കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിൽ പി.പി. ദിവ്യ അദ്ദേഹത്തെ അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തിൽ ആസൂത്രിതമായ കുറ്റവാസനയോടുകൂടിയാണു പ്രവർത്തിച്ചതെന്നു റിമാൻഡ് റിപ്പോർട്ട്. പെട്രോൾ പന്പ് വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. നവീൻ ബാബുവിന്റെ മരണശേഷം പൊതുപ്രവർത്തകയായ ജനപ്രതിനിധിയായിട്ടും പോലീസ് അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയുടെ പേരിൽ മറ്റു നിരവധി കേസുകളുണ്ടെന്ന ഗുരുതരമായ ചൂണ്ടിക്കാട്ടലും റിമാൻഡ് റിപ്പോർട്ടിലുണ്ട്. നവീൻ ബാബുവിനെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിതനാക്കുക എന്ന ആസൂത്രിതമായ ലക്ഷ്യം നടപ്പാക്കാനാണു പ്രാദേശിക ചാനൽ വീഡിയോഗ്രാഫറോടു യാത്രയയപ്പ് സമ്മേളന ഹാളിലെത്താൻ ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വാങ്ങി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു നവീൻ ബാബുവിനെ അപമാനിക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടുകൂടിയാണ്. യാത്രയയപ്പ് വേളയിൽ നടത്തിയ പ്രസംഗവും വീഡിയോ പ്രചരിപ്പിച്ചതുമെല്ലാം പ്രതിയുടെ ക്രിമിനൽ സ്വഭാവമാണു കാണിക്കുന്നത്. പ്രതിയുടെ പ്രവൃത്തികൾ നവീൻ ബാബുവിനെ മാനസികമായി തകർത്തു. ആരും ക്ഷണിക്കാതെയാണു യോഗഹാളിലെത്തിയത്. ഇവരെ കണ്ടപ്പോൾ വേദിയിലുണ്ടായിരുന്ന…
Read MoreCategory: Top News
സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ കോണ്‍ഗ്രസ് എന്ന തന്ത കൂടി; എം.പിയുടെ ഒറ്റ തന്ത പ്രയോഗത്തിന് കിടിലൻ മറുപടി നൽകി മുഹമ്മദ് റിയാസ്
കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിന് ആ അർഥത്തിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നവരല്ല സിപിഎമ്മെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ എങ്ങനെയാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ ജയിച്ചതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിയായത്. കോണ്‍ഗ്രസ് വോട്ട് മറിച്ചു കൊടുത്തതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റതന്തയല്ല, കോണ്‍ഗ്രസ് എന്ന തന്ത കൂടിയുണ്ട്. അവരാണ് പറയുന്നത് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് മറുപടി പറയുന്നില്ലായെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ പറഞ്ഞിട്ടും എന്താണ് ഒന്നും പറയാത്തത് എന്ന് പ്രതിപക്ഷ നേതാവും കെ.സി. വേണുഗോപാലും ചോദിക്കുകയാണ്. ആരാണ് സുരേഷിനെ കേന്ദ്രമന്ത്രിയാക്കിയതെന്ന് റിയാസ് ചോദിച്ചു. യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു.
Read Moreപുലർച്ചെ ഭർത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ; മകനെ അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് മറ്റൊരു നടക്കുന്ന കാഴ്ച; ഇരുവരുടെയും മരണം വിഷം കഴിച്ച്
തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
Read Moreരണ്ട് കാമുകിമാരെ കിട്ടിയപ്പോൾ ഭാര്യ വേണ്ട; മൂവരും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി; ഫാർമസിസ്റ്റും കാമുകിമാരും ചെയ്ത കൊടുംക്രൂരത കേട്ട്ഞെട്ടി ഡോക്ടർമാർ
ഭുവനേശ്വർ: ഫാർമസിസ്റ്റായ യുവാവും രണ്ട് കാമുകിമാരും അനസ്തേഷ്യ നൽകി ഭാര്യയെ കൊലപ്പെടുത്തി. ഭുവനേശ്വറിലാണ് സംഭവം. 24കാരനായ ഭർത്താവും കാമുകിമാരും പോലീസ് പിടിയിൽ ഒക്ടോബർ 28 നാണ് സംഭവം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ദുരൂഹത തെളിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നീ രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പിനാക് മിശ്ര പറഞ്ഞു. 2020ലാണ് ശുഭശ്രീയെ പ്രദ്മുന്യ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി ശുഭശ്രീ മാതാപിതാക്കൾക്കൊപ്പം ഖുർദയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശുഭശ്രീയുമായുള്ള പ്രശ്നങ്ങൾക്കിടയിൽ പ്രദ്യുമ്ന കഴിഞ്ഞ വർഷം എജിതയെ കണ്ടുമുട്ടുകയും ഇവരുമായി അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഈ വർഷം മാർച്ചിൽ ഇയാൾ റോജിയുമായി അടുത്തു. പിന്നീട് ഇവർ ശുഭശ്രീയെ…
Read Moreജാമ്യം തേടി ദിവ്യ കോടതിയിൽ; എ. ഗീതയുടെ റിപ്പോർട്ട് എവിടെ? പ്രശാന്തിന്റെ നിർണായക മൊഴികൾ എവിടെ? എഡിഎമ്മിന് പറ്റിയ തെറ്റ് എന്ത്? നിർണായക ചോദ്യങ്ങളുമായി പ്രതിഭാഗം
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ ജാമ്യം തേടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജിയുമായി മുന്നോട്ട് പോകുന്നത്. നവീൻബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരേ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കമ്മീഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഉത്തരവിൽ നവീൻബാബുവിന് കൈക്കൂലി നൽകിയതായുള്ള പരാമർശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൈക്കൂലി വാങ്ങി എന്ന വാദത്തെ ബലപ്പെടുത്തുന്നതായാണ് പ്രതിഭാഗം ഉയർത്തിക്കാട്ടുന്നത്. ഗുരുതരമായ ആരോപണം…
Read Moreനവജാത ശിശു മരിച്ചനിലയിലും സമീപത്ത് ബോധമില്ലാതെ മുത്തശ്ശിയും; മകളെ രക്ഷിക്കാൻ അച്ഛനും അമ്മയും തയാറാക്കിയ തിരക്കഥ പൊളിഞ്ഞു; കൊലപാതക കഥകേട്ട് ഞെട്ടി നെടുങ്കണ്ടം…
നെടുങ്കണ്ടം: മുത്തശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ സലോമോന്, ഫിലോമിന എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ എട്ടോടെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ 56 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മരിച്ച നിലയിലും സമീപത്തായി അവശനിലയില്‍ ചിഞ്ചുവിന്റെ അമ്മ ജാന്‍സിയെയും കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ നാലോടെ ജാന്‍സിയെയും കുഞ്ഞിനെയും കാണാതായെന്നായിരുന്നു സലോമോന് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചിഞ്ചു കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയില്‍ കുഞ്ഞിന്റെ തുടര്‍ച്ചയായ കരച്ചില് കേട്ട് അസ്വസ്ഥയായ അമ്മ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായതോടെ ഫിലോമിനയും സലോമോനും ചേര്‍ന്ന്…
Read Moreമുന്നറിയിപ്പുമായി നോർക്ക; റിക്രൂട്ട്മെന്റ് പരസ്യങ്ങളിൽ ജാഗ്രത വേണം; ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം, സന്ദർശനവിസ വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോർക്ക. ഇത്തരത്തിൽ വ്യാജ പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് അംഗീകാരമുള്ളതാണോയെന്നു പരിശോധിക്കാൻ കഴിയും. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്നു മുൻകൂർ അനുമതി ആവശ്യമാണ്. വിദേശത്തെ തൊഴിൽസ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യൻ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇ-മെയിൽ, ഫോണ്‍ മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്. തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിലും, നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പരാതി നൽകുന്നതിനൊപ്പം അടുത്തുളള പോലീസ് സ്റ്റേഷനിലും പരാതി നൽകണം. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നന്പർ 1800 11 3090, 0484-2314900, 2314901…
Read Moreക്രൂരതയുടെ മുഖം ഒളിപ്പിച്ച ഡോക്ടർ; ചികിത്സയ്ക്കെത്തിയ രോഗിയെ മയക്കികിടത്തി പീഡിപ്പിച്ചു; നഗ്നഫോട്ടോകൾ കാട്ടി പലതവണ പീഡിപ്പിച്ചു; പരാതിയുമായി യുവതി
കോൽക്കത്ത: ചികിത്സയ്ക്കെത്തിയ രോഗിയെ മരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണ് സംഭവം. പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിയായ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി പോയിരുന്നതായി യുവതി പരാതിയിൽ പറയുന്നു. മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയതിന് ശേഷം ഡോക്ടർ തന്നെ പീഡിപ്പിച്ചുവെന്നും തന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും നിരവധി പ്രാവശ്യം ഡോക്ടർ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. കൂടാതെ തന്നെ ഭീഷണിപ്പെടുത്തി 4,00,000 രൂപ തട്ടിയെടുത്തതായും അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreദിവ്യക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും; ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ചയില്ലെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: പി.പി.ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ചയില്ല. ദിവ്യക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസും സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഗോവിന്ദന് പ്രതികരിച്ചു. അറസ്റ്റിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിൽ എത്തിച്ചത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിക്കുകയാണ്. ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയില്‍ നിന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്. മാധ്യമങ്ങളുടെ ഇത്തരം വിമര്‍ശനം ജനാധിപത്യപരമല്ല.
Read Moreഅയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി നടൻ അക്ഷയ് കുമാർ; ദയാനിധിയും ഉദാരമനസ്കനുമാണ് നടനെന്ന് ആഞ്ജനേയ സേവ ട്രസ്റ്റ്
ലക്നോ: ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികൾക്ക് ഇനി ആരും വലിച്ചെറിയുന്ന ഭക്ഷണം കഴിക്കേണ്ട. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി. രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം. ഈ വാനരക്കൂട്ടം ഇപ്പോൾ ക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും ഇവർ ആശ്രയിക്കുന്നത്. അക്ഷയ് കുമാർ വളരെ ദയാനിധിയും ഉദാരമനസ്കനും മാത്രമല്ലെന്നും സാമൂഹിക ബോധമുള്ള ഇന്ത്യൻ പൗരൻ…
Read More