തൃശൂർ: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസ് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്സ് സ്ഥാപനത്തിന്റെ സഹ ഉടമകളും കേസിൽ പ്രതികളാണ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് തുക നൽകിയിരിക്കുന്നതെന്ന് പരാതിക്കാരന് പറഞ്ഞു.
Read MoreCategory: Top News
കോൽക്കത്ത മെഡിക്കൽ കോളജിലെ കൊലപാതകം; കൂടുതൽ ജീവനക്കാരെ ചോദ്യംചെയ്യും: സിബിഐ
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആശുപത്രി ജീവനക്കാരെ ചോദ്യംചെയ്യാനൊരുങ്ങി സിബിഐ. ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയതായി സിബിഐ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ്ചെയ്തിരുന്നു. പോലീസ് സിവിക് വൊളണ്ടിയറായ ഇയാൾ മാത്രമല്ല പ്രതിയെന്ന് ഡോക്ടറുടെ മാതാപിതാക്കൾ സിബിഐയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു പഴതടച്ചുള്ള അന്വേഷണം. യുവഡോക്ടറുടെ കൊലപാതകം നടന്ന സമയത്ത് ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുമെന്നും സിബിഐ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിൽ പൂർണമായും സുതാര്യത കാത്തുസൂക്ഷിച്ചിരുന്നുവെന്ന വിശദീകരണവുമായി കോൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ രംഗത്തെത്തി. ഒരാളുടെ പങ്കുപോലും മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾപ്പെടെ കൈവശമുള്ള മുഴുവൻ തെളിവുകളും സിബിഐക്കു കൈമാറി.…
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരും; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: നാലു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreദേശീയ ചലച്ചിത്ര പുരസ്കാരം: നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ; മികച്ച ചിത്രം ആട്ടം
ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമായ ആട്ടം മൂന്ന് അവാർഡുകൾ നേടി. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. ചിത്രസംയോജനത്തിനുള്ള പുരസ്കാരവും ആട്ടത്തിനാണ്. കന്നഡ നടൻ റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിത്യ മേനോനും മാനസി പരേഖും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സൂരജ് ആർ. ബർജാത്യയാണ് മികച്ച സംവിധായകൻ. കന്നഡ ചിത്രം കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തെരഞ്ഞെടുത്തു. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. സലില്‍ ചൗധരിയുടെ മകന് സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ…
Read Moreകൊച്ചിയിൽ നൈറ്റ് റൈഡിന് പെൺകൂട്ടം! ഗര്‍ഭനിരോധന വസ്തുക്കളുടെ വില്പനയിൽ വൻ വർധന; ഉപഭോക്താക്കളിലേറെയും കോളജ് വിദ്യാര്‍ഥിനികൾ; നടപടിയെടുക്കാനാവാതെ പോലീസ്
കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍ ആണ് സുഹൃത്തിനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച വനിത എസ്ഐ ബാഗില്‍ കണ്ടത് ഗര്‍ഭനിരോധന ഗുളികകളും ഉറകളും. പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോൾ സുഹൃത്തിനൊപ്പം നൈറ്റ് റൈഡിനു പോയെന്ന കൂസലില്ലാത്ത മറുപടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ അര്‍ധരാത്രിയില്‍ നടന്ന പരിശോധനയ്ക്കിടെ ഒരു മുറിയില്‍ രണ്ടു പുരുഷന്മാര്ക്കൊപ്പം കണ്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് “ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഒരുമിച്ചു കിടന്നാല്‍ നിങ്ങള്‍ക്കെന്താണെന്നാണ്’. കൊച്ചി നഗരത്തില്‍ 20 മുതല്‍ 26 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥിനികളെ ഇത്തരത്തിൽ കാണുന്നത് സാധാരണമായി കഴിഞ്ഞെന്നു പോലീസുകാരുടെ സാക്ഷ്യം. എറണാകുളം ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുനിന്നു പഠനത്തിനായി കൊച്ചിയില്‍ വന്നു താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് ഈ രീതിയിൽ വഴിവിട്ട ജീവിതം നയിക്കുന്നവരിലേറെയും. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് പലരും ഇത്തരം വഴിവിട്ട ബന്ധത്തിലേക്ക് തിരിയുന്നത്. അസമയങ്ങളിൽ…
Read Moreതലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം; മുൻ വൈരാഗ്യത്തിന്റെ പേരിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഗുണ്ടാലിസ്റ്റിൽപ്പെട്ടയാൾ; പ്രതി ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാൾ പോലീസിന്റെ ഗുണ്ടാ ലിസ്റ്റൽപെട്ടയാൾ. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹിജാസ് കത്തിയെടുത്ത് ഷിബിലിയെ കുത്തുകയായിരുന്നു. ഉടനെ ആശുത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും പരിചയക്കാരാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ് ഷിബിലി.
Read Moreചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കൾ; ബർഗർ കഴിച്ച രണ്ടുപേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; കട പൂട്ടിച്ചു ഭക്ഷ്യസുരക്ഷാ വിഭാഗം
കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂഴിക്കൽ എം.ആർ. ഹൈപ്പർ മാർക്കറ്റാണ് പൂട്ടിച്ചത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ബർഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 131 രൂപയുടെ ചിക്കൻ ഫ്രൈഡ് ബർഗറാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഓഗസ്റ്റ് 13നായിരുന്നു സംഭവം.
Read Moreനീതിക്കായി പ്രതിഷേധം: സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാര്‍ പണിമുടക്കുന്നു; ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചു
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടങ്ങി. ഒപി , വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കുന്നുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവ ആവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഭാഗമായാണ് കേരളത്തിലെ 24 മണിക്കൂർ പണിമുടക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ ഇന്നലെ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ഐ.എം.എ ശനിയാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട് .
Read Moreഅർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; തെരച്ചിലിന് നാവികസേനയ്ക്കൊപ്പം മൽപെ സംഘവും
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്കൊപ്പം ഈശ്വർ മൽപെയും സംഘവും ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തും. അർജുന്റെ ലോറിയിലെ തടി കെട്ടാൻ ഉപയോഗിച്ച കയറും ലോഹഭാഗവും കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. നാവികസേന ഈ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ കഴിയുന്ന റഫ് ടെറൈൻ ക്രെയിൻ ഇന്ന് ഷിരൂരിൽ എത്തിക്കും. പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി ഗോവയിൽ നിന്ന് ഡ്രജൻ തിങ്കളാഴ്ചയോടെ എത്തിക്കുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾക്ക് താമസമുണ്ടാകുമെന്നണ് സൂചന.
Read Moreആരുടെയോ സമ്പാദ്യം! ദുരന്ത ഭൂമിയിലെ തെരച്ചിലിനിടെ നാല് ലക്ഷം രൂപ കണ്ടെത്തി; നോട്ടുകെട്ടുകള്‍ പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ
കൽപറ്റ: വയനാട് ദുരന്തഭൂമിയിലെ തെരച്ചിലില്‍ ഫയര്‍ഫോഴ്സ് നാല് ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്കൂളിന് പിന്നില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെ ഏഴും നൂറിന്റെ അഞ്ചും നോട്ടു കെട്ടുകള്‍ കിട്ടി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തുക. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് കവർ ഒഴുകി പോവാഞ്ഞതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്. തുടര്‍ നടപടികള്‍ക്കായി പോലീസ് തുക ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്.
Read More