ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്: അമിത ജോലിഭാരം മകളുടെ ജീവനെടുത്തു; നീതി വേണമെന്ന് അമ്മ; വൈറലായി കത്ത്

കൊച്ചി: അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്നു കാണിച്ച് പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ കമ്പനി (ഇ. വൈ ഇന്ത്യ) മേധാവിക്ക് മലയാളി ജീവനക്കാരുടെ അമ്മയുടെ കത്ത്. കഴിഞ്ഞ ജൂലൈ 20നാണ് എറണാകുളം കങ്ങരപ്പടി സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ അന്ന സെബാസ്റ്റ്യ(26)നാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണത്. കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണമെന്നും സംഭവ ശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും കുറിച്ചാണ് അന്നയുടെ അമ്മ അനിത അഗസ്റ്റ്യന്‍ കമ്പനി മേധാവി രാജീവ് മേമാനിയെ അഭിസംബോധന ചെയ്ത് കത്ത് അയച്ചത്. ഇ.വൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയില്‍ ചേര്‍ന്നത്. സ്‌കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അന്ന ഇ.വൈയിലും ഇവൈയിലും കഠിനമായി ജോലി ചെയ്തു. അമിത ജോലിഭാരവും പുതിയ അന്തരീക്ഷവും മകളെ ശാരീരികമായും മാനസികമായും തളര്‍ത്തി. മരിക്കുന്നതിന് രണ്ടാഴ്ച…

Read More

നമുക്ക് വേറെ വഴിയില്ലല്ലോ മക്കളെ..! ബാറിലേക്കുള്ള ഇടനാഴിയിൽ തമ്പടിച്ച് സാമൂഹ്യവിരുദ്ധർ; സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചാരസ്വാതന്ത്ര്യം തടസമാകുന്നെന്ന പരാതിയുമായി നാട്ടുകാർ

അമ്പലപ്പുഴ: ബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതയ്ക്കരികിൽ നീർക്കുന്നം ജംഗ്ഷനു സമീപമുള്ള സ്വകാര്യ ബാറിന്‍റെ പ്രവർത്തനമാണ് സമീപ വാസികൾക്ക് ദുരിതമായി മാറിയത്. ബാറിലേക്ക് ദേശീയപാതയിൽനിന്ന് പ്രധാന കവാടമുണ്ട്. ഇതു കൂടാതെയാണ് ബാറിന്‍റെ വടക്ക് ഭാഗത്തുള്ള റോഡിനോട് ചേർന്ന് ബാറിലേക്ക് വഴിയുള്ളത്.      തീർക്കുന്നം കളപ്പുരയ്ക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രം, തീരദേശ എൽപി സ്കൂൾ, നീർക്കുന്നം എസ്ഡിവി ഗവ. യുപി  സ്കൂൾ എന്നിവിടങ്ങളിലേക്കടക്കം വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് പ്രതിദിനം റോഡ് ഉപയോഗിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ബാറിൽനിന്ന് മദ്യപിച്ചിറങ്ങുന്നവർ റോഡിലാണ് തമ്പടിക്കുന്നത്. സാമൂഹ്യവിരുദ്ധ ശല്യവും ഇവിടെ വർധിച്ചുവരികയാണ്.  സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഓണനാളുകളിൽ ബാറിൽ സാമൂഹ്യവിരുദ്ധർ തമ്മിൽ അക്രമവും നടന്നിരുന്നു. ബാറിന്‍റെ പ്രവർത്തനം പ്രദേശവാസികൾക്ക് തീരാദുരിതമായിട്ടും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.  

Read More

കുടുംബവീട് വിറ്റപണം നൽകിയില്ല; അമ്മയുടെ വയറ്റിലും തുടയിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽപ്പോയ കാക്കരി ലിജോ സെബാസ്റ്റ്യനെ വലയിലാക്കി പോലീസ്

ചേര്‍ത്തല: അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അർത്തുങ്കൽ കാക്കരി ലിജോ സെബാസ്റ്റ്യനെ(38)യാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവീട് വിറ്റ് പണം നൽകാത്തതിലെ വിരോധം നിമിത്തമാണ് പ്രതി അക്രമം നടത്തിയത്. ചേർത്തല സൗത്ത് പഞ്ചായത്തിലെ 16-ാം വാർഡിലെ വീട്ടിൽ എത്തി വീട്ടുമുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന അമ്മ മേഴ്സി ആന്‍റ ണിയെ സ്റ്റീൽ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. വയറിന്‍റെ വലതുഭാഗത്തും തുടയിലും ഗുതരമായി പരിക്കേറ്റ മേഴ്സി ആന്‍റണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അർത്തുങ്കൽ പോലീസ് ഇൻസ്പക്ടർ പി.ജി. മധു, എസ്ഐ ഡി. സജീവ്കുമാർ, എസ്ഐ എം.പി. ബിജു, ടി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ്…

Read More

ഡ്രൈവിംഗ് പരിശീലനത്തിനിടെ ആശാന്‍റെ കൈക്രിയ; തോന്ന്യാസം ചോദ്യം കൗമാരക്കാരിയെ ലൈംഗീകമായി ഉപദ്രവിച്ചു; പൂരം ഡ്രൈവിംഗ് സ്കൂളിലെ ആശാനെ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലനത്തിനിടെ ആശാന്‍റെ കൈക്രിയ. എല്ലാം സഹിച്ചിരിക്കാൻ അവൾ തയാറായില്ല. പരീശിലകന്‍റെ തോന്ന്യാസം ചോദ്യം ചെയ്തു. കൗമാരക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പരിശീലകനായ തിരുവനന്തപുരം മാറനല്ലൂർ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് സുരേഷ് അപമര്യാദയായി പെരുമാറിയത്. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറനെല്ലൂർ പോലീസ് കേസെടുത്തു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഊരൂട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിലെ പരിശീലകനാണ് അറസ്റ്റിലായ സുരേഷ്. മാറനല്ലൂർ സ്വദേശിയായ ഇയാൾ നാല് മാസം മുൻപാണ് ഇവിടെ പരിശീലകനായി എത്തിയത്.

Read More

ഓണം വിപണി: സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്; സപ്ലൈകോയെ ആശ്രയിച്ചത് 26.24 ലക്ഷം പേര്‍

കൊച്ചി: ഓണം വിപണിയില്‍ മികച്ച വരുമാന നേട്ടവുമായി സപ്ലൈകോ. വില്പനശാലകളില്‍നിന്ന് 123.56 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ ഒന്നുമുതല്‍ 14 വരെയുള്ള ദിവസംകൊണ്ടു നേടിയത്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വില്പനയിലൂടെ നേടിയതാണ്. സബ്‌സിഡി ഇതര ഇനങ്ങളുടെ വില്പനയിലൂടെ 56.73 കോടി രൂപ നേടി. സപ്ലൈകോ പെട്രോള്‍ ബങ്കുകളിലെയും എല്‍പിജി ഔട്ട്‌ലെറ്റുകളിലെയും വിറ്റുവരവ് ഉള്‍പ്പെടാതെയുള്ള കണക്കാണിത്. ഈ മാസം ഇതുവരെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി 26.24 ലക്ഷം പേരാണ് സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത്. ഇതില്‍ 21.06 ലക്ഷം പേരാണ് അത്തം മുതല്‍ ഉത്രാടം വരെ സപ്ലൈകോയിലെത്തിയത്. വരവില്‍ മുന്നില്‍ തിരുവനന്തപുരം സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്‌സിഡി ഇതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റുവരവു നേടി. ജില്ലാ ഫെയറുകളില്‍…

Read More

പണിയെടുത്താലേ ഭരണം കിട്ടൂ..! ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്; ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്ന് കെ. മുരളീധരൻ

കോഴിക്കോട്: പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ. മുരളീധരൻ. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്നില്ല. കോൺഗ്രസിനെ കടുത്തഭാഷയിൽ വിമർശനം. കോഴിക്കോട് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണ യോഗത്തിലായിരുന്ന അദ്ദേഹത്തിന്‍റെ പ്രതികരണം. ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് കരുതിയിരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വരണം. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്‍റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ ലാസ്റ്റ് ബസാണെന്നും അദ്ദേഹം പറഞ്ഞു.

Read More

വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഭയന്ന് നിലവിളിച്ചോടി കൂട്ടി രക്ഷപ്പെട്ടു; അറസ്റ്റ് ചെയ്ത പ്രതി സ്റ്റേഷനിൽ കുഴഞ്ഞുവീണു; പിന്നീട് സംഭവിച്ചത്

പഴയങ്ങാടി: 15 വയസുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 വയസുകാരനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴോം കൊട്ടില സ്വദേശിയായ അബ്ദുൾ ഖാദറിനെയാണ് (52) പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നബിദിന ആഘോഷവുമായുള്ള പരിപാടികൾക്ക് എത്തിയ 15 കാരനെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പഴയങ്ങാടി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.തുടർന്ന് പയ്യന്നൂർ മജിസ്ട്രേറ്റ് പരിയായം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി അബ്ദുർ ഖാദർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.

Read More

ചേച്ചി ഒരു നഗ്നപൂജ ചെയ്യ്, കുടുംബ പ്രശ്നം തീരും അഭിവൃദ്ധിയും ഉണ്ടാകും; യുവതിക്ക് പിന്നാലെ നടന്ന് നഗ്ന പൂജയ്ക്ക് നിർബന്ധിച്ച് യുവാക്കൾ; താമരശേരിയിലെ സംഭവം ഞെട്ടിക്കുന്നത്

കോഴിക്കോ‌ട്: താമരശേരിയിൽ നഗ്നപൂജ ന‌ത്താൻ യുവതിയോട് ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. അടിവാരം സ്വദേശി പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കു‌ടുംബപ്രശ്നത്തിന് പരിഹാരമായി നഗ്നപൂജ ന‌ത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതിയു‌ടെ കുടുംബത്തെ ഇഷ്ടപ്പെട്ടതെല്ലാം സാധിക്കാൻ പൂജ ചെയ്താൽ മതിയെന്ന പറഞ്ഞ് പ്രകാശൻ സമീപിക്കുമായിരുന്നു. ഇതോ‌ടെ കുടുംബപ്രശ്നത്തിന് പരിഹാരമാകുമെന്നും പറഞ്ഞു. പൂജയ്ക്ക് സമ്മതിക്കാത്തതിനെ തു‌ടർന്ന് യുവതിയെ പലദിവസം പിന്തുടർന്ന് നിർബന്ധിച്ചു എന്നാണ് പരാതി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Read More

വേദനകളും പരിമിതികളും മറന്ന് ഓണനാളിൽ അവർ ഒത്തുചേർന്നു; പാട്ടുകൾ പാടിയും ആശംസയറിച്ചും സ്നേഹം പങ്കിട്ടു; കട്ടസപ്പോർട്ടുമായി ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും

കോട്ടയം: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുമണ്ണ് സെന്‍റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഓണസംഗമം വൈവിധ്യമായി. വീല്‍ചെയറിലും മുച്ചക്രസ്‌കൂട്ടറിലുമായി മുന്നൂറോളം പേരെത്തി. ഇവരെ അനുഗമിച്ച കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കുചേര്‍ന്നു. വീല്‍ചെയറുകളിലും മുച്ചക്ര സ്‌കൂട്ടറുകളിലുമിരുന്ന് അവര്‍ ഓണപ്പാട്ടുകള്‍ പാടി, ആശംസകള്‍ നേര്‍ന്നു. ഇവരിലേറെപ്പേരും വാഹനത്തിലിരുന്നുതന്നെയാണ് ഓണസദ്യ കഴിച്ചത്. ബന്ധുക്കളും ദയ വോളണ്ടിയേഴ്‌സും ഇവര്‍ക്കു വിഭവങ്ങള്‍ വിളമ്പിനല്‍കി. ലോട്ടറി വ്യാപാരം, മാടക്കട, കുടനിര്‍മാണം, കരകൗശല വസ്തുനിര്‍മാണം തുടങ്ങി വിവിധ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നവരാണ് ഇവരേറെയും. ഇതിനും സാഹചര്യമില്ലാതെ കിടക്കയില്‍ വിശ്രമിക്കുകയും വീല്‍ചെയറില്‍ ഉറ്റവര്‍ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നവരുമുണ്ട്. ഓണത്തിനു മാത്രമല്ല ക്രിസ്മസ്, വിഷു തുടങ്ങി വിവിധ ആഘോഷങ്ങളിലും വെല്ലുവിളികളെ മറന്ന് ഇവര്‍ ഒത്തുകൂടി വേദനകളും പരിമിതികളും മറന്ന് സന്തോഷം പങ്കുവയ്ക്കും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഇവര്‍ക്കു വേണ്ട മരുന്നും വസ്ത്രവും…

Read More

ഏഴരവർഷത്തെ കാത്തിരിപ്പ്; പുറത്തിറങ്ങാനുള്ള എല്ലാ നടപടികളും പൂർത്തിയപ്പോൾ പൾസർസുനിക്ക് ചിക്കൻ പോക്സ്; പുറലോകം കാണാനാകുക അസുഖം ഭേദപ്പെട്ടശേഷമെന്ന് അധികൃതർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം കിട്ടിയെങ്കിലും പുറത്തേക്കുള്ള വരവ് ഇനിയും വൈകും. നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെ പ്രതിക്ക് ചിക്കൻപോക്സ് ബാധിച്ചു. സുനിയിപ്പോൾ ചികിത്സയിൽ. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസിന്‍റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

Read More