ചെറുതോണി: വിദേശ വിനോദയാത്ര എന്ന സ്വപ്നം സഫലീകരിച്ച് കർഷകക്കൂട്ടായ്മയിലെ അംഗങ്ങൾ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ടിൽനിന്നുള്ള കൈരളി, ഗ്രീൻ മൗണ്ട്, സാരഥി എന്നീ എസ്എച്ച്ജികളിലെ 70 അംഗങ്ങളാണ് കുടുംബസമേതം തായ്ലൻഡിലേക്ക് പറന്നത് . കേരളത്തിൽനിന്നു ആദ്യമായിട്ടാണ് കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ ഇത്രയധികം ആളുകൾ ഒരുമിച്ച് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചാണ് സാധാരണക്കാരായ ചെറുകിട കർഷകരും തൊഴിലാളികളും അടങ്ങുന്ന സംഘം യാത്രയ്ക്ക് തയാറെടുത്തത്. 12 വയസ്സുകാരൻ നിവിൻ നോബിൾ മുതൽ 80 വയസ്സുള്ള ജോസഫും 76 കാരി മേരിക്കുട്ടിയും അടക്കമുള്ളവരാണ് ടൂർ നടത്തിയത്. ചെറുതോണി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. 75ൽ അധികം പേർ ചെറിയ തുകകൾ എല്ലാ മാസങ്ങളിലും സംഘത്തിൽ ഏൽപ്പിക്കുകയാ യിരുന്നു. പാസ്പോർട്ട് എടുക്കുന്നതിന്റെ ഉത്തരവാദിത്വവും സംഘം…
Read MoreCategory: Top News
ആഘോഷമല്ലേ സാർ,ആരൊക്കയോ വന്ന് ചേർന്നതാ… ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ ലഹരിമരുന്ന് കേസ് പ്രതികളും; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ലഹരിമരുന്ന് കേസ് പ്രതികൾ. ആഘോഷ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. അന്വേഷണം ആരംഭിച്ച് പോലീസ്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ ജന്മദിനാഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികൾ പങ്കെടുത്തത്. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം – എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്.നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തതാണ് വിവാദമായത്. ഇവരോടൊപ്പം കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്എഫ് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്ന്…
Read Moreപോലീസിൽ ചിലർ യജമാനന്മാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്നു; അത്തരക്കാർ സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി; മികച്ച സേവനത്തിനുള്ള മെഡൽ എം.ആർ. അജിത് കുമാറിന് നൽകാതെ മാറ്റിവച്ചു
തിരുവനന്തപുരം: ജനങ്ങളുടെ സേവകർ ആകേണ്ട പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ജനങ്ങളുടെ മേൽ യജമാനന്മാരെന്ന വിധത്തിൽ പെരുമാറുന്നുവെന്നും ഇത് സേനയ്ക്കു കളങ്കവും അപമാനവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ സേനയിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനവും കേരള പോലീസ് രൂപീകരണ ദിന പരിപാടിയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ പരിപാടിയും പേരൂർക്കട എസ് എ പി ക്യാമ്പ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സേനയെ കളങ്കപ്പെടുത്തുന്നവർക്ക് സേനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. പിരിച്ചുവിടൽ നടപടികൾ ഇനിയും തുടരും. കുറ്റവാളികളായ ആരെയും പൊലീസിൽ തുടരാൻ അനുവദിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു, കഴിഞ്ഞ…
Read Moreകാൻസർ രോഗിയെന്ന പരിഗണനപോലും നൽകിയില്ല: കണ്ണൂർ ആർടിഒ പുരുഷോത്തമന്റെ മരണം; വെളിപ്പെടുത്തലുമായി വിരമിച്ച ഉദ്യോഗസ്ഥൻ
തലശേരി: എഡിജിപി റാങ്കിലുള്ള അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ കണ്ണൂരിലെ മോട്ടോർ വാഹന ഏജന്റിനു വേണ്ടി നടത്തിയ വൃത്തികെട്ടകളികളാണ് 17 വർഷം മുന്‍പ് കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കെ. എം പുരുഷോത്തമൻ ഓഫീസിനുള്ളിലെ ഫാനിൽ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പിൽ നിന്നു വിരമിച്ച ഉന്നത ഉദ്യാഗസ്ഥന്റെ വെളിപ്പെടുത്തൽ. എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു സമാനമായ സാഹചര്യത്തിൽ 17 വർഷം മുമ്പ് കണ്ണൂരിൽ ആർടിഒ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് രാഷ്ട്രദീപിക ഇന്നലെ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വെളിപ്പെടുത്തൽ ഇങ്ങനെ“അന്ന് ഞാൻ ജോയിന്റ് ആർടിഒ ആയിരുന്നു. തിരുവനന്തപുരത്തുനിന്ന് ഐപിഎസുകാരനായ കമ്മീഷണർ കണ്ണൂരിലെത്തി. ആർടിഒ പുരുഷോത്തമന്റെ ഓഫീസിലെത്തിയ കമ്മീഷണർ ചില ഫയലുകൾ പരിശോധിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണു പരിശോധിച്ചത്. പരിശോധിച്ച ഫയലുകളെല്ലാം കൃത്യമായിരുന്നു. എന്നാൽ, കമ്മീഷണർ ഫയലുകളിലെ നോട്ടുകൾ പലതും തെറ്റാണെന്ന് വാദിച്ചു. തൊട്ടടുത്തിരുന്ന ഞാൻ ഫയലുകളിലെ ശരികൾ…
Read Moreഎഡിഎം ജീവനൊടുക്കിയ സംഭവം; ദിവ്യയെ പോലീസ് കസ്റ്റിയിൽ വിട്ടു; നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം; കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; കളക്ടറേറ്റിനും കളക്ടർക്കും സുരക്ഷ
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു രാവിലെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വൈകുന്നേരം അഞ്ചുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം കണ്ണൂർ കോടതിയിൽ അപേക്ഷ നല്‍കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയാണ് അപേക്ഷ നല്‍കിയത്. കസ്റ്റഡിയിലെടുത്ത ദിവ്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനിടയിൽ, കളക്ടർ പോലീസിന് നല്കിയ മൊഴി വിവാദത്തിലായിരിക്കുകയാണ്. കളക്ടർ അരുൺ കെ.വിജയനെതിരേ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക അന്വേഷണസംഘം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി…
Read Moreഇലന്തൂര്‍ പുളിന്തിട്ടയില്‍ വീട് കത്തിനശിച്ചു; ഒന്നാം ക്ലാസുകാരന് ഉൾപ്പെടെ കുടുംബത്തിന്റെ അത്ഭുതകരമായ രക്ഷപെടൽ; സങ്കടം സഹിക്കാനാവാതെ ശിവം കാര്‍ത്തിക്; ആശ്വസിപ്പിച്ച് അഗ്നിശമനസേന
പത്തനംതിട്ട: ഇലന്തൂരില്‍ വീടിനു തീ പിടിച്ചു. ഇലന്തൂര്‍ പുളിന്തിട്ട പുലിപ്രേത്ത വീടിനാണ് തീ പിടിച്ചത്. ഓടിട്ട പഴയ വീടാണിത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പൂജാമുറിയിലെ നിലവിളക്കില്‍നിന്നു സമീപത്തു കിടന്ന തുണികളിലേക്ക് തീ പടരുകയായിരുന്നു. ആറ് മുറികളോടു കൂടിയ വീടിന്റെ പകുതി ഭാഗവും കത്തിനശിച്ചു. ഇലന്തൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് വീട്. കുപ്രസിദ്ധമായ നരബലി നടന്ന വീടിന് എതിര്‍വശത്താണ് ഈ വീട്. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളായ വിജയലക്ഷ്മി, പി.കെ. ഉഷ, പ്രിയ, ഒന്നാം ക്ലാസുകാരന് ശിവംകാര്ത്തിക് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കോ പൊള്ളലോ ഏല്ക്കാതെ ഇവര്‍ വേഗം വീടിനു പുറത്തിറങ്ങി രക്ഷപ്പെട്ടു. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും വീട് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനാണ് എത്തിയത്. വീട്ടിലെ ഒട്ടുമിക്ക സാധനസാമഗ്രികളും കത്തിനശിച്ചു. തീപിടിച്ചു ഭാഗികമായി കത്തിനശിച്ച വീട്ടില്‍…
Read Moreകാണാതായ ബ്യൂട്ടിപാർലർ ഉടമ അനിത മരിച്ച നിലയിൽ; മൃതദേഹം ആറ് കഷണങ്ങളായി കുഴിച്ചിട്ട നിലയിൽ; കുടുംബ സുഹൃത്തായ യുവാവ് പിടിയിൽ; ഞെട്ടലോടെ ഭർത്താവും കുടുംബവും
ജയ്പുർ: രണ്ട് ദിവസം മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോധ്പുരിലാണ് സംഭവം. അനിത ചൗധരി(50) ആണ് കൊല്ലപ്പെട്ടത്. കുടുംബ സുഹൃത്താണ് അനിത ചൗധരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജോധ്പൂരിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു അനിത. ഒക്ടോബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ച അനിത വീട്ടിൽ എത്തിയില്ല. അടുത്ത ദിവസം തന്നെ ഭർത്താവ് മൻമോഹൻ ചൗധരി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണം ഗുൽ മുഹമ്മദ് എന്നയാളിലേക്ക് എത്തി. അനിതയുടെ സുഹൃത്താണ് മുഹമ്മദ്. അനിത മുഹമ്മദിനെ ഒരു സഹോദരനായിട്ടാണ് കണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിന്റെ ഭാര്യയാണ് അനിതയെ വീടിന്റെ പിന്നിൽ കുഴിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകിയത്. തുടർന്ന് ആറ് കഷ്ണങ്ങളാക്കിയ മൃതദേഹം പോലീസ് കണ്ടെത്തി. ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് അയച്ചു. മുഹമ്മദ് ഒളിവിലാണെന്നും പോലീസ് ഇയാളെ…
Read Moreആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് മരണംവരെ ഇരട്ട ജീവപര്യന്തം കഠിനതടവ്; അമ്മൂമ്മയെ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കൂടെക്കൂടിയതാണ് വിക്രമൻ
തിരുവനന്തപുരം: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇതു കൂടാതെ പതിനാലു വർഷം കൂടി തടവ് അനുഭവിക്കണം. ഒന്‍പതു വയസുള്ള ചേച്ചിയുടെ മുന്നിൽ വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിനു കോടതി വിധി പറയും. പിഴത്തുക കുട്ടിക്കു നൽകണം. 2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്നു കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചു താമസിക്കുകയും ചെയ്തത്.
Read Moreകൊടകര കുഴൽപ്പണം; എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; പണത്തിനു കാവലിരുന്ന ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തിരൂർ സതീഷ് പറഞ്ഞു. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു. ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണ്. ജില്ലാ നേതൃത്വം പറഞ്ഞത് അനുസരിച്ചാണ് അന്ന് താൻ പ്രവർത്തിച്ചതെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സതീഷ് പറഞ്ഞു. അതേസമയം, 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ 1.47…
Read Moreമുരളീധരൻ നിയമസഭയിലെത്തുന്നത് സതീശൻ ഭയപ്പെടുന്നു; ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തീയതി തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കെ. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ വി.ഡി. സതീശൻ ഭയപ്പെടുന്നതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുരളീധരൻ നിയമസഭയിലെത്തിയാൻ തന്റെ അപ്രമാദിത്വം തകരുമെന്നത് മറ്റാരേക്കാളും അറിയുന്നത് സതീശനാണെന്നും സിപിഎം മുഖപത്രത്തിൽ “യുഡിഎഫ്-ബിജെപി ഡീൽ പൊളിയും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആരോപിക്കുന്നു. പാലക്കാട്ടെ സരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ചുള്ള അടവ് നയമാണെന്നും എം.വി. ഗോവിന്ദൻ പറയുന്നു. ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നത്. പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്നുപേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരൻ, ഡോ. പി. സരിൻ, വി.ടി. ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിസിസിയുടെ ലിസ്റ്റിൽ…
Read More