‘പോലീസിൽ അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ’; ചെറിയ വീഴ്ചയ്ക്കുപോലും കടുത്ത നടപടി; ഞെട്ടിപ്പിക്കുന്ന പരാമർശവുമായി കെപിഒഎ സമ്മേളന റിപ്പോർട്ട്

കോഴിക്കോട്: കൊളോണിയൽ സംസ്കാരം ഇപ്പോഴും പോലീസിൽ നിലനിൽക്കുന്നുണ്ടെന്നും അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടലാണ് സേനയിൽ നടക്കുന്നതെന്നും പലരും മാനസിക സമ്മർദം കാരണം അകാല മരണത്തിനിരയാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന പരാമർശങ്ങളുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ) സംസ്ഥാന സമ്മേളന റിപ്പോർട്ട്. വടകരയിൽ ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സേനയിലെ ഉള്ളുകളികളെക്കുറിച്ച് സൂചന നൽകുന്ന പരാമർശങ്ങളുള്ളത്.ചില ഉദ്യോഗസ്ഥർ ക്രൂരമായാണ് പെരുമാറുന്നത്. ചെറിയ വീഴ്ചയ്ക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നത്. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ സമയത്ത് പോലീസുദ്യോഗസ്ഥർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്.കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പ്രവീണിനു പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത് വിവാദമാക്കിയത് വേദനാജനകമാണ്. ഇതേത്തുടർന്ന് ജോലിക്കിടെ മരിച്ച ഏഴു ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ഇനിയും…

Read More

എന്തുവാ എന്തുവായിത്… ശമ്പളപ്പണിപോരാഞ്ഞിട്ടാണോ കിമ്പളപ്പണിയും; കെഎസ്ആർടിസി ബസിൽ മദ്യം കടത്തയ രണ്ടു ജീവനക്കാർക്കെതിരേ നടപടി

പൊൻകുന്നം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയുടെ മണക്കടവ് ഫാസ്റ്റ് ബസിൽ അഞ്ചു കുപ്പി വിദേശമദ്യം കടത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാർക്കെതിരേ നടപടി. പൊൻകുന്നം ഡിപ്പോയിലെ താത്കാലിക വിഭാഗം കണ്ടക്ടറായ ഇടക്കുന്നം സ്വദേശി ഫൈസലിനെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ഡ്രൈവർ വി.ജി. രഘുനാഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഈ മാസം 10ന് കെഎസ്ആർടിസി വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്‌സിൽനിന്നും കണ്ടെടുത്തത്. ഇവ എക്‌സൈസിനു കൈമാറി. ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസൽ അന്ന് കണ്ടക്ടർ ഡ്യൂട്ടിയിലായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.

Read More

ഈ ഓഫർ തട്ടിപ്പാണേ..! സ്വർണം പൂജിക്കൂ, ഐശ്വര്യം വന്നുചേരും… ഷാജിതയുടെ വാഗ്ദാനത്തിൽ വീട്ടമ്മ വീണു; കണ്ണടച്ച് തുറന്നുപ്പോൾ വീട്ടമ്മയ്ക്ക് നഷ്ടം 12 പവൻ

കോട്ടയം: സ്വർണം പൂജിച്ചാൽ വരാൻ പോകുന്ന ഭാഗ്യങ്ങളെക്കുറിച്ച് കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. കൈയിലിരുന്ന സ്വർണം പൂജിക്കാൻ നൽകി. ഭാഗ്യം വരുന്നതും ഓർത്തിരുന്നപ്പോൾ എല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി. സ്വർണം പൂജിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയില്‍. പാലാ സ്വദേശി ഷാജിത ഷെരീഫാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയുടെ സ്വർണമാണ് ഇവർ തട്ടിയെടുത്തത്. സ്വർണം പൂജിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷാജിതയോടൊപ്പം തട്ടിപ്പ് നടത്തിയ കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read More

മഞ്ജു വാര്യർ യാതൊരു സുരക്ഷയും തന്നില്ല; സെറ്റിൽ താൻ നേരിട്ട പ്രശ്നത്തിന് 5 കോടി നഷ്ടപരിഹാരം വേണം; ലേഡിസൂപ്പർ സ്റ്റാറിന് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി

  കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ മഞ്ജു വാര്യർക്കെതിരെ പരാതിയുമായി നടിയും അസിസ്റ്റന്‍റ് ഡയറക്ടറുമായ ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കി‌‌യില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി. മഞ്ജു വാര്യർ കൂടി നിർമാണ പങ്കാളിയായിട്ടുള്ള ഫൂട്ടേജ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ച് ഷൂട്ടിംഗിനിടെ ശീതളിന് പരിക്കേറ്റിരുന്നുവെന്നും എന്നാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു. മഞ്ജു വാര്യർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ജുവിനും നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഫൂട്ടേജ് എന്ന ചിത്രത്തിന്‍റെ ചിമ്മിനി വനമേഖലയിൽ നടന്ന ഷൂട്ടിലായിരുന്നു ശീതൾ അഭിനയിച്ചത്. ഷൂട്ടിംഗിനിടയിൽ ഫൈറ്റ് സീനിൽ അഭിനയിക്കവെ നടിക്ക്…

Read More

ഹലോ ഗയ്‌സ്… പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ; പതിനാറുകാരിയെ ലൈംഗീകമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി

കൊച്ചി: പോക്‌സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ എന്ന ഗോവിന്ദ് വി. ജെ അറസ്റ്റില്‍. 16 വയസുകാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം ഗോവിന്ദ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വിജെ മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.

Read More

ഓൺലൈൻ ലോൺ തട്ടിപ്പിന് വിദേശനിർമിത ആപ്പുകൾ; വാട്സാപ് കോളുകൾക്കും മെസേജുകൾക്കുമായി ഉപയോഗിക്കുന്നത് പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ +92, +94 എന്നിവയിൽ തുടങ്ങുന്ന മൊബൈൽ നമ്പറുകൾ

ആലുവ: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ്. അമിത പലിശ, ഫോൺ വിവരം ചോർത്തൽ, ജിഎസ്ടി തട്ടിപ്പ് തുടങ്ങിയവ താങ്ങാനാകാതെ കെണിയിൽ വീണവർ മാനസികമായി തകർന്ന നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു. കുറുപ്പംപടിയിൽ ഓൺലൈൻ ലോൺ കെണിയിൽ വീണ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി അറിയിച്ചു. സൈബർ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്‍റെ മേൽനോട്ടത്തിൽ കുറുപ്പംപടി എസ്എച്ച്ഒ വി .എം. കേഴ്സൻ ഉൾപ്പെടുന്ന 15 അംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുസംഘം നേരിട്ടല്ല ഇത്തരം ലോണുകൾ നൽകുന്നത് എന്നതിനാൽ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വിദേശനിർമിത ആപ്പുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ +92, +94 എന്നിവയിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ട്; ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ്; എം. ബി. രാജേഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എം. ബി. രാജേഷ്. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നും മന്ത്രി പറഞ്ഞു. സിനിമാ കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹേമകമ്മിറ്റിക്ക് മൊഴിനല്‍കിയ സ്ത്രീകള്‍ ആർജവത്തോടെ മുന്നോട്ട് വന്ന് പരാതി നല്‍കാന്‍ തയാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പരാതികള്‍ ഉണ്ടെങ്കിലേ കേസ് നിലനില്‍ക്കുകയുള്ളൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും തേജോവധം ചെയ്യാനാകില്ലന്നും സതീദേവി പറഞ്ഞു.

Read More

ഡൽഹി എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു; കോൽക്കത്തയിലെ ഡോക്ടർമാർ സമരം തുടരും

ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തടത്തിയ സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീംകോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എല്ലാ ഡോക്ടർമാർമാരും അടിയന്തരമായി ജോലിക്ക് കയറണമെന്നും ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധിച്ചവർക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ.

Read More

മലയാള സിനിമയിൽ പവർ ഗ്രൂപ്പുകളുണ്ട്; ഒരു സംവിധായകന്‍ മോശമായി പെരുമാറി; പ്രതികരിച്ചതിനാല്‍ സിനിമകള്‍ നഷ്ടമായി; ഉഷ ഹസീന

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിനിമ സീരിയൽ നടി ഉഷ ഹസീന. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നും താരം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർഥ്യമാണ്. പരാതി നൽകാൻ പെൺകുട്ടികൾ തയാറാകണമെന്നും ഉഷ പറഞ്ഞു. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു സംവിധായകന്‍റെ സിനിമയിൽ അഭിനയിക്കാൻ പോയതിനെ തുടർന്നുണ്ടായ ദുരനുഭവമാണ് താരം പങ്കുവച്ചത്.”ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്‍റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും.ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പൊട്ട് വെക്കണോ, വെച്ചോളൂ. അങ്ങനെയാണ്. പിന്നീട് പുള്ളിയുടെ സ്വഭാവം മാറി തുടങ്ങി. പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്‍റെ അച്ഛനൊപ്പമാണ്…

Read More

അഞ്ചോ പത്തോ അല്ല സാറെ കോടികൾ പോയി … കമ്പനിയിൽ പാർട്ണറും ഷെയർ ഹോൾഡറുമാക്കാമെന്ന വാഗ്ദാനത്തിൽ വീണു; 3.78 കോടി വാങ്ങി കബളിപ്പിച്ച ദന്പതികൾക്കെതിരേ കേസ്

കണ്ണൂർ: വാട്ടർമാൻ ‌ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് തുടങ്ങുന്ന വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസിയിൽ പാർട്ണറും ഷെയർ ഹോൾഡറുമാക്കാമെന്ന് പറഞ്ഞ് മൂന്നേമുക്കാൽ കോടി തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ മുരളിദാസ് കുന്നിൻപുറത്തിന്‍റെ പരാതിയിൽ വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസി ഡയറക്ടർമാരായ തളാപ്പ് സ്വദേശി അഖിലേഷ് പടിഞ്ഞാറ്, ഭാര്യ രചന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വാട്ടർമാൻ ‌ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടർമാൻ ടൈൽസ് ട്രേയ്ഡിംഗ് ജിസിസി എന്ന ബിസിനസ് തുടങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതികൾ മുരളിദാസിനെ സമീപിച്ചത്. ബിസിനസ് തുടങ്ങിയാൽ പാർട്ണറും ഷേയർഹോൾഡറുമാക്കാമെന്ന് പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് 2022 ൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ വച്ച് ചർച്ച നടത്തി പേപ്പർ വർക്കുകൾക്കായി…

Read More