കൊച്ചി: സംസ്ഥാന ബിവേറജേഴ്സ് കോര്‍പ്പറേഷ(ബെവ്കോ)ന്റെ ഔട്ട് ലെറ്റില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ വനിത ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി മുതല്‍ വിവരം അറിയും. ബെവ്കോയിലെ 1600 ഓളം വരുന്ന വനിത ജീവനക്കാര്‍ കേരള പോലീസിലെ വനിത സ്വയം പ്രതിരോധ സേന ഉദ്യോഗസ്ഥരാണ് ഡ്രൈ ഡേയായ ഡിസംബര്‍ ഒന്നിന് പരിശീലനം നല്‍കുന്നത്. ഔട്ട്ലെറ്റുകളിലെ വനിതാ ജീവനക്കാര്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷമിട്ടാണ് പരിശീലനം. ഒരു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിലൂടെ പ്രാഥമിക സ്വയം പ്രതിരോധ മാര്‍ഗങ്ങളാണ് പരിശീലിപ്പിക്കുക.14 ജില്ലകളിലെയും ബിവറേജസ് ഷോപ്പുകള്‍, വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ വനിത ജീവനക്കാരികളാണ് ബെവ്കോയുടെ ജില്ല ആസ്ഥാനങ്ങളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നതെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഓരോ ജില്ലകളില്‍ നിന്നും 145 വനിത ജീവനക്കാരികള്‍ ക്ലാസില്‍ പങ്കെടുക്കും. ബെവ്കോ ആസ്ഥാനത്തെ വനിതകള്‍ക്കായി ഡിസംബര്‍…
Read MoreCategory: Top News
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു: ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ട്; സർക്കാരിനെതിരേ പരാതി ഇല്ല; ലാൽ ജോസ്
ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്‍ജോസ്. ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചേലക്കരയില്‍ വികസനം വേണം. സ്കൂളുകൾ മെച്ചപ്പെട്ടു. പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സർക്കാരിനെതിരേ പരാതി ഇല്ലന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്കൂളിലെ 97 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. ചേലക്കരയിലെ ഇടത് സ്ഥാനാര്‍ഥി യു. ആര്. പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.
Read Moreനിയമങ്ങളെല്ലാം പാലിച്ചാൽ മാത്രം സ്റ്റാർലിങ്കിന് ലൈസൻസ്: ഇലോണ്‍ മസ്കിന്റെ അപേക്ഷയിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി
ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങളടക്കം എല്ലാ നിയമങ്ങളും പാലിച്ചെങ്കിൽ മാത്രമേ സാറ്റലൈറ്റ് ഇന്റർനെറ്റ് കന്പനി സ്റ്റാർലിങ്കിന് ലൈസൻസ് അനുവദിക്കൂ എന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഇപ്പോൾ ലൈസൻസ് ലഭിക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കു വിധേയമാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം ലൈസൻസ് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാറ്റലൈറ്റ് സ്പെക്ട്രം ലൈസൻസ് സംബന്ധിച്ചു റിലയൻസ് ജിയോ അടക്കമുള്ള ടെലികോം കന്പനികൾ എതിർപ്പുന്നയിക്കുന്പോഴാണ് സ്റ്റാർലിങ്കിന് ഉടൻതന്നെ ലൈസൻസ് അനുവദിക്കുമെന്ന തരത്തിൽ മന്ത്രിയുടെ പരാമർശങ്ങൾ. ലേലത്തിന് പകരം ലൈസൻസിംഗ് സന്പ്രദായത്തിലൂടെ സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യം ചട്ടവിരുദ്ധമാണെന്നാണ് ജിയോയുടെ ആരോപണം. സ്പെക്ട്രം ലൈസൻസ് അനുവദിച്ചാൽ വോയിസ് കോളും ഡാറ്റ സേവനങ്ങളും സ്റ്റാർലിങ്കിനു നൽകാൻ കഴിയുമെന്നിരിക്കേയാണ് ഇന്ത്യൻ ടെലികോം കന്പനികൾ സ്റ്റാർലിങ്കിനു ലൈസൻസ് നൽകുന്നതിൽ എതിർപ്പുന്നയിക്കുന്നത്. നിലവിൽ ഭാരതി ഗ്രൂപ്പിന് ഉടമസ്ഥാവകാശമുള്ള വണ്‍ വെബിനും ജിയോ-എസ്ഇഎസ്…
Read More‘കട്ടന്‍ചായയും പരിപ്പുവടയും’… പാര്‍ട്ടി തന്നെ മനസിലാക്കിയില്ല, സരിന് അവസരവാദി, സ്വതന്ത്രര്‍ വയ്യാവേലി; പാർട്ടിയെ വെട്ടിലാക്കി ഇ.പി. ജയരാജന്റെ ആത്മകഥ
കണ്ണൂര്‍: ചേലക്കര, വയനാട് മണ്ഡലങ്ങളിൽ വോട്ടിംഗ് പുരോഗമിക്കവെ പാര്‍ട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ. “കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന് അവസരവാദിയാണെന്ന് പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയതില്‍ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രന് പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത്…
Read Moreഇത് ഞങ്ങളുടെ കാലമല്ലേ… സീപ്ലെയിന്‍ എതിർപ്പുകൾ തള്ളി, “എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ?’; പാലക്കാട് സരിൻ ജയിക്കുമെന്ന് എം.വി. ഗോവിന്ദന്
പാലക്കാട്: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ. സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇതെല്ലാം പൊതുവായുള്ള വളര്‍ച്ചയുടെ ഭാഗമാണ്. അത് ആ അര്‍ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, ചേലക്കരയിൽ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്. പ്രദീപ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കാണുന്നത്. ഡോ. പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ പോരാട്ടത്തില്‍ പി സരിന് നല്ല നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു. നേരത്തെ, സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും എഐടിയുസി നേതാവ് ടി.ജെ.…
Read Moreവയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച്; പിരിഞ്ഞു കിട്ടിയ പണത്തിൽ കൈയിട്ടുവാരി സിപിഎം നേതാക്കൾ; മോഷ്ടാക്കളെ കേസിൽ കുടുക്കിയത് എഐവൈഎഫ് നേതാവ്
ആലപ്പുഴ: വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസ്. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് സിപിഎം നിയന്ത്രിക്കുന്ന തണല്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ ആണ് വിറ്റത്. പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കൈമാറാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. എഐവൈഎഫ് നേതാവ് നല്കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.
Read Moreവീട്ടുജോലിക്കെത്തിയ അമിത് ഉറാങ്ങ് മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങി; ഫോൺ വഴി അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ തട്ടിയെടുത്തു; ആസാം സ്വദേശിയെ അകത്താക്കി പോലീസ്
കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേമുക്കാൽ ലക്ഷത്തിൽപ്പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അമിത് ഉറാങ്ങ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യവയസ്കന്റെ വീട്ടിൽ ജോലി ചെയ്തു വന്നിരുന്ന ഇയാൾ അവിടെനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയും തുടർന്ന് അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,78,748 രൂപ തന്റെ അക്കൗണ്ടിലേക്ക് ഫോൺ മുഖേന ട്രാൻസ്ഫർ ചെയ്തു തട്ടിയെടുക്കുകയായിരുന്നു. പരാതിയെത്തുടർന്ന് വെസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ പണം അമിതിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷണം പോയ മൊബൈൽ ഫോൺ പോലീസ് ഇയാളിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഉത്തേജകമരുന്നിന്റെ വൻ ശേഖരവുമായി യുവാവ് പിടിയിൽ; ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട; 10 മില്ലിയുടെ മരുന്നിന് ഇടാക്കുന്നത് 1000 രൂപ; രാമങ്കരി സന്തോഷ് പിടിയിൽ
രക്തസമ്മർദം കൂട്ടി ഉത്തേജനം നൽകും; രക്തസമ്മർദം കുറഞ്ഞാൽ കഴിക്കുന്ന മരുന്നിന്റെ വൻശേഖരവുമായി യുവാവ് പിടിയിൽ;ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വൻ ലഹരിമരുന്ന് വേട്ട. ഉത്തേജക മരുന്നിന്റെ വൻ ശേഖരവുമായി യുവാവിനെ ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ രാമങ്കരി മഠത്തിൽപറമ്പിൽ സന്തോഷ് മോഹനനെ(32)യാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതിരമ്പുഴയിൽ വാടക വീട്ടിൽ താമസിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദം കുറഞ്ഞാൽ നിയന്ത്രിക്കുന്നതിനു വേണ്ടി രോഗികൾക്കു നൽകുന്ന മരുന്നാണ് ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കു നൽകിയിരുന്നത്. ജിമ്മുകളിൽ പരിശീലിക്കുന്നവരും കായിക താരങ്ങളും ഉത്തേജനം കിട്ടാൻ ഈ മരുന്ന് ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. 10 മില്ലിയുടെ 250 കുപ്പി ലഹരി മരുന്നാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്. ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തിൽ പരിശോധന…
Read Moreഅഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് മരണം വരെ തൂക്കിക്കൊല്ലാൻ വിധി; രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പോക്സോ കോടതി
പത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോണാണ് പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചത്. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് സ്വദേശി അലക്സ് പാണ്ഡ്യനെയാണ് (26) കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരേ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു. വിചാരണ പൂർത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് ഒരാഴ്ച മുന്‍പ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകക്കുറ്റത്തിന് മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിന് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4, 3 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിൽ 20 കൊല്ലം വീതം…
Read Moreമുനമ്പം സമരത്തിനു നാളെ ഒരു മാസം; കേരളം മുനമ്പത്തിനൊപ്പം, മിണ്ടാതെ മുഖ്യമന്ത്രി; വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സമരസമിതി
മുനമ്പം: കടലോരത്തെ പള്ളിമുറ്റത്തു പഴയൊരു ഷീറ്റു വലിച്ചുകെട്ടി രണ്ടു പേര് നിരാഹാരമിരുന്നു തുടക്കമിട്ട മുനമ്പത്തെ സമരം, വലിയ ബഹുജനപിന്തുണയോടെ നാളെ ഒരു മാസം പൂര്‍ത്തിയാക്കുന്നു. തീരജനതയുടെ ജനകീയസമരചരിത്രത്തില് പുതിയ അധ്യായമെഴുതി, മുനമ്പം മുന്നേറ്റം ദേശീയശ്രദ്ധയിലേക്കുവരെയെത്തിക്കഴിഞ്ഞു. അപ്പോഴും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെയും ഭാഗത്തുനിന്ന് കാര്യമായ അനക്കമില്ല. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതീക്ഷ നല്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകാത്തതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. മുഖ്യമന്ത്രി ഇനിയും മുനമ്പത്തെക്കുറിച്ചു മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം, ചെറായി നിവാസികളുടെ ഭൂമിയ്ക്കു റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചത്. സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, ബെന്നി ജോസഫ് കല്ലുങ്കല്‍ എന്നിവരാണ് ആദ്യദിനത്തിലെ സമരക്കാര്‍. തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും സമരത്തില്‍ പങ്കാളികളാകുന്നവരുടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More