ആലപ്പുഴ: ഡെക്കോയ് ഓപ്പറേഷനിലൂടെ ആലപ്പുഴയില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തരും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ആലപ്പുഴ നഗരത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വേഷംമാറിയുള്ള ഡെക്കോയ് ഓപ്പറേഷനുമായി വനിതാ പോലീസ് എത്തിയത്. ഒരുമാസത്തിനിടെ ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാലു പേരെയാണ് സംഘം പിടികൂടിയത്. ഇവരെ ആലപ്പുഴ സൗത്ത് പോലീസിനു കൈമാറി. ഇവര്‍ക്കെതിരേ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷന് എസ്ഐ പി.ടി. ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്. വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷംമാറി യാത്രക്കാര്ക്കിടയില്നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സാധാരണ വേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാ പോലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു. വനിതാ പോലീസെന്ന് അറിയാതെ സമീപിച്ച നാലു പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിൽ പോലീസ്…
Read MoreCategory: Top News
കടന്നു പോകുന്നത് കടുത്ത മാനസിക സമ്മർദത്തിലൂടെ; ഉത്തരവാദിത്വമേറയുള്ള തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പത്തനംതിട്ട: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്കി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമായ തഹസില്‍ദാല്‍ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സമാന പദവിയായ കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരത്തോടെയാണ് ജോലിയില്‍ പ്രവേശിക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് പദവി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 16-നാണ് കണ്ണൂര്‍ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവര്ത്തര് നല്കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചത് ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് ആരോപണം.
Read Moreപൊറുക്കാനാവാത്ത ക്രൂരത… നായ്ക്കുട്ടികളുടെ നിർത്തായുള്ള കരച്ചിൽ; പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചു; രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്ത് പോലീസ്
ലക്നോ: തെരുവ് നായ്ക്കുട്ടികളെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പോലീസ് കേസ്. നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ടതിന്റെ ദേഷ്യത്തിലാണ് ഇവർ ക്രൂരത കാട്ടിയത്. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ഠിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്ര കുമാർ പിടിഐയോട് പറഞ്ഞു. കങ്കർഖേഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രതികളായ ശോഭയ്ക്കും ആരതിക്കുമെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 325 (മൃഗത്തെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം തുടർ നിയമനടപടികൾ ഉണ്ടാകുമെന്നും ജിതേന്ദ്ര കുമാർ പറഞ്ഞു. നവംബർ അഞ്ചിന് റോഹ്ത റോഡിലെ സന്ത് നഗർ കോളനിയിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. അടുത്തിടെ ഒരു തെരുവ് നായ അഞ്ച് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. നായ്ക്കുട്ടികളുടെ കരച്ചിലിന്റെ ശബ്ദം കേട്ട്…
Read Moreനവീൻ ബാബുവിന്റെ മരണത്തിൽ അതീവ ദു:ഖമുണ്ട്; ഞാനും ആഗ്രഹിക്കുന്നു, കൃത്യമായ അന്വേഷണം നടക്കണമെന്ന്; സദുദ്ദേശപരമായിരുന്നു ഇടപെടൽ, നിരപരാദിത്വം തെളിയിക്കുമെന്ന് പി. പി.ദിവ്യ
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ദു:ഖമുണ്ടെന്ന് ജയിൽ മോചിതയായ പി. പി. ദിവ്യ. സദുദ്ദേശപരമായിരുന്നു തന്റെ ഇടപെടലെന്നും നിരപരാദിത്വം സമൂഹം മനസിലാക്കുമെന്നും ദിവ്യ പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ വ്യക്തമാക്കി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആദ്യ പ്രതികരണം അറിയിച്ചത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ…
Read Moreവിഐപി മേലങ്കി അഴിച്ചുവച്ച് മത്തി; വില കുത്തനെ ഇടിഞ്ഞിടിഞ്ഞ് നൂറിനും താഴേയ്ക്ക്; ന്യായവില കിട്ടിയില്ലെങ്കിൽ കടബാധ്യത മാത്രമാണ് മിച്ചമെന്ന് തൊഴിലാളികളും ബോട്ടുടമകളും
അന്പലപ്പുഴ: ചാകരയിൽ വില്ലനായിരുന്ന മത്തിയുടെ വില കുത്തനെ താഴോട്ട് ഇടിഞ്ഞതോടെ ജില്ലയുടെ തീരത്തെ മൽസ്യത്തൊഴിലാളികളും വള്ളമുടമകളും ആശങ്കയിൽ. ചാകരയുടെ തുടക്കത്തിൽ മത്തിയുടെ മൊത്തവില കിലോക്ക് 300 രൂപ വരെ എത്തിയിരുന്നു. ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 നാണ് വിറ്റത്. മത്തിയെ തൊട്ടാൽ പൊള്ളുന്നവസ്ഥയായി. നവ മാധ്യമങ്ങളിലും മത്തി സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിലിറക്കുകയും മംഗലാപുരം, ഗോവ കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം കേരള വിപണിയിൽ എത്തിയതോടെയാണ് മത്തിയുടെ വില താഴ്ന്നത്. മൊത്തവില നൂറിൽ താഴെതോട്ടപ്പള്ളി, കായംകുളം, ചെത്തി, തൈക്കൽ, അർത്തുങ്കൽ, ചെല്ലാനം ചന്തക്കടവുകളിൽ വലിയ മത്തി മൊത്തവില നൂറിൽ താഴെയായി. ഇടത്തരം വലുപ്പമുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ കിലോ 40 രൂപയ്ക്കാണ് തൂക്കിയത്. അതേസമയം കടലിലെ അധ്വാനത്തിനുശേഷം വൈകിയെത്തുന്ന വള്ളങ്ങളിലെ മീനിന് ഈ വിലപോലും കിട്ടാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ലെയ്ലാൻഡ്,…
Read Moreവൈവയിൽ സാറ് പുറത്ത്..! നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുക? നവീന്റെ മരണത്തെക്കുറിച്ച് പരീക്ഷാ ചോദ്യം; അധ്യാപകനെ പിരിച്ചുവിട്ടു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം തയാറാക്കിയ അധ്യാപകനെ പിരിച്ചുവിട്ടു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കാന്പസിലെ എൽഎൽബി അസി. പ്രഫസറായ എറണാകുളം കോലഞ്ചേരി സ്വദേശി ഷെറിൻ സി. ഏബ്രഹാ മിനെയാണ് പിരിച്ചുവിട്ടത്. രണ്ടുവർഷമായി മഞ്ചേശ്വരം കാന്പസിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 28 നായിരുന്നു മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണൽ പരീക്ഷ നടന്നത്. ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന പരീക്ഷയുടെ പാർട്ട് ബിയിലെ ചോദ്യമാണ് നവീൻ ബാബുവിനെക്കുറിച്ചായത്. നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുവാനും അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച പരീക്ഷയിൽ 1.45 ആയപ്പോൾ ഇടതുപക്ഷസംഘടനയിൽപ്പെട്ട വിദ്യാർഥി ചോദ്യത്തിനെതിരേ പ്രതിഷേധിച്ചു. തുടർന്ന്, ചോദ്യവുമായി ബന്ധപ്പെട്ട് എച്ച്ഒഡിക്കും കണ്ണൂർ സർവകലാശാല അധികൃതർക്കും വിദ്യാർഥികളിൽ ചിലർ പരാതി…
Read Moreലാൽ സലാം സഖാവേ… പാർട്ടി വിലയിരുത്തി, ദിവ്യയ്ക്ക് ഗുരുതര വീഴ്ചകൾ; പാർട്ടി പദവികളിൽനിന്നു നീക്കി; ബ്രാഞ്ചിലേക്കു തരംതാഴ്ത്തൽ; പണി പത്തനംതിട്ട സഖാക്കളുടെ കടുംപിടുത്തംവഴി….
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യക്കെതിരേ പാർട്ടി നടപടി. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇന്ന് ദിവ്യയുടെ ജാമ്യഹർജിയിന്മേൽ തലശേരി കോടതി വിധി പറയാനിരിക്കേയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത സമ്മർദമാണു നടപടിയിലേക്കു നയിച്ചത്. നേരത്തേ തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ദിവ്യയുടെ വിഷയം ചർച്ചയായിരുന്നു. അന്നു തീരുമാനമെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അധികാരം നൽകിയിരുന്നു. എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോൾ പന്പ് വിഷയവുമായി ബന്ധപ്പെട്ട് ദിവ്യ യഥാർഥ വസ്തുതകൾ പാർട്ടിയിൽനിന്നു…
Read Moreനീയാണ് പെണ്ണ്..! ബസിനുള്ളിൽവച്ച് ശരീരത്തിൽ കയറിപ്പിടിച്ചു; ബഹളംവച്ചപ്പോൾ ഇറങ്ങിയോടി യുവാവിനെ പിന്നാലെ ഓടിപിടിച്ച് യുവതി; കൊല്ലത്തുകാരൻ ഷനീർ ജയിലഴിക്കുള്ളിൽ
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്ത് യുവതി. ബസിന്റെ ജനൽ വഴി ചാടി കടന്നു കളയാൻ ശ്രമിച്ച ഇയാളെ യുവതി പിന്നാലെയോടി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചായിരുന്നു സംഭവം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഏനാത്ത് പോലീസ് സ്ഥലത്തെത്തി കൊല്ലം കരിക്കോട് സ്വദേശി ഷനീർ (42) നെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പോലീസ് കേസെടുത്തു. യാത്രയ്ക്കിടയിൽ യുവാവ് ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. യുവാവ് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു. തുടർന്ന് പുതുശേരിഭാഗം പെട്രോൾ പമ്പിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു…
Read Moreട്രെന്റിനൊപ്പം… ട്രോളിയുമായി ഗിന്നസ് പക്രു: കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. ട്രോളി ബാഗുമായി നിൽക്കുന്ന ഗിന്നസ് പക്രുവിന്റെ ചിത്രത്തോടൊപ്പം നൈസ് ഡേ എന്ന കാപ്ഷനോടെയാണ് പോസ്റ്റ്. ഇതിന് താഴെ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൂടി കമന്റ് ചെയ്തതോടെ സംഗതി ആകെ കളറായി മാറി. കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്നാണ് പോസ്റ്റിൽ രാഹുലിന്റെ കമന്റ്. ഇതോടെ സൈബറിടങ്ങൾ മൊത്തം പോസ്റ്റ് വൈറലായി. അതേസമയം കള്ളപ്പണ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ രംഗത്തെത്തി. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നുംഅതിനുള്ളിൽ പണമുണ്ടെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ പറഞ്ഞു. കെ പി എം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു.
Read Moreഅമ്മയെ നോക്കാനെത്തി മകളുടെ എട്ടു ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസുമായി ഹോംനഴ്സ് മുങ്ങി; ഒന്നുമറിയില്ലെന്ന പറഞ്ഞ് ഒഴിയാൻ നോക്കിയ മഗ്ദലിന്‍ ഒടുവിൽ കുറ്റസമ്മതം
കൊച്ചി: ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി മഗ്ദലിന്‍ സെബാസ്റ്റ്യന്‍ (23) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി കെയര്‍ മാര്‍ക്ക് എന്ന ഏജന്‍സി വഴി കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഇവര്‍ എളമക്കരയിലെ വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധയെ നോക്കാനായി എത്തിയത്. ബംഗളൂരുവില്‍ സംഗീതാധ്യാപികയായ മകളാണ് അമ്മയെ നോക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് മകള്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. ഈ സമയം ബാഗില്‍ ഡയമണ്ട് നെക്ലേസ് ഉണ്ടായിരുന്നു. ഹോം നഴ്സ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് നെക്ലേസ് നഷ്ടമായ വിവരം അധ്യാപിക അറിഞ്ഞത്. ഹോം നഴ്സിനോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന മറുപടി കിട്ടിയതോടെ വീണ്ടും ബംഗളൂരുവിലെ…
Read More