മിയാപുർ: ലൈംഗികാതിക്രമം തടഞ്ഞതിനെ തുടർന്ന് പിതാവ് പന്ത്രണ്ട് വയസുകാരിയായ മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചു. തെലങ്കാനയിലെ മിയാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. നിരന്തരമായി അശ്ലീല വീഡിയോ കാണുന്ന ഇയാൾ ലഹരിയ്ക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചതിന് പിന്നാലെ അന്വേഷണം വഴി തെറ്റിക്കാനായി ഇയാൾ പോലീസിൽ മകളെ കാണാനില്ലന്ന് പരാതിയും നൽകി. ഈ മാസം 7 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുസാധനങ്ങൾ വാങ്ങി കടയിൽ നിന്ന് മടങ്ങാൻ നിന്ന പെൺകുട്ടിയെ പിതാവ് വാഹനത്തിൽ കൂടെക്കൂട്ടി. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി തൊട്ടടുത്തുള്ള കാട്ടിലേക്ക് പെൺകുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി. അവിടെ വച്ച് ബലാൽസംഗത്തിന് ശ്രമിച്ച പിതാവിനെ കുട്ടി എതിർക്കുകയും അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയെ തള്ളിയിട്ടശേഷം കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് മടങ്ങിപ്പോയ പ്രതി…
Read MoreCategory: Top News
ചാറ്റിംഗിലൂടെ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വരുതിയിലാക്കി; പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; സ്കൂൾ വിദ്യാർഥിനിയെ ചതിച്ച യുവാവിന് 22 വർഷം കഠിനതടവ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് ഉത്തരവായി. പുനലൂർ അറക്കൽ ഇടയംചന്ദ്രമംഗലത്ത് വീട്ടിൽ അനുലാലി (ചന്തു-27)നെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയുമായി വ്യാജ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ പരിചയപ്പെടുകയും പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാമെന്നു പ്രലോഭിപ്പിക്കുകയും ചെയ്തതായി പറയുന്നു. രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ അടൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തി അവിടെനിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു. 2022 ഫെബ്രുവരി 15നു നടന്ന സംഭവത്തിൽ അടൂർ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ…
Read Moreഅണ്ണനേയും പിള്ളേരും ഞങ്ങൾ കൊണ്ടുപോകുകയാ… ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ; കോടതിവിധി മറികടന്ന് കൊണ്ടുപോകുന്നത് മൂന്നുപേരെ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. മൂന്ന് പ്രതികളെ വിട്ടയക്കാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി വിധി മറികടന്നാണ് നീക്കം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഇത് സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്. കേസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ നീക്കം. ശിക്ഷ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.
Read Moreസ്കൂൾ വിദ്യാർഥിയായ മകളോട് ബസിൽവച്ച് മോശമായി പെരുമാറി; കണ്ടക്ടറുടെ മുക്കിന്റെ പാലം അമ്മ അടിച്ച് തകർത്തു
പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറിന്റെ മൂക്കിന്റെ പാലം അമ്മ അടിച്ച് തകർത്തു. ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ(59) മൂക്കിന്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ച് തകർത്തത്. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസിൽ വച്ച് തനിക്ക് നേരിട്ട ദുരനുഭവം മകൾ പറഞ്ഞറിഞ്ഞാണ് അമ്മ എത്തിയത്. തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്ത് അമ്മ അടിക്കുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിനിയോടാണ് രാധാകൃഷ്ണപിള്ള അപമര്യാദയായി പെരുമാറിയത്. തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതർക്കത്തിനിടെ പ്രതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അമ്മ മർദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ…
Read Moreറിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്രക്കാർ വർധിച്ചു; രണ്ടാഴ്ചക്കിടെ ലഭിച്ചത് 13,749 പരാതികൾ
കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ. ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെന്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി. സുപ്രധാന നിർദേശങ്ങൾ 1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിലും റിസർവേഷൻ കോച്ചുകളിലും ആർപിഎഫ് പരിശോധന എല്ലാ ദിവസവും…
Read Moreസ്വര്‍ണക്കുതിപ്പ്; പവന് 600 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ഔൺസിന് 2,361 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.57 ആണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ച് 5,590 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് വില മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്നുള്ളതാണ്. ഏതു കുറവിലും സ്വര്‍ണം വാങ്ങിക്കുന്ന നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കുകയും പിന്നീട് 3,040 ഡോളര്‍ കുറയുമ്പോള്‍ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇതിനാല്‍ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വര്‍ണവില ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡിലാണ്.…
Read Moreഇലക്ഷന് ട്രാന്‍സ്ഫർ; സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചില്ല; പോലീസ് സേനയില്‍ അമര്‍ഷം രൂക്ഷം
കൊച്ചി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കാത്തതില് പോലീസ് സേനയില്‍ അമര്‍ഷം രൂക്ഷം. കഴിഞ്ഞ ജനുവരിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയാണ് ഇലക്ഷന് ഫലപ്രഖ്യാപനം വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പഴയ പോലീസ് സ്റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കാത്തത്. പോലീസ് ഓഫീസര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ നിലവിലെ ചര്‍ച്ച “നാളെയെങ്കിലും തിരികെ പോകാനുള്ള ഉത്തരവ് ഇറങ്ങുമല്ലേ’ എന്ന ചോദ്യമാണ് .ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് പല പോലീസ് സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത്. നിയമനം കിട്ടുന്ന ജില്ലകളില്‍ വീട് വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകളിലോ കുടുംബസമേതമാണ് പലരും താമസിക്കുന്നത്. പഠന സൗകര്യാര്‍ഥം കുട്ടികളെ അതാത് പ്രദേശത്തെ സ്കൂളുകളിലും ചേര്‍ത്തവരാണ് മിക്ക പോലീസ് ഓഫീസര്‍മാരും. കുട്ടികളെ സ്കൂളില്‍ ആക്കാനും മറ്റ് കുടുംബാവശ്യങ്ങള്ക്കുമെല്ലാം വേണ്ട സഹായം ചെയ്തിരുന്ന ഗൃഹനാഥനായ പോലീസ് ഉദ്യോഗസ്ഥന് ആറു മാസത്തേക്ക് മറ്റിടങ്ങളില്‍ സ്ഥലംമാറിപ്പോകുമ്പോള്‍…
Read Moreരാജേഷ് മരിച്ചത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ; പണികൊടുത്തത് യുവാവിന്റെ പെൺസുഹൃത്ത്; എല്ലാവർക്കും കുടുക്കായത് ഓൺലൈൻ പേമെന്റ്
മാവേലിക്കര: നഗരമധ്യത്തിലെ ബാറിനു സമീപം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേർ റിമാന്‍ഡിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവന്തില് രാജേഷ് (49) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ വനിതാ സുഹൃത്ത് തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത കെ. രാജ് (42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന്(27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍ (39) എന്നിവരാണ് റിമാന്‍ഡിലായത്. ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചല്‍ ജംഗ്ഷനു വടക്ക് ഭാഗത്തുള്ള ട്രാവന്‍കൂര്‍ റീജിയന്‍സി ബാറിന് എതിര്‍വശത്തായി യൂണിയന് ബാങ്കിന്റെ മുന്പില് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെക്കുറിച്ചുള്ള സൂചനകളും വിവിധ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭ്യമായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍…
Read Moreമലയാളിക്ക് ഇനി ആന്ധ്രാപാല് കുടിക്കേണ്ടി വരില്ല; കേരളത്തെ പാലാഴിയാക്കാൻ ക്ഷീരവികസന വകുപ്പ്; ക്ഷീരകർഷകർക്ക് പശുക്കുട്ടികളെ വിതരണം ചെയ്യും
കോഴിക്കോട്: കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കാൻ ക്ഷീരകർഷകർക്ക് 10,000 പശുക്കുട്ടികളെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്. ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 50 ഫോക്കസ് ബ്ലോക്കുകളിൽ പശുക്കളെ വിതരണം ചെയ്യുന്നതടക്കമുള്ള പദ്ധതികൾ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കാനാണു ക്ഷീരവികസന വകുപ്പ് ഉദ്ദേശിക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ അഭ്യർഥന മാനിച്ച് ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന ബ്ലോക്കുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ ‘കറവപ്പശുക്കളെ വാങ്ങൽ’ പദ്ധതി നിർബന്ധിത പദ്ധതിയാക്കി നടപ്പാക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് തീരുമാനിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ നൽകിയ ശിപാർശ അംഗീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 2024-25 വർഷം ‘സ്വയം പര്യാപ്ത ക്ഷീരകേരളം വർഷം’ ആയി പ്രഖ്യാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പക്ഷെ, കേരളത്തിൽ ആവശ്യമുള്ളത്ര പാൽ നിലവിൽ ഉത്പാദിപ്പിക്കുന്നില്ല. 7.71 ലക്ഷം മെട്രിക് ടണ്‍ കുറവാണ് നിലവിലുള്ള ഉത്പാദനം. ഈ കുറവ് നികത്താൻ…
Read Moreഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയിലേക്ക് കാലെടുത്ത് വയ്ക്കുന്നത് വയനാടിന്റെ നാലാമത്തെ മന്ത്രിയായി; ജില്ലയിലെ പ്രഥമ സിപിഎം മന്ത്രിയെന്ന ബഹുമതിയും
കൽപ്പറ്റ: വയനാട്ടിൽനിന്ന് സംസ്ഥാന മന്ത്രിപദത്തിൽ എത്തുന്ന നാലാമത്തെ വ്യക്തിയാണ് തിരുനെല്ലി പഞ്ചായത്തിൽനിന്നുള്ള ഒ.ആർ. കേളു. ജില്ലയിൽനിന്നുള്ള പ്രഥമ സിപിഎം മന്ത്രി എന്ന പദവിയും പട്ടികവർഗത്തിലെ കുറിച്യ സമുദായത്തിൽനിന്നുള്ള കേളുവിനു സ്വന്തമാകും. എം.പി. വീരേന്ദ്രകുമാർ, കെ.കെ. രാമചന്ദ്രൻ, പി.കെ. ജയലക്ഷ്മി എന്നിവരാണ് മുന്‍പ് സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിച്ച വയനാട്ടുകാർ. 1982ലെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം. കമലം കൽപ്പറ്റ മണ്ഡലത്തിൽനിന്നാണു നിയമസഭയിൽ എത്തിയതെങ്കിലും വയനാട് സ്വദേശിനിയല്ല. എം.പി. വീരേന്ദ്രകുമാറാണ് ജില്ലയിൽനിന്നുള്ള ആദ്യ സംസ്ഥാന മന്ത്രി. 1987 ഏപ്രിൽ രണ്ടിന് വനം മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ രാജിവയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാർ പിന്നീട് കേന്ദ്ര മന്ത്രിസഭകളിലും ഇടംപിടിച്ചു. ദേവഗൗഡ മന്ത്രിസഭയിൽ 1997 ഫെബ്രുവരി 21 മുതൽ ജൂണ്‍ ഏഴു വരെ ധന സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഐ.കെ. ഗുജറാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രൻ…
Read More