അമ്മാതിരി ഷോകൾ വേണ്ട..! ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് നടപടി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുവായൂര്‍ ക്ഷേത്ര പരിസരം ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.

Read More

‘സ്ത്രീകൾക്ക് നിയന്ത്രണമല്ല, സംരക്ഷണമാണ് നൽകേണ്ടത്’ ; സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്്ടർമാരെ രാത്രി ഷിഫ്റ്റിൽനിന്ന് ഒഴിവാക്കണമെന്നുള്ള ബംഗാൾ സർക്കാരിന്‍റെ ഉത്തരവിനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയല്ല അവർക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ വെളിച്ചത്തിലാണ് സർക്കാർ ആശുപത്രികൾക്ക് പുതിയ നിർദേശമിറക്കി സർക്കാർ ഉത്തരവിട്ടത്. എന്നാൽ സ്ത്രീകൾക്ക് ഇളവ് ആവശ്യമില്ലെന്നും അവർ രാത്രിയിലും ജോലി ചെയ്യാൻ തയാറാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് സീനിയർ കൗണ്‍സിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിനെ രാഷ്‌ട്രീയവത്കരിക്കരുതെന്ന് ചീഫ് ജസ്റ്റീസ് ഹർജി തള്ളിക്കൊണ്ടു പറഞ്ഞു. ഇത്തരം ഹർജികൾക്കുള്ള വേദിയല്ല ഇതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ: ഉറ്റവരെ നഷ്ടമായ കുട്ടികൾക്കായി സ്പോണ്‍സർഷിപ് പദ്ധതിയുമായി സർക്കാർ

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ താത്പര്യമറിയിച്ച് വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വരുന്ന സാഹചര്യത്തിൽ നിയമവിധേയമായി അത്തരം സഹായങ്ങൾ സ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പിനു സർക്കാരിന്‍റെ അനുമതി. 2015 ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് സെക്ഷൻ 45 പ്രകാരം മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ കൂടെ കഴിയുന്നതും കുട്ടികളെ പരിചരിക്കാൻ കഴിയാത്ത മാതാപിതാക്കൾ ഉള്ളതുമായ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ തരത്തിൽ അവശത അനുഭവിക്കുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ വിവിധ തരത്തിലുള്ള സ്പോണ്‍സർഷിപ് പദ്ധതികൾ രൂപവത്കരിക്കണമെന്നു നിഷ്കർഷിക്കുന്നുണ്ട്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, കന്പനികൾ, കോർപറേഷനുകൾ എന്നിവയിൽനിന്നു സ്പോണ്‍സർഷിപ് സ്വീകരിക്കുന്നതിനു ബാലനീതി മാതൃകാചട്ടം 24 പ്രകാരവും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ സ്പോണ്‍സർഷിപ് സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനാണു സർക്കാർ…

Read More

ഡൽഹിക്ക് വനിതാ മുഖ്യമന്ത്രി; കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. സുഷമ സ്വരാജിനും ക്ഷീലാ ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അതിഷിയെ ആയിരുന്നു കെജ്‌രിവാൾ തന്‍റെ ചുമതകൾ ഏൽപ്പിച്ചത്. അന്ന് മുതൽ മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു.അതേസമയം, ചൊവ്വ വൈകിട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി. കെ. സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും.

Read More

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു. ദീലീപിന്‍റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നത്. കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. 2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ പ്രമുഖ നടി കാറിൽ ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

Read More

വയനാട് ദുരന്തം: പ്രചരിക്കുന്നത് വസ്തുതാവിരുദ്ധ കണക്കുകൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ അടിയന്തര അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്‍റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുന്ന സമീപനമാണിത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയില്‍ സംസ്ഥാന…

Read More

എം പോക്സ് രോഗലക്ഷണം; വിദേശത്ത് നിന്നുമെത്തിയ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തിൽ

മലപ്പുറം: എം പോക്സ് രോഗലക്ഷണങ്ങളുമായി യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെയാണ് വിദേശത്ത് നിന്നുമെത്തിയ യുവാവിനെ രോഗ ലക്ഷണണങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആദ്യമായി രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

Read More

നിപ: സമ്പർക്കപട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ; കണ്ടെയ്മെന്‍റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് ഇന്നും സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്കപട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. അതേസമയം, മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

Read More

മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും, കസ്റ്റഡി അപേക്ഷ നൽകും

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയതിന് പിന്നാലെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി പോലീസ് ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും 14 ദിവസത്തേക്ക് ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ അജ്മലിനും ശ്രീകുട്ടിക്കുമെതിരേ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കാൻ ശ്രീക്കുട്ടി പ്രേരിപ്പിച്ചെന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടത്തിന് പിന്നാലെ ഒളിവിൽപോയ അജ്മലിനെ പതാരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പോലീസിന് ലഭിച്ചു. പോലീസിന് നല്‍കിയ മൊഴിയിൽ,…

Read More

വയനാടിനായി കൈകോര്‍ക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് കൈകോര്‍ക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്‍റെ പുതിയ കാമ്പയിനായ ‘എന്‍റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഭാഗമാണിത്. കാമ്പയിനിന്‍റെ ഔദ്യോഗിക വീഡിയോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് പുറത്തിറക്കുകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സുമായി സംവദിക്കുകയും ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വലിയ ഫോളോവേഴ്സുള്ള മുപ്പതോളം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് പരിപാടിയുടെ ഭാഗമാകും. വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഫ്ളുവന്‍സേഴ്സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും.

Read More