പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ലോഡ്ജുടമ. ജസ്നയോ ആ കുട്ടിയോട് സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പറഞ്ഞു. ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് യുവതി തനിക്കെതിരേ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. ജോലി നഷ്ടമായതിലുള്ള വൈരാഗ്യം മൂലമാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണവുമായി അവർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. ‘ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് എനിക്കെതിരേ അവര്‍ കേസ് കൊടുത്തിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നിലെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. ജസ്ന എന്നു പറഞ്ഞ പെൺകുട്ടി ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഇല്ല.…
Read MoreCategory: Top News
വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ വച്ച് അശ്ലീല ദൃശ്യം കാണിച്ച് അധ്യാപകൻ; വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ സ്കൂളിന് തീയിട്ടു
ദിസ്പൂർ: വിദ്യാർഥിനിയെ അധ്യാപകൻ അശ്ലീല ദൃശ്യം കാണിച്ചെന്ന് ആരോപിച്ച് നാട്ടുകാർ സ്കൂളിന് തീയിട്ടു. സംഭവത്തിൽ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകൻ ഒളിവിലാണ്. സ്കൂൾ കത്തിച്ചതിൽ നാട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപകൻ വിദ്യാർഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ചു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് വിദ്യാർഥിനി ആദ്യം വീട്ടുകാരോട് സംസാരിക്കാൻ തയാറായിരുന്നില്ല. പിന്നീട് പെൺകുട്ടി അമ്മയെ സംഭവം അറിയിക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അധ്യാപകനെ ആക്രമിക്കാൻ നാട്ടുകാർ ശ്രമിച്ചു. എന്നാൽ അധ്യാപകൻ രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ സ്കൂളിന് തീയിട്ടു. പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ചത് കൂടാതെ അധ്യാപകൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
Read Moreജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ അജ്ഞാത യുവാവിനൊപ്പം ലോഡ്ജിൽ കണ്ടിരുന്നു; മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നതായി വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ ജീവനക്കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പാണ് സംഭവം. പെൺകുട്ടി ഒരു യുവാവിനൊപ്പം ഇവർ ജോലിചെയ്തിരുന്ന ലോഡ്ജിൽ എത്തിയതായി ജീവനക്കാരി പറയുന്നു. രാവിലെ 11.30 ഓടെയാണ് പെൺകുട്ടി ലോഡ്ജിലേക്ക് എത്തിയത്. തനിക്ക് ടെസ്റ്റ് ഉണ്ട് അതിനു വേണ്ടി പോകുകയാണെന്നും സുഹൃത്ത് എത്താനുണ്ടെന്നും പെൺകുട്ടി പറഞ്ഞു. അൽപസമയത്തിന് ശേഷം ഒരു യുവാവ് വന്ന് മുറിയെടുത്തു.102ആം നമ്പർ മുറിയാണെടുത്തത്. രണ്ട് പേരും വൈകിട്ട് നാല് കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. വെളുത്ത് മെലിഞ്ഞ പയ്യനായിരുന്നു കൂടെയുണ്ടായിരുന്നതെന്നും ജീവനക്കാരി പറയുന്നു. വെളുത്ത് മെലിഞ്ഞിട്ടായിരുന്നു പെൺകുട്ടിയുടെ രൂപം. തലമുടിയിൽ ക്ലിപ്പോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടായിരുന്നു. റോസ് നിറത്തിലുള്ള ചുരാദാറാണ് ധരിച്ചിരുന്നത്. പത്രത്തിൽ ചിത്രം വന്നതുകൊണ്ടാണ് ജസ്നയെ തിരിച്ചറിഞ്ഞത്.…
Read Moreവയനാട് ഉരുൾപൊട്ടൽ ദുരന്തം: അടിയന്തര ധനസഹായം 617 പേർക്ക് കൈമാറി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ വീതം 617 പേർക്ക് ഇതിനകം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നായി മരിച്ച 12 പേരുടെ ആശ്രിതർക്ക് 72,00,000 രൂപയും ധനസഹായം നൽകി. മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപ വീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 34 പേരിൽ രേഖകൾ ഹാജരാക്കിയവർക്ക് ധനസഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചു.
Read Moreകാലാവസ്ഥാ മുന്നറിയിപ്പുകളില്‍ മാറ്റം; ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണ് സാധ്യത.ഇവിടങ്ങളിലെ പ്രളയസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തില്‍ നാളെയോടെ കനത്ത മഴയ്ക്ക് ശമനമാകുമെന്നും വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാല, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, വയനാട്,…
Read Moreതൃശൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ആർഎസ്എസ് പ്രാദേശിക നേതാവ് മരിച്ചു
തൃശൂർ: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്(38) ആണ് മരിച്ചത്. ആര്‍എസ്എസ് അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്. കാഞ്ഞാണി – അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Read Moreകാശാപ്പിന് കൊണ്ടുപോയ കാള വിരണ്ടോടി; ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
കൊല്ലം: പുനലൂരിൽ കാള വിരണ്ടോടി. കാശാപ്പിന് കൊണ്ടുവന്ന കാളയാണ് യാത്രാമധ്യേ വാഹനത്തിൽ നിന്നിറങ്ങി ഓടിയത്. അതിവേഗം എത്തിയ കാള അക്രമാസക്തനാവുകയും റോഡിലൂടെ നടന്നു വന്ന വിദ്യാർഥിയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്നു കാറും കാള തകർത്തു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കാളയെ പിടിച്ചുകെട്ടി.
Read Moreപൊന്നിൻ ചിങ്ങത്തിൽ പൊന്നിൻ തിളക്കം; സ്വർണ വില കുതിച്ചുയർന്നു; ആശങ്കയിൽ മാതാപിതാക്കൾ
കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണ വിലയിൽ വൻ വർധനവ്. ഇന്നലെ യുഎസ് വിപണി ആരംഭിച്ചപ്പോൾ തന്നെ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞദിവസത്തെ വിലയായ ട്രോയ് ഔണ്‍സിന് 2455 ഡോളര്‍ എന്നത് രണ്ടു ശതമാനതിലധികം വര്‍ധിച്ച് 2507 ഡോളറിലേക്ക് എത്തുകയായിരുന്നു. 51 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,670 രൂപയും പവന് 53,360 രൂപയുമായി. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന കേരളത്തിലെ ബോര്‍ഡ് റേറ്റ് നിലവില്‍ തുടരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. വലിയ തോതിലുള്ള നിക്ഷേപവും ലാഭമെടുക്കലും തുടരുന്നുണ്ടെങ്കിലും…
Read Moreഓട്ടോറിക്ഷകൾക്ക് പെർമിറ്റിൽ ഇളവ്; ഇനി കേരളം മുഴുവൻ ഓടാം; ഇളവ് അനുവദിക്കുന്പോൾ യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന് നിബന്ധന
തിരുവനന്തപുരം: ഇനി ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കാൻ തീരുമാനം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം നിരവധി തവണ മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോൾ ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സീൽറ്റ് ബെൽറ്റ് ഇല്ലാത്തതും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്തതുമാണ് ഓട്ടോറിക്ഷകളെന്നും അതിവേഗപാതകളിൽ പുതിയ വാഹനങ്ങൾക്കിടയിൽ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉള്ള വിയോജിപ്പുകൾക്കിടെയാണ് ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ അനുമതി നൽകാൻ തീരുമാനമായിരിക്കുന്നത്. അഥോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവർ…
Read Moreതാൻ പറഞ്ഞകാര്യങ്ങൾ എങ്ങനെ പുറത്ത് വരുമെന്നതിൽ ആശങ്ക; നടി രഞ്ജിനിയുടെ ഹർജിയിൽ ഹേമകമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്നു ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. ഇതനുസരിച്ച് മൊഴിനല്കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടാനിരുന്നത്. എന്നാൽ ഇതിനിടിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മൊഴി നൽകിയവരുടെ അറിവ് ഇല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത്…
Read More