കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കള്ളപ്പണം വിനിയോഗിച്ചോയെന്നറിയാൻ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അന്വേഷണം. നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയെ ഇഡി കൊച്ചി ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാണത്തിന്റെ പേരില്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം. നിര്‍മാണത്തില്‍ പങ്കാളിത്തവും 40 ശതമാനം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് ഗുരുതരമായ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തിയത്. സിനിമ ഹിറ്റായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നാണ് സിറാജിന്റെ പരാതി. മരട് പോലീസ് കേസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് സിനിമയുടെ നിര്‍മാണ കമ്പനിയുടെ തട്ടിപ്പുകള്‍ പുറത്താകുന്നത്.
Read MoreCategory: Top News
അട്ടപ്പാടിയിലെ ആദ്യ കെ-ഫോൺ കണക്ഷൻ സ്വന്തമാക്കി നഞ്ചിയമ്മ
അഗളി: മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ്ക്ക് അട്ടപ്പാടിയിലെ ആദ്യ കെ-ഫോൺ കണക്ഷൻ നൽകി. ലാസ്റ്റ് മൈൽ നെറ്റ്വർക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിൾ വിഷൻ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിൽ കെ-ഫോൺ കണക്ഷൻ എത്തിച്ചത്. അഗളി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ പരമേശ്വരൻ, കണ്ണമ്മ, അധ്യാപകൻ കെ. ബിനു, വിമൽ കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഞ്ചിയമ്മ കണക്ഷൻ ഏറ്റുവാങ്ങി. ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ 250 കുടുംബങ്ങൾക്കാണ് സൗജന്യമായി കെ-ഫോൺ കണക്ഷൻ നൽകുന്നത്. നക്കുപ്പതി, കാവുണ്ടിക്കൽ, ഇടവാണി, ഭൂതയാർ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളാണ് കെ-ഫോൺ കണക്ഷൻ എത്തിക്കുന്നതിൽ ആദ്യ പരിഗണനിലുള്ളത്.
Read Moreസുഹൃത്തായ നടിക്കു അശ്ലീലമെസേജ് അയച്ച ആളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ
ബംഗ്ലൂരു: കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്ശന് അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേരു പുറത്തുവന്നത് എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം…
Read Moreമാനസിക സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം; അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 88 പോലീസുകാർ
കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 88 പോലീസ് ഉദ്യോഗസ്ഥരാണ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മധു (48) വാണ് ആത്മഹത്യയില്‍ അഭയം തേടിയ ഒടുവിലത്തെ സേനാംഗം. ഇദ്ദേഹത്തെ ഇന്ന് രാവിലെ തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു സിപിഒ മധു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ എട്ടിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജും ആലപ്പുഴ സായുധ പോലീസ് ക്യാന്പിലെ ഡ്രൈവറായ സുധീഷുമാണ് ജീവനൊടുക്കിയത്.കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം…
Read Moreബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അർജുൻ രാധാകൃഷ്ണൻ; ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വിവാദ ശബ്ദരേഖ പുറത്തുവന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്ജുന് രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് അഡ്മിന് സ്ഥാനത്തു നിന്നും അര്ജുന് മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. അര്ജുന് രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്ജുന് നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇ-മെയിലായിട്ടാണ് അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. മദ്യനയത്തിലെ ഇളവുകൾക്ക് പണം നല്കാന് നിര്‍ദേശിച്ചുകൊണ്ടുള്ള ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്റെ…
Read Moreഗണപതിവട്ടജി…! കെട്ടിവച്ച കാശ് പോകാതിരിക്കാൻ മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവയ്ക്കണം; കെ. സുരേന്ദ്രനെ കടുത്തഭാഷയിൽ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അനാവശ്യ സ്ഥലനാമ വിവാദം കുത്തിപ്പൊക്കി മറ്റ് സ്ഥാനാർഥികളുടെ സാധ്യതകളെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണ് സുരേന്ദ്രനെന്ന് രാഷ്ട്രീയ നീരിക്ഷകൻ ശ്രീജിത്ത് പണിക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചാണ് ശ്രീജിത്ത് പറഞ്ഞത്. ഒരു എംപിക്ക് എങ്ങനെ സ്ഥലത്തിന്റെ പേര് മാറ്റാൻ കഴിയുമെന്നും അങ്ങ് പറഞ്ഞ് തരണമെന്നും എഫ്ബി പോസ്റ്റിൽ ശ്രീജിത്ത് ചോദിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് ഡസൻ സീറ്റ് കിട്ടിയാൽ തങ്ങൾ ഭരണത്തിലെത്തും എന്ന് പറഞ്ഞ് അന്നത്തെ സാധ്യതകളെയും ഇല്ലാതാക്കാൻ നോക്കി. സ്വന്തം അധ്വാനത്തിന്റെ ബലത്തിലാണ് സുരേഷ് ഗോപി ജയിച്ചതെന്നും അതിൽ സുരേന്ദ്രന് ഒരു പങ്കുമില്ലെന്നും ശ്രീജിത്ത് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം എന്നിവയിലൊക്കെ തള്ളിപറഞ്ഞതിൽ സുരേന്ദ്രന് തന്നോട് കലിപ്പുണ്ടാകുമെന്നും ശ്രീജിത്ത്…
Read Moreട്രോളിംഗ് നിരോധനം: മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ, വില ഇനിയും കൂടിയേക്കും
കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്സ്യലഭ്യതയിലെ കുറവും ട്രോളിംഗ് നിരോധവുമാണ് വിലക്കയറ്റത്തിന്റെ കാരണം. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപവരെ എത്തി. വില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നും, ഈ സമയത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നുമാണ് മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യം. 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. .
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: മൊഴി മാറ്റി യുവതി; പറഞ്ഞതെല്ലാം കളവെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ നല്കിയ മൊഴിയെല്ലാം യുവതി മാറ്റിപ്പറഞ്ഞു. പോലീസിനും മാധ്യമങ്ങള്‍ക്കും മുമ്പില്‍ പറഞ്ഞതെല്ലാം നുണയാണെന്നു വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി യുവതി രംഗത്തെത്തി. യുവതിയുടെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണു വീഡിയോയുമായി യുവതിയുടെ രംഗപ്രവേശം. ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്, അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക, സുഹൃത്ത് മാങ്കാവ് കല്യാണി നിലയത്തില്‍ പി. രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശരത്ലാല് എന്നിവരാണു നിലവില്‍ കേസിലെ പ്രതികള്‍. രാഹുല്‍ ഒഴികെയുള്ള പ്രതികളെല്ലാം മുന്‍കൂര്‍ ജാമ്യത്തിലാണ്. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറായ രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയാണ്. യുവതി മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. മനസിലൊരു കുറ്റബോധമുണ്ടെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സത്യമെന്തെന്നു പറിഞ്ഞില്ലെങ്കില്‍ കുറ്റബോധത്തോടെ ജീവിച്ചു…
Read Moreഅധികാരമേറ്റ് മോദി: കിസാൻ നിധി ഫയലിൽ ഒപ്പിട്ട് തുടക്കം; 20,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക്
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് കർഷകക്ഷേമ പദ്ധതിയായ “പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലിൽ. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ ശേഷമാണ് മോദി ഫയലിൽ ഒപ്പിട്ടത്. കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഏകദേശം 20,000 കോടി രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 9.3 കോടി കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് പ്രയോജനം ലഭിക്കും. 2019ലെ രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് കിസാൻ സമ്മാൻ നിധിയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രതിവർഷം 6,000 രൂപയാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുക.
Read Moreരാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയുന്നു; പ്രിയങ്കയില്ലെങ്കില്‍ കോണ്‍ഗ്രസിൽനിന്ന് മുസ്ലിം നേതാവ്? എം.എം. ഹസന്, ആര്യാടന് ഷൗക്കത്ത്, ചർച്ചകൾ സജീവം
കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർഥി ആരെന്ന ചർച്ചകള്‍ കോൺഗ്രസിൽ സജീവം. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഇല്ലെങ്കില്‍ കോൺഗ്രസിലെ മുസ്ലിം നേതാക്കള്‍ക്ക് അവസരം ലഭിക്കും. ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ വയനാട് ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. രാഹുലിനു പകരം പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. നിലവില്‍ പ്രിയങ്ക താത്പര്യം അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നാണു വിവരം. പ്രിയങ്കാ ഗന്ധി ഇല്ലെങ്കില്‍ കേരളത്തിലെ നേതാക്കളിലേക്കു ചർച്ച വരും. തൃശൂരിലെ തോല്‍വിയിൽ പാർട്ടി നേതൃത്വത്തോട് അതൃപ്തിയുള്ള കെ. മുരളീധരന് വയനാട്ടില്‍ മത്സരിക്കണമെന്ന ആഗ്രഹം കെപിസിസി നേതൃത്വത്തിനുണ്ട്. എന്നാല്‍, താത്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോട് മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സ്ഥാനാർഥിക്ക് കൂടുതല്‍ വിജയ…
Read More