പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പോലീസിന്റേയും വിലയിരുത്തൽ. ഒരു നിമിഷത്തെ നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത്. വാഹനമോടിക്കുന്പോൾ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെയായി അപകടങ്ങളുടെ കണക്ക് വർധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിന്റെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം, ഞായർ പുലർച്ചെ 5നാണ് കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,…
Read MoreCategory: Top News
മധുവിധു തീരും മുൻപേ മരണം തേടിയെത്തി: കോന്നി അപകടം; നിഖിലും അനുവും വിവാഹിതരായിട്ട് 15 നാളുകൾ
പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിൽ മരിച്ച നിഖിലും അനുവും വിവാഹിതരായിട്ട് 15 നാളുകൾ. മധുവിധുവിനു ശേഷം മലേഷ്യയിൽ നിന്നും മടങ്ങിയെത്തിയ ഇവരെ കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോർജും മടങ്ങുമ്പോഴാണ് ദാരുണസംഭവം നടന്നത്. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തിൽ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി…
Read Moreചെറുപ്പക്കാര്‍ എല്ലാം വിദേശത്തേക്കു പോകുന്നു: കേരളം മുതിർന്ന പൗരന്മാരുടെ മാത്രം സ്വർഗം ആകരുത്; പഴയനിയമങ്ങള് മാറി പുതിയ നിയമങ്ങള്‍ വരണം: എം.എ. യൂസഫലി
കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ മാത്രം സ്വര്‍ഗമായി മാറരുതെന്ന് എം.എ. യൂസഫലി. കോട്ടയം മണിപ്പുഴയില്‍ എംസി റോഡിനരികിലെ ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ലൂലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയര്മാന് എം.എ. യുസഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്കു പോകുകയാണ്. കേരളത്തില്‍ പുതിയ പദ്ധതികള്‍ വരണം. പഴയനിയമങ്ങള് മാറി പുതിയ നിയമങ്ങള്‍ വരണം, വാണിജ്യ പദ്ധതികള്‍ വരണം. മൂന്നു കാര്യങ്ങളാണ് ഞാന്‍ സഹപ്രവര്‍ത്തകരോടു പറയാറുള്ളത്. കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്. ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്ല. പണം സമ്പാദിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണെന്നും യുസഫലി പറഞ്ഞു.
Read Moreചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണവുമായി സഹകരിക്കും; ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകൾ; വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ്
തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വിശദീകരണവുമായി എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. യൂട്യൂബ് ചാനലിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിഇഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് . എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
Read Moreഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാനാകില്ല; പ്രതി വിചാരണ നേരിടണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരേയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ദേശം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ കൗണ്‍സലിംഗിനിടെ പെൺകുട്ടി പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി വ്യക്തമാക്കി. ഇര സംഭവത്തിന്റെ ആഘാതത്തില്‍നിന്നും അതിജീവിച്ചാല്‍ പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന് കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷണം. 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരായ നടപടികള്‍ റദ്ദാക്കിയ രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രിം…
Read Moreമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛൻ; ഉടൻതന്നെ സോമൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു; മകനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം
ഹരിപ്പാട്: മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ചേപ്പാട് വലിയകുഴിയില്‍ അരുണ്‍ ഭവനത്തില്‍ സോമന്‍പിള്ള (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് അരുണ്‍ എസ്. നായരെ (29) കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണും സോമന്പിള്ളയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വീടിനു പുറത്തേക്കു പോയി. കൂറേയേറെ സമയം കഴിഞ്ഞ് അരുണ്‍ വീട്ടിലെത്തി ഭാര്യയോടായി അച്ഛന് പുറത്ത് വീണുകിടക്കുന്നതായി പറഞ്ഞു. ഉടന്‍തന്നെ സോമന്‍പിള്ളയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വീണ് പരിക്കേറ്റതായാണ് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സോമന്‍പിള്ള മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അരുണിനെയും ഭാര്യയെയും അമ്മ പ്രസന്നകുമാരിയെയും പോലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചു. അരുണിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് വിശദമായി ചോദ്യം ചെയ്യല്‍ നടത്തിയതിനെ തുടര്‍ന്നാണ് അരുണ്‍ സോമന്‍പിള്ളയുടെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി സമ്മതിച്ചത്. ഇരുവരും വൈകിട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ വീട്ടുകാര്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല.മൃതദേഹം…
Read Moreകുഴമ്പിടാനെന്ന വ്യാജേന കളരിപഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; അറുപുത്തിനാലുകാരനായ ആശാന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
ചേര്‍ത്തല: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ പ്രതിക്കു 12 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ.ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ വാടകയ്ക്കു താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്കര(64)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗകോടതി (പോക്സോ) ശിക്ഷിച്ചത്. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡിലെ വാടകവീട്ടില്‍ മര്‍മ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആണ്‍കുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതു മറ്റൊരു ദിവസവും തുടര്‍ന്നു. 2022 ജൂണിലായിരുന്നു സംഭവം. തുടര്‍ന്ന് കളരിയില്‍ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ആള് ഉപദ്രവിച്ചതിനും ഒന്നില്‍ കൂടുതല്‍ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ്…
Read Moreഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; സ്വവർഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം; ആറംഗ സംഘം അറസ്റ്റിൽ
കാക്കനാട്: ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട യുവാവിനെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം. ആറംഗ സംഘം പിടിയിൽ കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), മലപ്പുറം നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയസ് (26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27)എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നു 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ് വഴി വലയിലാക്കിയ പ്രതികൾ പടമുകൾ തൊട്ടിയമ്പലത്തിനു സമീപത്തെ ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രി വിളിച്ചുവരുത്തി മർദിക്കുകയും 50,000 രൂപ വിലവരുന്ന…
Read Moreനടൻ അല്ലു അർജുൻ ജയിൽ മോചിതനായി; ഉത്തരവ് വൈകിയതിനെ തുടർന്ന് ഒരു ദിവസം ജയിലിൽ കഴിഞ്ഞ് അല്ലു അർജുൻ; സുരക്ഷ പരിഗണിച്ച് നടനെ പുറത്തിറക്കിയത് ജയിലിന്റെ പിന്നിലൂടെ
ഹൈദരാബാദ്: പുഷ്പ രണ്ട് സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന് അല്ലു അര്ജുൻ ജയിൽ മോചിതനായി. കേസിൽ തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ജയിലിൽ എത്താത്തതിനെ തുടർന്ന് ഇന്നലെ അല്ലു അർജുന് ജയിലിൽ കഴിയേണ്ടിവന്നിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ സ്വീകരിക്കാൻ വൻ ആരാധകപട തന്നെ ജയിൽ പരിസരത്ത് എത്തിയിരുന്നു. എന്നാൽ സുരക്ഷ പരിഗണിച്ച് അദ്ദേഹം ചഞ്ചൽഗുഡ ജയിലിന്റെ പിന്നിലെ ഗേറ്റിലൂടെയാണ് പുറത്തിറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന് പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read Moreപുഷ്പ തീയറ്ററിൽ നിന്നും ജയിലിലേക്ക്: അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത താരത്തെ14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുന്‍പാകെ അല്ലു അര്‍ജുനെ ഹാജരാക്കി. അതേസമയം, തീയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയറ്റർ ജീവനക്കാരും കേസിലെ പ്രതികളാണ്.
Read More