ചേർത്തല: അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് നിവർത്തിൽ സുകുമാരന്റെ ഭാര്യ കല്യാണി(75)യാണ് മകൻ സന്തോഷിന്റെ മർദനത്തിൽ കൊല്ലപ്പ ട്ടത്. 2019 മാർച്ച് 31 നായിരുന്നു സംഭവം. സന്തോഷിന്റെയും ഭാര്യയുടെയും സ്വൈര്യജീവിതത്തിനു തടസം നിൽക്കുന്നുവെന്ന് കാട്ടി കല്യാണി തനിച്ചായിരുന്ന ദിവസം സന്തോഷ് മർദിക്കുകയായിരുന്നു. കഴുത്തിനുപിടിച്ചും വയറിൽ ചവിട്ടുകയും ചെയ്തതോടെ അവശനിലയിലായ കല്യാണിയെ സന്തോഷ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദ്യം സ്വാഭാവിക മരണമാണെന്നാണ് സന്തോഷ് പ്രചരിപ്പിച്ചത്. പോസ്റ്റ്മോമോർട്ടം റിപ്പോർട്ടിലാണ് കല്യാണിയുടെ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി രക്തസ്രാവം ഉണ്ടായി മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്നാണ് പട്ടണക്കാട് പോലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ അന്വഷണം നടത്തി സന്തോഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രധാന സാക്ഷികളായ കല്യാണിയുടെ മകളും സന്തോഷിന്റെ സഹോദരിയുമായ സുധർമയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും…
Read MoreCategory: Top News
മലയാളി മങ്കയായി പ്രിയങ്ക… വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു; സന്ദർശക ഗ്യാലറിയിൽ അമ്മ സോണിയാ ഗാന്ധിയും
ന്യൂഡൽഹി: ദൃഢപ്രതിജ്ഞ എടുത്ത് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ ചുമതലയേറ്റത്. പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്റിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ. കുടുംബത്തോടൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സന്ദർശക ഗാലറിയിൽ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സോണിയ ഗാന്ധിക്കു പുറമേ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വർദ്ര, മക്കളായ മിറായ വാദ്ര, റൈഹാൻ വാദ്ര തുടങ്ങിയവരും കേരളത്തിൽനിന്നുള്ള ഏതാനും ചില കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ ചില സുഹൃത്തുകളും എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക…
Read Moreവികസനകാര്യത്തില്‍ രാഷ്ട്രീയമില്ല; യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തു; തെരഞ്ഞെടുപ്പിലേതു രാഷ്ട്രീയ വിജയം തന്നെയെന്നു രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതു രാഷ്ട്രീയവിജയമാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണു മുന്‍തൂക്കം നല്‍കുക. 2040ലെ ലോകഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണു തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയകേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷംകൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രത്തിലുമുണ്ടായ വോട്ടുവര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ വിജയംകൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്കു ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതരചിന്താഗതിക്കാരാണു ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തിച്ചത്. ഒന്നരവര്‍ഷംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികളെല്ലാം ചെയ്തുതീര്‍ക്കും. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ടുപ്രവര്ത്തിക്കും. വര്‍ഗീയശക്തികളുടെ വോട്ടുകൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Read Moreജനമൈത്രിയില്ലാത്ത പോലീസ്… മകനെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസ് വീട്ടമ്മയെ മർദിച്ചെന്ന് പരാതി; ചികിത്സതേടി വീട്ടമ്മ; പോലീസിന്റെ വിശദീകരണം ഇങ്ങനെ…
കൊച്ചി: മകനെ തിരഞ്ഞെത്തിയ പോലീസ് മർദിച്ചെന്ന് വീട്ടമ്മയുടെ പരാതി. രോഗബാധിതയായ വീട്ടമ്മയെ പോലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. മകനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ പ്രതിരോധിച്ചത്. വടക്കൻ പറവൂരിൽ ഞാറപ്പടി സ്വദേശിനിയായ സെൽമയും മകളും ചികിത്സ തേടി. സംഘത്തിൽ വനിതാ പോലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ ലഹരി മരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരി മരുന്ന് ഒന്നും കണ്ടെത്തിയില്ല. തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്. ഈ സമയത്ത് അമ്മയ്ക്ക് മർദനമേറ്റെന്നാണ് കുടുംബം പറയുന്നത്. സെൽമയുടെ മകൻ സജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മർദിച്ചിട്ടില്ലെന്ന് വടക്കൻ പറവൂർ പോലീസ് വ്യക്തമാക്കി.
Read Moreലോഡ്ജിൽ യുവതി മരിച്ചനിലയില്‍: ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. യുവതിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഫസീലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് ആണ് യുവതിയോടൊപ്പം ലോഡ്ജിൽ എത്തി മുറിയെടുത്തത്. അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ്…
Read Moreമകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.
Read Moreകാത്തിരുന്ന നിമിഷം വന്നെത്തി: രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
തിരുവനന്തപുരം: പാലക്കാട്ട് വിജയിച്ച കോണ്‍ഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി സിപിഎമ്മിലെ യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്; യു.ആർ. പ്രദീപ് ചേലക്കരയിൽ നിന്ന് 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിലും. രാഹുൽ കന്നി അംഗമായി എത്തുന്പോൾ, യു.ആർ. പ്രദീപ് നേരത്തെ ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ജയം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച തീയതി മുതൽ ശന്പളത്തിന് അർഹതയുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതലാണ് മറ്റ് ആനുകൂല്യങ്ങൾ എംഎൽഎമാർക്കു ലഭിക്കുക. 70,000 രൂപയാണ് എംഎൽഎമാർക്ക് ശന്പളവും മറ്റ് അലവൻസുകളും ഇനത്തിൽ കൈയിലെത്തുക. പ്രതിമാസ ശന്പളമായി 2,000 രൂപ, മണ്ഡല അലവൻസ് 25,000, ടെലിഫോണ്‍ അലവൻസ്…
Read Moreവ്യവസായങ്ങളില്‍നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ് ലക്ഷ്യം: പി. രാജീവ്
കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്നതു ശുഭകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ വിവിധ സംരംഭകരെ ആദരിക്കുന്നതിനാണ് ഇന്‍മെക്ക് ‘സല്യൂട്ട് കേരള 2024’ സംഘടിപ്പിച്ചത്. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക്…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും. കണ്ണൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി…
Read Moreഅപ്പാർട്ട്മെന്റിലെ കൊലപാതകം; രണ്ടുമാസത്തെ ഗുഢാലോചന, രണ്ടുതവണ ട്രയലും; പ്രതി മോഷ്ടിച്ച ആഭരണം വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ഹെല്‍മറ്റ് വച്ചെങ്കിലും പ്രതിയെ കുടുക്കിയത് കുടവയർ
കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347 എ യില്‍ ഗിരീഷ് ബാബു(42) മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. ഈ തുകയില്‍നിന്ന് കുറച്ച് പണം ഇയാള്‍ ചെലവാക്കിയതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അടിമാലിയിലെ ഒരു സ്വര്‍ണക്കടയിലാണ് ജെയ്സിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത രണ്ടു വളകളും ഒരു മോതിരവും വിറ്റത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇവ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ ശരീരത്തില്‍ മാലയും കമ്മലുകളും ഉണ്ടായിരുന്നു. എന്നാല്‍ തലയ്ക്ക് അടിയേറ്റ് രക്തം ഒഴുകിയതോടെ ഭയന്നുപോയ ഗിരീഷ് ബാബു അത് ഊരിയെടുക്കുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗിരീഷ് ബാബുവിന് അര ലക്ഷത്തിലധികം രൂപ ശമ്പളമുണ്ടായിരുന്നുവെങ്കിലും ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. മദ്യപാനത്തിനു വേണ്ടി മാത്രം ഒരു ദിവസം 800…
Read More