഹുനില മന്ദിരങ്ങള്‍ ഓരോ വര്‍ഷവും ഇവിടെ നിര്‍മിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികളെല്ലാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്ന എല്ലാവരെയും മറ്റ്…

Read More

ഷാൽബിന് ചാട്ടം പിഴച്ചു; പൊതു ശല്യക്കാരനെതിരെ പരാതി നൽകി അമ്പലക്കമറ്റിക്കാർ; പോലീസ് സ്റ്റേഷന്‍റെ മതിലിൽനിന്ന്  ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇപ്പോൾ മെഡിക്കൽ കോളജിൽ

ചെറുതോണി: പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതി സ്റ്റേഷന്‍റെ സംരക്ഷണ ഭിത്തിയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശേരി മൂങ്ങാപ്പാറ കളപ്പുരയ്ക്കൽ ഷാജിയുടെ മകൻ ഷാൽബിൻ (21) ആണ് മുരിക്കാശേരി പോലീസ് സ്റ്റേഷന്‍റെ മുറ്റത്തുനിന്നു 30 അടിയോളം താഴ്ചയിലുള്ള റോഡിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. മൂങ്ങാപ്പാറ ക്ഷേത്രത്തിന് സമീപം ഷാൽബിൽ ഉൾപ്പെടെയുള്ള യുവാക്കൾ ശല്യമുണ്ടാക്കിയതിനെതിരേ മൂങ്ങാപ്പാറ ക്ഷേത്രം ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പരാതി പ്രകാരം നാല് യുവാക്കളെ മുരിക്കാശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഷാൽബിൻ പെട്ടെന്ന് പോലീസ് സ്റ്റേഷന്‍റെ മുറ്റത്തേക്ക് ഓടിയിറങ്ങി സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാൽബിന്‍റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ പോലീസ്…

Read More

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല; ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിൽ കിടത്തി മൃതദേഹം ശ്മശാനത്തിലേക്ക്; ചുണ്ടമ്മയുടെ കാലുകൾ പുറത്തേക്ക് തള്ളിനിന്ന കാഴ്ച ദയനീയം

കൽപ്പറ്റ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസിൽ അറിയിച്ചിട്ടും ആംബുലൻസ് ലഭ്യമല്ലെന്ന് പറഞ്ഞ് ട്രൈബൽ പ്രമോട്ടർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പായിൽ കെട്ടിയശേഷം ഓട്ടോയിൽ കയറിയവരുടെ മടിയിൽ കിടത്തി. മൃതദേഹത്തിന്‍റെ കാലുകൾ വാഹനത്തിന് പുറത്തേക്ക് നീണ്ടുനിന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

Read More

എന്ത് വിധിയിത്… അച്ഛനാകാൻ കോഴിക്കുഞ്ഞിനെ ജീവനോടെ വീഴുങ്ങി; യുവാവിന് ദാരുണാന്ത്യം; വയറിനുള്ളിൽ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയെടുത്തു

  റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോട് വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. അംബികാപൂരിലാണ് സംഭവം. യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. വിഴുങ്ങിയതിനു പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും ഇയാൾ മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.

Read More