കൊച്ചി: കള്ളക്കടത്തു സംഘങ്ങള്‍ ചൈനയില്‍നിന്നു കേരളത്തിലെത്തിച്ച വ്യാജ വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ വന്‍ ശേഖരം പിടികൂടി. കസ്റ്റംസും പോലീസും ചേര്‍ന്ന് മലപ്പുറത്തും കൊച്ചിയിലും നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലയുള്ള വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തത്. ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകൾ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്. ടിസോട്ട്, റാഡോ, ജി ഷോക്ക്, കാസിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വ്യാജ പതിപ്പുകളാണ് പിടികൂടിയത്. സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ ഇവ വ്യാജമാണെന്ന് ഉറപ്പിക്കാനാകൂ. 10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകൾ വിറ്റിരുന്നത്. റെയ്ബാന്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ കൂളിംഗ് ഗ്ലാസുകളും വില്പനയ്ക്കെത്തിച്ചിരുന്നു. മലപ്പുറം തിരൂരില്‍ ആറു കടകളിലായിരുന്നു പരിശോധന.
Read MoreCategory: Top News
ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
കൊച്ചി: സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സിലിണ്ടര്‍ യഥാര്‍ഥ ഉപയോക്താവിന്റെ കൈയിലാണോയെന്ന് അറിയാനുള്ള നടപടിയുടെ ഭാഗമായാണ് ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ആരംഭിച്ചത്. എന്നാല്‍ ഇന്‍ഡേന്‍, ഭാരത്, എച്ച്പി കമ്പനികള്‍ക്കു കീഴിലുള്ള ഉപയോക്താക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മസ്റ്ററിംഗ് ചെയ്തിട്ടുള്ളൂ. പല ഏജന്‍സികളും ഇതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഉപയോക്താവ് എത്താതായതോടെ പാചക വാതക മസ്റ്ററിംഗ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി ഗ്യാസ് ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. മസ്റ്ററിംഗ് നടത്താനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതുകഴിഞ്ഞാല്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഉപയോക്താവ് നേരിട്ട് എത്തണം ഗ്യാസ് കണക്ഷന് എടുത്തിട്ടുള്ള ഉപയോക്താവ് നേരിട്ടെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിച്ചാണു വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അതേസമയം…
Read Moreകെഎസ്ആർടിസിയിൽ ഒന്നാം തീയതിതന്നെ ശമ്പളം കൊടുക്കും, കുടിശികയും വൈകാതെ കൊടുത്തുതീർക്കും; മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വൈകാതെ ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങുമെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. അതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗതാഗതവകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ കാലത്തിനനുസരിച്ചുള്ള ആധുനികീകരണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം നടപ്പിലാക്കും. പെൻഷൻ ആനുകൂല്യങ്ങളുടെ കുടിശിക 2022 മേയ് വരെയുള്ളതു കൊടുത്തുതീർത്തു. അവശേഷിക്കുന്ന കുടിശികയും വൈകാതെ കൊടുത്തുതീർക്കും. കെഎസ്ആർടിസി മന്ദിരങ്ങളിൽ മിനി സൂപ്പർ മാർക്കറ്റും നിലവാരമുള്ള റസ്റ്ററന്റുകളും ആരംഭിക്കും. കെഎസ്ആർടിസിയുടെ 21 ശൗചാലയങ്ങളുടെ നടത്തിപ്പ് സുലഭ് എന്ന ഏജൻസിക്കു കൈമാറും. കെഎസ്ആർടിസിക്കു പണച്ചെലവില്ലാതെയാണു ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നത്. മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ടു കണ്ടെത്തി അറിയിക്കുന്നതിനായി വകുപ്പ് ആപ്പ് തയാറാക്കും. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും മറ്റും അറിയിക്കുന്നതിനായി ടോൾ ഫ്രീ നന്പർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Read Moreകാക്കിക്കുള്ളിലെ മാന്യന്മാരെ കണ്ടെത്താൻ രഹസ്യ പോലീസ്; സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരിച്ചു കൊണ്ടുവരും; ഭരണതലത്തിൽ പിടിമുറുക്കാൻ സിപിഎം
തലശേരി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ പോലീസിലടക്കം ഭരണത്തിൽ പിടിമുറുക്കാൻ സിപിഎം. ഇതിന്റെ ആദ്യപടിയായി പാർട്ടിയുടെ നിർദേശ പ്രകാരം പോലീസിനുള്ളിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. ലോക്കൽ പോലീസിനെ കറകളഞ്ഞ കാക്കിക്കുള്ളിലാക്കാനാണ് ആദ്യ നീക്കം. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് പാർട്ടിയുടെ നിർദേശപ്രകാരം രഹസ്യ പോലീസ് രംഗത്തെത്തി. പോലീസിലെതന്നെ വിശ്വസിക്കാവുന ്നവരാണ് രഹസ്യ പോലീസായി സർക്കാരിന് വിവരം ശേഖരിച്ചു നൽകുക. എസ്ഐ മുതൽ എസ്പിമാർവരെയുള്ളവരുടെ രഹസ്യവും പരസ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് രഹസ്യ പോലീസിന് നിർദേശം ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ചോദ്യാവലിയുമായാണ് പ്രത്യേക അന്വേഷണസംഘം കേരളം മുഴുവൻ വിവരങ്ങൾ തേടുന്നത്. ഇതിനു പുറമേ സ്റ്റേഷൻ ചുമതലയിൽനിന്ന് എസ്ഐമാരെ മാറ്റി സിഐ മാർക്ക് ചുമതല നൽകുന്ന നടപടി പുനഃപരിശോധിക്കാനും ആഭ്യന്തരവകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ലോക്കൽ പോലീസിലെ…
Read Moreപ്രിയങ്ക ഗാന്ധിയെ നേരിടാൻ പത്മജ? അഭ്യൂഹങ്ങൾ ശക്തം; പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് പത്മജാ വേണുഗോപാൽ രാഷ്ട്രദീപികിയോട് പറഞ്ഞതിങ്ങനെ…
തൃശൂർ: രാഹുൽഗാന്ധിക്കു പകരം വയനാട് ലോക്സഭ സീറ്റിൽ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്പോൾ ബിജെപി പ്രിയങ്കക്കെതിരെ പത്മജ വേണുഗോപാലിനെ മത്സരരംഗത്തിറക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ വയനാട് ലോക്സഭ തെരഞ്ഞെടുപ്പിലോ പത്മജവേണുഗോപാലിനെ ബിജെപി മത്സരിപ്പിക്കുമെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. വയനാട്, പാലക്കാട് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെയും ബിജെപിക്കുള്ളിൽ അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിൽനിന്ന് ബിജെപിയിലേക്ക് വന്ന പത്മജയ്ക്ക് പാർട്ടി അംഗത്വമല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും ഇതുവരെയും നൽകിയിട്ടില്ല. കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ഉയർന്ന പദവിയിലേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ലോക്സഭ സമ്മേളനം നടക്കുന്നതിനാൽ അതു കഴിഞ്ഞ ശേഷമേ ഇനി പത്മജയുടെ പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഡൽഹിയിൽനിന്നുള്ള വിവരം. ഏതായാലും കോണ്‍ഗ്രസിൽനിന്നും ബിജെപിയിലേക്ക് എത്തിയ പത്മജയ്ക്ക് പ്രമുഖമായ ഒരു സ്ഥാനം നൽകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ താൻ അതേക്കുറിച്ചൊന്നും…
Read Moreനിക്ഷേപ തട്ടിപ്പ്: 16 വർഷം ഒളിവിൽ കഴിഞ്ഞത് ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ ഭുജിൽ; എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരിക്കെ പ്രിജിമോഹൻ മുങ്ങിയത് ലക്ഷങ്ങളുമായി
അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാം വാർഡ് തോട്ടപ്പള്ളി ഗൗരി മന്ദിരത്തിൽ പ്രിജിമോഹ(53)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഇന്ത്യ – പാക്കി സ്താൻ അതിർത്തി ജില്ലയായ റാൻ ഓഫ് കച്ചിലെ ഭുജിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തോട്ടപ്പള്ളി 2189-ാം നമ്പർ മുൻശാഖാ സെക്രട്ടറിയായിരുന്നു പ്രിജിമോൻ. ഈ കാലയളവിൽ പലരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തിരിമറി നടത്തിയതായാണ് കേസ്. 2007 മുതൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായതിനു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് നാട്ടിൽ നിന്ന് മുങ്ങിയത്. ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശപ്രകാരം ബന്ധുക്കളുടെ യാത്രാ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
Read Moreമോട്ടോർ വാഹന നിയമങ്ങൾ പഠിച്ചേ പറ്റു; ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റ് നടത്തി അത്ഭുതം കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കർശന നടപടിയെന്ന് മന്ത്രി
ചാത്തന്നൂർ: ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി അത്ഭുതം’ കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ.കേരളത്തിൽ എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് രാവിലെ 8.30 മുതൽ 1.30 വരെയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് എങ്കിലും വേണ്ടി വരും. എന്നാൽ ഒരു വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി. അതിൽ നൂറിലധികം പേരെ വിജയികളാക്കി ലൈസൻസ് നല്കി. അതേ ദിവസം അതേസമയംതന്നെ ഈ ഉദ്യോഗസ്ഥൻ മറ്റൊരു ഗ്രൗണ്ടിൽ 50 വാഹനങ്ങളുടെ ടെസ്റ്റ് നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം 38ഹെവി വാഹനങ്ങൾ പരിശോധിച്ച് ലൈസൻസ് നല്കി. കൂടാതെ 16 പേരുടെ ലൈസൻസ് പുതുക്കി കൊടുത്തു. ഒരു ടെസ്റ്റിന് ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വീതമെടുത്താൽ തന്നെ ഇത്രയധികം…
Read Moreഡീസലിൽ വെള്ളം: പാലായിലെ പന്പ് അടയ്ക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്; പരാതി നൽകി 48 മണിക്കൂറിനുള്ളിൽ ഫലപ്രദമായ ഇടപെടൽ
പാലാ: ഡീസലിൽ വെള്ളം കണ്ടെത്തിയെന്ന പരാതിയിൽ പമ്പിലെ ഡീസൽ വിൽപ്പന നിർത്തി വയ്ക്കാനും പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്. പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ മുണ്ടുപാലം ജയിംസ് വടക്കന്റെ പരാതിയിലാണ് 48 മണിക്കൂറിനുള്ളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫലപ്രദമായ ഇടപെടൽ. കഴിഞ്ഞ 17ന് ജയിംസിന്റെ മരുമകനും കോട്ടയം ഐസിഐസിഐ ബാങ്ക് മാനേജരുമായ ജിജു കുര്യൻ പാലാ കടപ്പാട്ടൂരുള്ള ഐഒസിയുടെ പെട്രോൾ പമ്പിൽ നിന്നും 36 ലിറ്ററോളം ഡീസൽ കാറിൽ നിറച്ചു. കോട്ടയത്ത് എത്തുന്നതിനിടെ പല തവണ സൂചനാലൈറ്റുകൾ തെളിയുകയും ബീപ് ശബ്ദം മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജിജു കാർ കോട്ടയത്തെ ഷോറൂമിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഡീസലിൽ വെള്ളം കണ്ടെത്തുകയായിരുന്നു. ഷോറൂമിലെ വർക്ക് ഷോപ്പിൽ ഡീസൽ നീക്കം ചെയ്യുകയും ഡീസൽ ടാങ്കും…
Read Moreസർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കി; സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും വിട്ടുകൊടുത്തെന്ന് മാർ ജോസഫ് പാംപ്ലാനി
എടൂർ (കണ്ണൂർ): സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും സർക്കാർ വിട്ടുകൊടുത്തെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കിയെന്നും ആർച്ച്ബിഷപ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയും പ്രതീക്ഷ ഡി അഡിക്ഷൻ സെന്ററും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഡ്രീം പ്രോജക്റ്റും ചേർന്ന് നടത്തുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം മദ്യശാലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനം ഘട്ടംഘട്ടമായി മദ്യപ്പുഴയായി മാറി. സർക്കാരിന്റെ ഇത്തരം തീവെട്ടിക്കൊള്ളയെ ആർജവത്തോടെ ചോദ്യം ചെയ്യുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
Read Moreവലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് മതിലിലേക്ക് മുഖം അമർന്ന നിലയിൽ കിടക്കുന്ന കുട്ടിയെ; മതിൽ ഇടിഞ്ഞ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അയൽവാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലാണ് അപകടം. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകൻ അയൽഫയാസ് അലി(14) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. മഴ പെയ്തുകൊണ്ടിരിക്കുന്നതിനിടെ വലിയൊരു ശബ്ദം കേട്ടതിനെ തുടർന്നാണ് അയൽക്കാർ പുറത്തേക്കിറങ്ങിയത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന നടുവഴിലേക്ക് എത്തിയപ്പോൾ അഞ്ചരയടിയോളം ഉയരമുള്ള മതിൽ ഇടിഞ്ഞു എതിർവശത്തെ മതിലിലേക്ക് മുഖം അമർന്ന നിലയിൽ കിടക്കുന്ന അൽഫയാസിനെയാണ് കാണുന്നത്. സിമിന്റ് കട്ടകളും കമ്പിയും വീണ് കുട്ടിയുടെ ശരീരം പൂർണമായും മൂടിയ നിലയിലായിരുന്നു. ചെരിപ്പും മഴക്കോട്ടും കുടയും അപകടസ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ല. അൽഫയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അയൽഫയാസ്.
Read More