നവീൻബാബുവിന്‍റെ മരണം: മുഖ്യമന്ത്രിക്കു നൽകിയ റവന്യു റിപ്പോർട്ടിൽ തുടർനടപടിയില്ല; കണ്ണൂർ കളക്ടറുടെ മാറ്റം ഉപതെരഞ്ഞെടുപ്പിനു ശേഷം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു സമർപ്പിച്ച റവന്യു അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തലത്തിൽ തുടർ നടപടി തത്ക്കാലമില്ല. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തല വീഴ്ചകളും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് പരിശോധിച്ചു നൽകിയ ശിപാർശകളിലും ഉദ്യോഗസ്ഥ തല നടപടികൾ നിർദേശിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റവന്യു അന്വേഷണത്തിനു സമാന്തരമായി പോലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തിൽ അതുകൂടി പൂർത്തിയായ ശേഷമുള്ള റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമുള്ള തുടർ നടപടി സ്വീകരിക്കാമെന്നാണു മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. അതേസമയം, കണ്ണൂർ ജില്ലാ കളക്ടർ അടക്കമുള്ളവരുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമാകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചടവും നിലവിലുണ്ട്. ഇതിനാൽ ഇവിടങ്ങളിലെ കളക്ടർമാരെ മാറ്റാനാകില്ല. തെരഞ്ഞെടുപ്പിനിടയിൽ കളക്ടറെ…

Read More

വയനാടിന് ഏറ്റവും യോജിച്ച സ്ഥാനാർഥി: നല്ല കാമറമാൻ പകർത്താൻ പോകുന്ന വസ്തുവിനെ നോക്കിക്കാണുന്നതുപോലെയാണ് സമൂഹത്തിലെ ഓരോ വ്യക്തിയോടുമുള്ള പ്രിയങ്കയുടെ സമീപനം; രാഹുൽ ഗാന്ധി

മാനന്തവാടി: വയനാട് മണ്ഡലത്തിന് ഏറ്റവും യോജിച്ച സ്ഥാനാർഥിയാണു പ്രിയങ്ക ഗാന്ധിയെന്നു സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഗാന്ധി പാർക്കിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിന്‍റെ കൗതുകം പങ്കുവച്ചായിരുന്നു വയനാട് മുൻ എംപിയായ രാഹുൽ പ്രസംഗം തുടങ്ങിയത്. മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളിൽ പ്രിയങ്കയ്ക്ക് വ്യക്തമായ ബോധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രശ്നവും എങ്ങനെ പരിഹരിക്കാമെന്നതുസംബന്ധിച്ച് പ്രിയങ്ക കുറിപ്പുകൾ തയാറാക്കുന്നുണ്ടെന്ന് രാഹുൽ വെളിപ്പെടുത്തി. “എനിക്കുവേണ്ടി നിരവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിനുവേണ്ടിയും മാതാവിനുവേണ്ടിയും പ്രചാരണം നടത്തിയിട്ടുണ്ട്. അപ്പോഴക്കെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വീനർ സ്ഥാനത്തായിരുന്നു പ്രിയങ്ക. നല്ല കാമറമാൻ പകർത്താൻ പോകുന്ന വസ്തുവിനെ നോക്കിക്കാണുന്നതുപോലെയാണ് സമൂഹത്തിലെ ഓരോ വ്യക്തിയോടുമുള്ള പ്രിയങ്കയുടെ സമീപനം. കാമറാമാൻ ഏറ്റവും താത്പര്യത്തോടെയും ഇഷ്ടത്തോടെയും സമീപിച്ചാൽ മാത്രമേ മികച്ച ഫോട്ടോ ലഭിക്കൂ. താത്പര്യവും ഇഷ്ടവും…

Read More

പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി: 24 കാരൻ ജീവനൊടുക്കി

വയനാട്: പോക്സോ കേസിൽപെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രതിന്‍റെ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്‌ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തുകയും കേസ് എടുക്കുകയുമായിരുന്നു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസ് വിശദീകരിക്കുന്നനത്. അതേസമയം, പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. രതിൻ മരിക്കുമെന്ന സൂചന നൽകിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും…

Read More

നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം രണ്ടായി

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്.കോഴിക്കോട് മിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ നൂറിലേറെ പേര്‍ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുന്നു.

Read More

മാലിന്യം ശേഖരിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്നു തൊഴിലാളികൾ മരിച്ചു: ഒരാളെ കാണാതായി

ഷൊർണൂർ: ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരിൽ ട്രെയിനിടിച്ച് മൂന്നു ശുചീകരണത്തൊഴിലാളികൾക്കു ദാരുണാന്ത്യം. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും. വള്ളിയും റാണിയും സഹോദരിമാരാണ്. ഷൊര്‍ണൂര്‍ സ്റ്റേഷൻ കഴിഞ്ഞ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കൊച്ചിൻ പാലത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ദുരന്തം. ട്രെയിൻ വരുമ്പോള്‍ പാലത്തിന്‍റെ നടുഭാഗത്തായിരുന്ന ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിനിടിക്കുകയായിരുന്നു. ഒരാള്‍ പുഴയിലേക്കു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതു ലക്ഷ്മണനാണെന്നാണ് കരുതുന്നത്. മാലിന്യം നീക്കംചെയ്യുന്നതിനു റെയില്‍വേ ‌കരാര്‍ നൽകിയ സംഘത്തിലുള്ള പത്തുപേരാണ് പാളത്തിൽനിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. സ്വന്തം ലേഖകൻ

Read More

എഡിഎമ്മിന്‍റെ മരണം: പോലീസ് ആവശ്യപ്പെട്ടാൽ റവന്യു റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ റവന്യു റിപ്പോർട്ട് കൈമാറും. ക്രിമിനൽ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തിൽ വകുപ്പുതലത്തിൽ നവീൻ ബാബു ഫയലുകളിൽ കാലതാമസം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കാൻ റവന്യു അന്വേഷണ റിപ്പോർട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു സമർപ്പിച്ച ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ.ഗീതയുടെ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയും വ്യക്തമാക്കുന്നുണ്ട്. അവസാന സമയത്ത് എഡിഎം നവീൻ ബാബു തന്നോടു തെറ്റുപറ്റിയെന്നു സമ്മതിച്ചതായി വ്യക്തമാക്കുന്ന പ്രത്യേക മൊഴിയാണ് റിപ്പോർട്ടിനൊപ്പമുള്ളത്. എന്നാൽ, എന്തു കാര്യത്തിലാണ് തെറ്റുപറ്റിയതെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നില്ല. ഫയലിൽ കാലതാമസം വരുത്തിയതിനാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾക്കാണോ എന്നത് അവ്യക്തമാണ്. കളക്ടർ പ്രത്യേകമായി തയാറാക്കി നൽകിയ മൊഴി റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തുകയായിരുന്നു. കളക്ടറുടെ മൊഴി നവീൻബാബുവിന്‍റെ കുടുംബം തള്ളിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത്…

Read More

കുറുവ സംഘം കേരളത്തിൽ? കുട്ടികൾ കരയുന്ന ശബ്ദവും ടാപ്പിൽ നിന്ന് വെള്ളം തുറന്നു വിട്ടും ആളുകളെ പുറത്തിറക്കാൻ പ്രേരിപ്പിക്കും; നിരീക്ഷണം ശക്തമാക്കി പോലീസ്

കൊല്ലം: തമിഴ്നാട്ടിലെ കുപ്രസിദ്ധരും ആക്രമണകാരികളുമായ നരിക്കുറുവ മോഷണ സംഘം കേരളത്തിൽ എത്തിയെന്ന സംശയം ബലപ്പെട്ടു. ഇതിനെത്തുടർന്ന് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ അടക്കം പോലീസ് രാത്രി നിരീക്ഷണം ശക്തമാക്കി. ജാഗ്രത പാലിക്കാൻ റെസിഡൻസ്് അസോസിയേഷൻ അടക്കമുള്ള സംഘടനകൾക്ക് പോലീസ് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അടുത്തിടെ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് കുറുവ സംഘത്തിന്‍റെ സാന്നിധ്യം സംശയിക്കാൻ കാരണമായിട്ടുള്ളത്. പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘത്തിലെ അംഗങ്ങൾക്ക് സമാനമായ മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്. കണ്ണ് ഒഴികെ മുഖം പൂർണമായി മറച്ച് അർധനഗ്നരായാണ് കുറുവ സംഘത്തിലെ അംഗങ്ങൾ രാത്രി ‘ഓപ്പറേഷന് ‘ ഇറങ്ങാറുള്ളത്. രണ്ടു പേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇരുവരും മുഖം മറച്ചിട്ടുമുണ്ട്. ഇവരുടെ വേഷത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും കുറുവ സംഘത്തിലെ മോഷ്ടാക്കൾ തന്നെ എന്ന നിഗമനത്തിലാണ് പോലീസ്.…

Read More

വഴക്കിട്ട് പിണങ്ങിപ്പോയ ഭാര്യ മടങ്ങിവന്നില്ല; ദീപാവലിക്ക് വീട്ടിൽ വരമെന്ന് ഭാര്യയുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിട്ടും വന്നില്ല; രണ്ടു മക്കൾക്കു വിഷം കൊടുത്ത് ടാക്സി ഡ്രൈവർ ജീവനൊടുക്കി

ലക്നൗ: പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാത്തതിനെത്തുടർന്ന് രണ്ടു മക്കൾക്കു വിഷം കൊടുത്തശേഷം യുവാവ് ജീവനൊടുക്കി. മക്കളിൽ ഒരാൾ മരിച്ചു. മറ്റൊരു മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന പുനീത് ആണ് ഈ കടുംകൈ കാട്ടിയത്. ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണു സംഭവം. ഇയാളുടെ ഭാര്യ വഴക്കിട്ട് കഴിഞ്ഞ ആറു മാസമായി സ്വന്തം മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. മക്കൾ രണ്ടു പേരും പുനീതിനൊപ്പമായിരുന്നു. ദീപാവലിക്ക് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ദീപാവലിയുടെ തലേ ദിവസം പുനീത് ഭാര്യയുടെ വീട്ടിലെത്തി. എന്നാൽ ഭാര്യ വരാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഭാര്യയുടെ വീടിന് സമീപം വച്ച് കാറിൽ കയറിയശേഷം ഒപ്പമുണ്ടായിരുന്ന രണ്ട് ആൺ മക്കൾക്കു വിഷം കൊടുക്കുകയും സ്വയം വിഷം കഴിക്കുകയുമായിരുന്നു. ഇതിനു മുൻപ് ഒരു വീഡിയോ ഇയാൾ ചിത്രീകരിച്ചിരുന്നു. താൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി ഭാര്യയാണെന്നും തനിക്ക് നീതി…

Read More

പാലക്കാട്ട് ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യം; ദളിത് കോൺഗ്രസ് നേതാവ് കെ.എ.സുരേഷ് സിപിഎമ്മിൽ ചേർന്നു; സരിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സരിന് പിന്നാലെ പാർട്ടി വിട്ടുപോകുന്നവരുടെ എണ്ണം കൂടി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്‍റ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറന്പിലിന്‍റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി താൻ പാർട്ടി വിടുന്നത്. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയുള്ളതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. താൻ സിപിഎമ്മിൽ ചേർന്നെന്നും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു. അതേസമയം പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത്‌ അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.

Read More

അണുബാധയെ തുടർന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിക്ക് ആംബുലൻസ് നിഷേധിച്ചു; വാഹനം നൽകണമെങ്കിൽ അപേക്ഷ നൽ‌കണം; ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തൊടുപുഴ: ഗുരുതര അണുബാധയുണ്ടായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടു പോകാൻ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. കുടയത്തൂർ സ്വദേശിയായ 19കാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 30നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. എന്നാൽ ഇതിനായി ആശുപത്രിയിലെ ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്നു മോശം സമീപനമാണുണ്ടായതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. എന്നാൽ, ആംബുലൻസ് സേവനം നിഷേധിച്ചില്ലെന്നും പെണ്‍കുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്തതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പെണ്‍കുട്ടിയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

Read More