തലശേരി: “തെറ്റുപറ്റി, അവരുടെ കൈയിൽ ചില തെളിവുകൾ ഉണ്ട്’….വിവാദ യാത്രയയപ്പ് യോഗത്തിനുശേഷം ജില്ലാ കളക്ടറെ കണ്ട എഡിഎം നവീൻ ബാബുവിന്റെ വാക്കുകൾ ഇതാണെന്നാണ് കളക്ടർ അരുൺ കെ. വിജയൻ കൊടുത്ത മൊഴിയിലുള്ളതെന്നു സൂചന. ഇന്നലെ സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. സിറ്റി പോലീസ് കമ്മീഷണൽ അജിത് കുമാർ, ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്കുമാർ, കണ്ണൂർ എസിപി രത്നകുമാർ, സി ഐ ശ്രീജിത്ത് കൊടേരി എന്നിവർ പങ്കെടുത്ത യോഗത്തിൽ കേസിൽ എല്ലാ വശവും പരിശോധിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും അന്വേഷണ സംഘം കരുതുന്നു. ഒക്ടോബർ നാലുമുതൽ 15 വരെയുള്ള നവീൻ ബാബുവിന്റെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ…
Read MoreCategory: Top News
വനംകുളവിയുടെ ആക്രമണം: വിടവാങ്ങിയത് നാടിന്റെ മുത്തശി; വനംകുളവിയും വന്യജീവി, നഷ്ടപരിഹാരം നല്‍കണം; കുളവിയുടെ അഞ്ചിലേറെ കുത്തുകളേറ്റാൽ മരണം
മുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴിയിൽ വനംകുളവിയുടെ കുത്തേറ്റ് മരണപ്പെട്ട കാവനാൽ കുഞ്ഞുപെണ്ണ് (108) നാടിന്റെ മുത്തശിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ദീർഘനാൾ വോട്ടവകാശം രേഖപ്പെടുത്തിയതിന് ജില്ലാ കളക്ടറുടെ പ്രശംസാപത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞുപെണ്ണിന്റെ വീട്ടിലെത്തി നൽകിയിരുന്നു. മലയരയ സമുദായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് ഉദ്ഘാടനത്തിന് 2022ൽ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍ പ്രമുഖ വ്യക്തികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. 17ാം വയസിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത കുഞ്ഞുപെണ്ണിന് നിലത്തെഴുത്ത് മാത്രമായിരുന്നു വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തുടങ്ങിയ കൃഷിപ്പണി 108-ാം വയസിലും തുടർന്നു. ഈ പ്രായത്തിലും മണ്ണിൽ പണിയെടുക്കുന്ന മുത്തശി നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. അല്പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്നങ്ങളൊന്നും 108ാം വയസിലും…
Read Moreമുപ്പത്തിരണ്ടുകാരി കോളജുകുമാരിയായി ചാറ്റ് ചെയ്തപ്പോൾ വ്യാപാരിക്ക് നഷ്ടം 2.5 കോടി രൂപ; വീഡിയോ കോളിലൂടെ നഗ്നശരീരം കാട്ടി ചാറ്റ് ചെയ്താണ് കൊല്ലത്തെ ദമ്പതികൾ തട്ടിപ്പ് നടത്തിയത്
തൃശൂർ: തൃശൂരിലെ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ഒറ്റയിൽപടിറ്റതിൽ ഷെമി (ഫാബി-38), തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വ്യാപാരിയില്‍നിന്നു കൈപ്പറ്റിയ പണംകൊണ്ട് സമ്പാദിച്ച 82 പവൻ സ്വര്‍ണാഭരണങ്ങളും ഒരു ഇന്നോവ, ടയോട്ട ഗ്ലാന്‍സ്, മഹീന്ദ്ര ഥാർ, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് വാഹനങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അങ്കമാലിയിൽനിന്നാണു പ്രതികളെ പിടികൂടിയത്. പോലീസ് പറയുന്നത്: 2020ലാണ് തൃശൂരിലെ വ്യവസായിയെ വാട്സാപ് വഴി ഷെമി പരിചയപ്പെടുന്നത്. എറണാകുളത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയാണെന്നു വിശ്വസിപ്പിച്ച് ബന്ധം തുടർന്നു. ഹോസ്റ്റൽ ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി വ്യാപാരിയിൽനിന്ന് കടം വാങ്ങാറുണ്ടായിരുന്നു. പിന്നീട് വീഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് യുവതി വ്യാപാരിയെ കുടുക്കി, ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ…
Read Moreആക്ഷൻ ഹീറോ… നിവിന്‍ പോളിയെ പീഡന പരാതിയിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി; ഒപ്പം നിന്നതിനു നന്ദിയെന്ന് നടൻ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് പരാതിക്കാരി
കോതമംഗലം: പീഡനാരോപണ കേസില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണു റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിവിനെ ആറാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആരോപണമുന്നയിച്ച അന്നുതന്നെ മാധ്യമങ്ങളെ കണ്ട് പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നിവിന്‍ ആരോപിച്ചിരുന്നു. പീഡനാരോപണത്തില്‍ നടന് ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയും നല്കി. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നുമാണ് നടന് പറഞ്ഞത്. ഒപ്പം നിന്നതിനു നന്ദി: നിവിന്‍ പോളി…
Read Moreഓർമയുണ്ടോ ഇപ്പോൾ എവിടെയാണെന്ന്..! മന്ത്രിപദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുക; സുരേഷ് ഗോപിക്ക് അഭിനയത്തിന് അനുമതിയില്ല
ന്യൂഡൽഹി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം. സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലെന്നാണ് സൂചന. നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
Read Moreനവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടർക്കായി പ്രത്യേക ചോദ്യാവലി; മൊഴിയെടുക്കാൻ ഡിഐജി; കളക്ടറുടെ ഫോൺകോളുകൾ തലസ്ഥാനത്തേക്കും?
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ നവീൻ ബാബുവിനു തെറ്റുപറ്റിയെന്ന കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ആദ്യഘട്ടമെന്ന നിലയിൽ അടുത്ത ദിവസം തന്നെ കളക്ടറിൽനിന്ന് ഡിഐജിയുടെ മേൽനോട്ടത്തിൽ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിവരികയാണ്. കളക്ടറുടെ നേരത്തെയുള്ള മൊഴി വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കുന്നതെന്നാണ് അറിയുന്നത്. ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധരുമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനതലത്തിൽതന്നെ വിവാദമായ കേസിൽ മൊഴിയെടുക്കലും തെളിപ്പെടുപ്പുകളും വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനു ലഭിച്ചിട്ടുള്ള നിർദേശം എന്നാണ് അറിയുന്നത്.നിലവിൽ പി.പി. ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോ റിക്കോർഡിംഗ് നടത്തിയിട്ടുള്ളത്. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടൻ ജില്ലാ കളക്ടർ സംസ്ഥാന തലത്തിൽതന്നെയുള്ള…
Read Moreആഡംബര ജീവിതം നയിച്ചപ്പോൾ ലോൺ കുടിശിഖ മുടങ്ങി; വയോധികയെ കാറിൽ കയറ്റി ആഭരണക്കവർച്ച; പെപ്പർ സ്പ്രേ മോഷണത്തിന് പ്രേരണയായത് സിനിമയെന്ന് അറസ്റ്റിലായ യുവാവ്
മാവേലിക്കര: സിനിമ കണ്ട് പ്രചോദനത്തിൽ ബസ് കാത്തുനിന്ന വയോധികയെ കാറിൽ കയറ്റി ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ഇടപ്പോൺ എ.വി. മുക്കിൽ പന്തളത്തേക്ക് ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് ഒരു വെളുത്ത കാർ നിർത്തി. പന്തളം എസ്ബിഐ ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങുന്നതിനാണ് ആറ്റുവ സ്വദേശിയായ 75 കാരി ബസ് കാത്തുനിന്നത്. കാറിൽ വന്ന ചെറുപ്പക്കാരൻ വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് കാറിന്റെ പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും അയാളുടെ ഭാവം മാറി. വയോധികയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. ഒന്നല്ല, മൂന്നുതവണ. മുഖം പൊത്തി ശ്വാസം മുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ…
Read Moreകള്ളപ്പണമുണ്ടാക്കുന്നത് പിണറായി വിജയന്റെ പാർട്ടി; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരം; പോലീസുകാർക്കെതിരെ നടപടിയെടുക്കണം; രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്
പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുധാകരന്. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു. അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം…
Read Moreശോഭ കെടുത്തി… പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും; ശോഭ സുരേന്ദ്രനെതിരേ പ്രതിഷേധം; സതീഷിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശോഭയെന്ന് അടക്കം പറച്ചിൽ
തൃശൂർ: പാർട്ടിയോടു കൂടിയാലോചിക്കാതെ തന്നിഷ്ടപ്രകാരമുള്ള ശോഭ സുരേന്ദ്രന്റെ പോർവിളി പത്രസമ്മേളനങ്ങൾക്കെതിരേ ബിജെപിയിൽ കടുത്ത പ്രതിഷേധം. ശോഭയ്ക്കെതിരേ കേന്ദ്രത്തിൽനിന്നു കടുത്ത നടപടി വരുമെന്നു നേതാക്കൾ സൂചിപ്പിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ശോഭ സുരേന്ദ്രൻ അനാവശ്യ ഇടപെടൽ നടത്തിയെന്നാണു പാർട്ടി വിലയിരുത്തൽ. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞതും പിന്നീട് സതീഷ് ഫോട്ടോ പുറത്തുവിട്ടതുമെല്ലാം പാർട്ടിക്കു ക്ഷീണമുണ്ടാക്കി. പാർട്ടി നേതൃത്വത്തിനെതിരേയുള്ള പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും അണികൾക്കിടയിൽ നീരസമുണ്ടാക്കി. ശോഭയുടെ ഡ്രൈവറായി സതീഷ് പ്രവർത്തിച്ചിട്ടുണ്ടെന്നു ബിജെപി ജില്ലാ നേതാക്കൾതന്നെ വ്യക്തമാക്കുന്നു. സതീഷിനു പിന്നിൽ ശോഭയാണെന്നു കരുതുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെങ്കിലും ശോഭയാണു മാസ്റ്റർ ബ്രെയിൻ എന്നുതന്നെയാണ് പല നേതാക്കളും കരുതുന്നത്. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന, സമൂഹത്തിൽ ഉയർന്ന വ്യക്തിത്വമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്നും നേതാക്കൾക്കിടയിൽ ആക്ഷേപമുണ്ട്.…
Read Moreപോലീസ് മുറിയിലേക്ക് ഇരച്ചുകയറി; പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല; പിന്നിൽ വലിയ ഗൂഢാലോചന; അങ്ങേയറ്റം നീതിനിഷേധമുണ്ടായതായി ബിന്ദു കൃഷ്ണ
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പോലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ചുപുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്’- ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.
Read More