ഭർത്താവായി സുന്ദരനായ ഒരാളെ വേണമെന്ന് ആഗ്രഹിച്ചു; വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു; സുന്ദരനെ കിട്ടാത്ത വിഷമത്തിൽ ഭാര്യ തൂങ്ങി മരിച്ചു

ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനംനൊന്താന്തു ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്‍റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്. നാലു മാസം മുമ്പായിരുന്നു സിമ്രാന്‍റെ വിവാഹം. അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ. വിവാഹജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിക്കു പോയി ഏറെനേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേക്കു കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ ‌അയല്‍വാസികളാണ് സിമ്രാനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. വിവാഹത്തിനു മുന്പ് സിമ്രാൻ വരനെ കണ്ടിരുന്നില്ലെന്നും തൗഫീഖിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തി. മാതാപിതാക്കളും ബന്ധുക്കളും ചേർന്നു നിർബന്ധിച്ച് വിവാഹം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Read More

പി.പി. ദിവ്യയ്ക്ക് തിരിച്ചടി; മുൻകൂർ ജാമ്യാമില്ല; വളരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍റെ സഹോദരൻ; നിയമപോരാട്ടം തുടരുമെന്ന് കുടുംബം; ദിവ്യ മജിസ്‌ട്രേട്ടിനു മുന്‍പിൽ കീഴടങ്ങാൻ സാധ്യത

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് തിരിച്ചടി. ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജസ്റ്റീസ് കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തിയെന്നും ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്. അതേസമയം, കേസിൽ നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം അറിയിച്ചു. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അതേസമയം, വിധിയിൽ സന്തോഷമില്ല,…

Read More

നീലേശ്വരം വെടിക്കെട്ട് അപകടം; അഞ്ചുപേരുടെ നിലഗുരുതരം; പടക്കങ്ങള്‍ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെ; പൊട്ടിത്തെറിച്ചത് സ്ഫോടനശേഷികുറഞ്ഞ പടക്കങ്ങൾ

നീലേശ്വരം(കാസര്‍ഗോഡ്): നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ കരിന്തളം ചോയ്യങ്കോട് സ്വദേശി സന്ദീപ്, ഷിബിന്‍രാജ് (19), ബിജു (38), രതീഷ് (30) വിഷ്ണു (29)എന്നിവരുടെ നില അതീവഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്ന 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിന്‍രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സന്ദീപിന്‍റെ നില ഗുരുതരമായതിനെതുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ അര്‍ധരാത്രി 12 ഓടെയാണ് അപകടമുണ്ടായത്. വടക്കന്‍ മലബാറിലെ തെയ്യക്കാലത്തിനു തുടക്കംകുറിച്ചുകൊണ്ട് ആരംഭിച്ച മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങ് നടക്കുകയായിരുന്നു. വെടിക്കെട്ട്…

Read More

ശ്രുതിയുടെ മരണം സ്ത്രീധന പീഡനം മൂലമെന്ന് വാർത്ത പരന്നു; ആത്മഹത്യാശ്രമം നടത്തിയ ഭർതൃമാതാവ് മരിച്ചു; 10 ലക്ഷം രൂപയും 50 പവനും നൽകിയത് കുറഞ്ഞുപോയതായിരുന്നു കാരണം…

തിരുവനന്തപുരം: നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്. നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ കാര്‍ത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാര്‍ത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നല്‍കിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവുമായി ഒത്തുപോകാനാണ് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി…

Read More

ഒരു നിമഷത്തെ ദേഷ്യം… മക്കളില്ലാത്ത പോലീസ് ദമ്പതികൾ വളർത്തിയ പട്ടിക്കുഞ്ഞുങ്ങൾ ചത്തു; ഭർത്താവിന്‍റെ കുറ്റപ്പെടുത്തലിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ: താലോലിച്ച് വളർത്തിയ പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്‍റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തി. മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി. ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗിരിജയുടെ ഭര്‍ത്താവ് ദിഗേശ്വരനും പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏഴു വർഷമായി ഒരു വളര്‍ത്തുനായയുണ്ട്. അടുത്തിടെ വളര്‍ത്തുനായ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു. ഗിരിജയുടെ ശ്രദ്ധക്കുറവു കാരണമാണ് പട്ടിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തി. ശനിയാഴ്ച രാത്രി ഫോൺ വിളിച്ച് ഭാര്യയെ ചീത്ത പറഞ്ഞു. ഇതിനുശേഷം ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി…

Read More

കളമശേരി ബോംബ് സ്‌ഫോടനക്കേസിന് നാളെ ഒരാണ്ട്; പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി; കേസില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും

കൊച്ചി: എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി തമ്മനം ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരേ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. സംഭവം നടന്നിട്ട് നാളെ ഒരു വര്‍ഷം പിന്നിടുകയാണ്. കേസില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രതി കാക്കനാട് ജില്ല ജയിലിലാണുള്ളത്. കഴിഞ്ഞ ഒക്‌ടോബര്‍ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്‍ററില്‍ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ ഏക പ്രതി. യുഎപിഎ, സ്‌ഫോടക വസ്തു നിരോധന നിയമം, വധശ്രമം,…

Read More

തേങ്കുറിശിയിലെ ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്; സ്നേഹിച്ച് കൂട്ടിക്കൊണ്ടുവന്നെന്ന ഒരുതെറ്റല്ലേ അവൻ ചെയ്തൊള്ളു; അലമുറയിട്ടുള്ള അമ്മയുടെ വാക്കുകൾ വേദനയാകുന്നു

പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഇരുപ്രതികൾക്കും 50000 രൂപ പിഴയും വിധിച്ച് ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ആർ.വി. വിനായക റാവുവാണ് വിധി പറഞ്ഞത്. വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്‍റെ അച്ഛൻ. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിതയുടെ അച്ഛൻ തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ. സുരേഷ് കുമാർ (45) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിഴത്തുക ഭാര്യ ഹരിതയ്ക്ക് നൽകണം. 2020 ഡിസംബർ 25ന് വൈകുന്നേരം ആറരയോടെയാണ് അനീഷിനെ (25) വെട്ടിക്കൊലപ്പെടുത്തിയത്. സാന്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ചു വിവാഹംചെയ്തതിനാണു വിവാഹത്തിന്‍റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

Read More

പാതികത്തിക്കരിഞ്ഞ നിലയിൽ റിയൽ എസ്റ്റേറ്റ് ഉടമ; അന്വേഷണ സംഘം എത്തിനിന്നത് രണ്ടാം ഭാര്യയുടെ മുന്നിൽ; സ്വത്ത് കൈക്കലാക്കാൻ സുഹൃത്തുക്കൾക്കൊപ്പം ചെയ്തത് കൊടുംക്രൂരത

ഇരിട്ടി: സ്വത്ത് കൈക്കാലാക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ് കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ രണ്ടാം ഭാര്യയടക്കം മൂന്നു പ്രതികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഭാര്യ ബാംഗളൂരിലെ ഐടി ജീവനക്കാരിയായ തെലുങ്കാന സ്വദേശിനി നിഹാരിക , ഹരിയാന സ്വദേശി അങ്കൂർ റാണ, തെലുങ്കാന സ്വദേശിയും ബാംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണു പകുതി കത്തിയ മൃതദേഹം തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് ഉന്നത പോലീസ് അധികാരികൾ സ്ഥലം സന്ദർശിക്കുകയും 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ചെയ്തു. നാലു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘം 500 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഫോൺ കോളടക്കം മറ്റ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച സംഘം…

Read More

വ്ളോഗർമാരായ ദമ്പതികളുടെ മരണം; രണ്ടു ദിവസം മുമ്പത്തെ വീഡിയോയിൽ പറയാതെ പറഞ്ഞത് ഇക്കാര്യങ്ങളോ; പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വരുന്ന സത്യമിങ്ങനെ…

തിരുവനന്തപുരം: വ്ളോഗർമാരായ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പാറശാലയിൽ ചെറുവാരക്കോണം സ്വദേശികളായ സെൽവരാജും പ്രിയലതയുമാണ് മരിച്ചത്. ഭാര്യയെ കഴുത്ത‍ു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കും. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. രണ്ടു ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്. മകളുടെ വിവാഹശേഷം ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഓട്ടോയിൽ കയറിയ പെൺകുട്ടികളുമായി അതിവേഗത്തിൽ ഇടറോഡിലൂടെ പാഞ്ഞു; നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ചീത്തവിളിച്ചു; സ്വയരക്ഷയ്ക്കായി പുറത്തേക്ക് ചാടി പെൺകുട്ടി…

‌കൊല്ലം: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പ്ലസ് വൺ പെണ്‍കുട്ടികളെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ കരിക്കോട് സ്വദേശി നവാസ് ആണ് അറസ്റ്റിലായത്.  വഴിമാറി വണ്ടിയോടിക്കുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികളോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് പോകാനായാണ് വിദ്യാർഥിനികൾ ഓട്ടോ വിളിച്ചത്. പ്രധാന റോഡിലൂടെ പോകാൻ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇടറോഡിലേക്ക് ഓട്ടോ കയറ്റി. ഓട്ടോ നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും നവാസ് അതിന് തയാറായില്ല. കൂടാതെ പെൺകുട്ടികളോട് തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ഒരു വിദ്യാർഥിനി ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. റോഡിലേക്ക് വീണ കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ നവാസ് പിടിയിലായത്.

Read More