കല്ലടിക്കോട് : ഏഴുമാസം ഗർഭിണിയായ യുവതിയെ ദൂരുഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കരിമ്പ വെട്ടം പടിഞ്ഞാക്കരയിൽ സജിത(26)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നിഖിലിനെ(28) തമിഴ്നാട് പോലീസ് സേലത്തുനിന്നു കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറി. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെത്തുടർന്ന് നിഖിലിനെയും രണ്ടു കുട്ടികളെയും കാണാതായിരുന്നു. സജിതയുടെ കഴുത്തിൽ ചെറിയ മുറിവുണ്ടെന്നും നിഖിലിനെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ഥിരം മദ്യപനായ നിഖിൽ ശനിയാഴ്ച രാത്രി 9.30ഓടെ വീട്ടിൽ വഴക്ക് ഉണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറോടെ നാട്ടുകാർ വന്നുവിളിച്ചപ്പോൾ മറുപടി കിട്ടാത്തതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ്…
Read MoreCategory: Top News
പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; ആദ്യദിനം ക്ലാസിലെത്തുന്നത് 3,22,147 വിദ്യാർഥികൾ
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2076 സർക്കാർഎയ്ഡഡ്, അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒൻപതിന് സ്വീകരിക്കും. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്റററി അലോട്മെന്റ് നടത്തും. ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എം.ആര്.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.
Read Moreവീര്യം കുറഞ്ഞ മദ്യം വില്ക്കാന് വന്‍കിട കമ്പനികള്‍; കേരളത്തിലെ കര്ഷകന് എന്തു പ്രയോജനമെന്നു വ്യക്തമാക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന നടത്താന്‍ ലോകോത്തര വന്‍കിട മദ്യ കമ്പനി അപേക്ഷ നല്കിയെന്നു മന്ത്രി എം. ബി. രാജേഷിന്റെ സ്ഥിരീകരണം. എന്നാല്‍ വന്‍കിട മദ്യ കമ്പനി കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വിതരണം നടത്തിയാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് എന്തു പ്രയോജനം ലഭിക്കും എന്ന കാര്യത്തില്‍ സര്‍ക്കാരും മന്ത്രിയും ഒന്നും വ്യക്തമാക്കുന്നില്ല. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുമ്പോള്‍ കർഷകരുടെ ഉത്പന്നങ്ങളും പഴവര്‍ഗങ്ങളും ഏതു തരത്തില്‍ വിറ്റഴിക്കപ്പെടുമെന്ന് കൃത്യമല്ല. പൈനാപ്പിള്‍,കശുമാങ്ങ,വാഴപ്പഴം കർഷകർക്കു പ്രയോജനം ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, ഇപ്പോള്‍ കർഷകനെ കൈയൊഴിഞ്ഞ അവസ്ഥയാണ്. ലോകോത്തര മദ്യ കമ്പനിയായ ബക്കാർഡി തങ്ങളുടെ വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങള്‍ വിതരണം നടത്താന്‍ അപേക്ഷ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദം. ബക്കാര്‍ഡി ബ്രീസര്‍, ബക്കാര്‍ഡി പ്ലസ് എന്നീ ലഹരി പാനീയങ്ങള്‍ വില്പന നടത്തുന്നതിന് അപേക്ഷ ലഭിച്ചുവെന്നാണ് എക്സെസ് മന്ത്രി എം.ബി.…
Read Moreപിണറായി മന്ത്രിസഭയിൽ ഇനി പുതിയ മന്ത്രി; സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ. ആർ. കേളു; ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാക്കളും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നാലിന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. അതേസമയം, ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താൽ കെ.രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം. ബി. രാജേഷിനും വീതിച്ചു നൽകി.
Read Moreപ്ലസ് വൺ സീറ്റ് പ്രതിസന്ധി; വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി വീശി പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ
തിരുവനന്തപുരം: ഒ.ആർ. കേളുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനം തടഞ്ഞ് കെഎസ്യു പ്രവർത്തകർ. മലബാറിലെ പ്ലസ് വൺ സീറ്റിലെ പോരായ്മയെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി. പോലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. അതേസമയം, സംഭവത്തിൽ പ്രതികരണമറിയിച്ച് വി. ശിവൻകുട്ടി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Moreസ്റ്റെയര്‍കെയ്സിൽ കളിക്കുന്നതിനിടെ വിടവിലൂടെ മുറ്റത്തേക്കു വീണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
കോന്നി: സ്റ്റെയര്കെയ്സിൽകളിക്കുന്നതിനിടെ വിടവിലൂടെ മുറ്റത്തേക്കു വീണ രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കോന്നി മങ്ങാരം മാങ്കുളം പള്ളി മുരുപ്പേല്‍ ഷെമീര്‍, സബീന ദമ്പതികളുടെ മകള്‍ അഫ്റ മറിയമാണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. വീടിനു മുകളിലത്തെ നിലയില്‍ കയറാനായി പുറത്തുകൂടി നിര്‍മിച്ച ഇരുമ്പു കോണിപ്പടിയുടെ മുകള്‍ഭാഗത്ത് കളിക്കുന്നതിനിടെയാണ് കൈവരിയുടെ വിടവിലൂടെ അഫ്റ മുറ്റത്തേക്ക് വീണത്. വീട്ടുമുറ്റത്ത് വസ്ത്രങ്ങള്‍ കഴുകുകയായിരുന്ന അമ്മ സബീന, കുട്ടി മുകളില്‍ നില്ക്കുന്നതു കണ്ട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. താഴേക്ക് വരുന്നതിനിടെ കാല്‍വഴുതി വിടവിലൂടെ താഴേക്കു വീഴുകയായിരുന്നുവെന്ന് കരുതുന്നു. ശബ്ദം കേട്ട് ഓടിയെത്തി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ആദിലാ ഫാത്തിമ, അഥീന ഫാത്തിമ.
Read Moreസിഗ്നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലേക്കാണ് ബസ് മറിഞ്ഞു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആകെ 42 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ബസിൽ ഉണ്ടായിരുന്ന ഇരുപതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നലില്‍ നിര്‍ത്തിയിരുന്ന ബൈക്ക് യാത്രികന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന് ബസിനടയില്‍ കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
Read Moreകാലവർഷം കനത്തു: വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം കാലവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനും മുകളിലുള്ള അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് നിഗമനം. കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം…
Read Moreപ്ലസ് വണ്‍ മെറിറ്റ് സീറ്റ്: ഇതുവരെ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍; അപേക്ഷിച്ചത് 4,21,661 വിദ്യാര്‍ഥികൾ
തിരുവനന്തപുരം: ആദ്യ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം ആകെ പ്രവേശനം തേടി അപേക്ഷിച്ചത് 4,21,661 വിദ്യാര്‍ഥികളാണ്. മെറിറ്റ് സീറ്റില്‍ 2.68 ലക്ഷം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ 4,336 വിദ്യാര്‍ഥികളും കമ്യൂണിറ്റി ക്വാട്ടയില്‍ 18,750, മാനേജ്മെന്റ് ക്വാട്ടയില്‍ 15,474 വിദ്യാര്‍ഥികളുമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇതുവരെ 9,049 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചത് 868 വിദ്യാര്‍ഥികള്‍ക്കാണ്. ഇവയെല്ലാം ചേര്‍ത്ത് നിലവിലെ മൂന്ന് അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ആകെ 3,16,669 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. മുഖ്യഘട്ട അലോട്ട്മെന്റിനു ശേഷമുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളിലായി ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നാണ്…
Read Moreറോഡിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ കർശന നടപടി; ഡ്രൈവിംഗ് അച്ചടക്കം പാലിക്കുന്നതിൽ കേരളീയർ ഏറ്റവും പിന്നിലെന്ന് മന്ത്രി ഗണേഷ് കുമാർ
ചാത്തന്നൂർ: എതിരെ വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്ന തരത്തിൽ വാഹനങ്ങളിലെ ലൈറ്റുകൾ പ്രകാശിപ്പിക്കരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കനത്ത ശിക്ഷ ലഭിക്കുമെന്നും വീഡിയോ സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി. മുൻകാലത്ത് ഡ്രൈവർമാർ ഡിമ്മും ബ്രൈറ്റും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അത് പാലിക്കാറില്ല. ഇത് സംസ്കാരമുള്ള ഡ്രൈവിംഗ് രീതിയല്ല. ഏത് തരം വാഹനങ്ങളിലായാലും മുൻ ഭാഗത്ത് അലങ്കാര ലൈറ്റുകളോ മുകൾ ഭാഗത്തെ ആഡംബര ലൈറ്റുകളോ അനുവദിക്കില്ല. ടൂറിസ്റ്റ് ബസുകൾക്കും മറ്റും പിൻ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ആകാം. മുൻഭാഗത്ത് കമ്പിനികൾ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളെ ആകാവൂ. ഇതിൽ ലെൻസ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരം ആഡംബരങ്ങൾ സ്വയം ഇളക്കി മാറ്റുന്നതാണ് നല്ലത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പോലീസോ ഇത് നീക്കം ചെയ്താൽ ഡാമേജ് സംഭവിക്കാൻ…
Read More