ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രതാപ് സിംഗ് ആണ് അറസ്റ്റിലായത്. അധ്യാപകന്റെ മോശം സ്വഭാവത്തെ തുടർന്ന് ഒമ്പതിനും പന്ത്രണ്ടിനും വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും അർണിയ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) രോഹിത് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Read MoreCategory: Top News
ജില്ലാ കളക്ടറുടെ കത്തുകിട്ടി; പാലക്കാട്ടെ ആദിവാസി ഊരിൽ നിന്ന് നാഗരാജെത്തും കന്നിവോട്ടിന്; 4 കിലോമീറ്റർ ദൂരെയുള്ള ബൂത്തിലെത്താൻ സഞ്ചരിക്കേണ്ടത് 75 കിലോമീറ്റർ
പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരായ ഊരടത്തുനിന്നും ഇരുപത്തിമൂന്നുകാരന് നാഗരാജെത്തും കന്നിവോട്ട് ചെയ്യാന്‍, കാടും മലയുമിറങ്ങിയാല് വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ബൂത്തിലെത്താന്‍ 75 കിലോമീറ്റര്‍ ദൂരം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച്..! ഉറപ്പായും വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കന്നിവോട്ടര്‍മാര്‍ക്കുള്ള ജില്ലാ കളക്ടറുടെ കത്ത് കഴിഞ്ഞദിവസം കിട്ടി. ഇതോടെയാണ് എത്ര ദൂരം താണ്ടിയാണെങ്കിലും വോട്ടു ചെയ്യുമെന്ന തീരുമാനത്തില്‍ നാഗരാജെത്തിയത്. യാത്ര ചെയ്യേണ്ട ദൂരം പ്രശ്നമല്ല. കാരണം ബൂത്ത് അത്രയ്ക്കടുത്തല്ലേ…! ദൂരം പ്രശ്നമേയല്ല.. നാഗരാജിനു ദൂരം പ്രശ്നമല്ല. തനിക്കോ കുടുംബത്തിനോ ആവശ്യമുണ്ടായാല്‍ കേരളത്തിലെത്താന്‍ ഇത്രയും ദൂരം സ്ഥിരമായി യാത്രചെയ്യാറുണ്ട്. ആദിവാസി പ്രാക്തന ഗോത്രവര്‍ഗ സമൂഹത്തില്‍ ഉള്പ്പെട്ടയാളാണെങ്കിലും ഇന്ത്യയൊട്ടാകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. രാഷ്ട്രപതിയെയും കണ്ടിട്ടുണ്ട്. കോട്ടത്തറ രാജീവ് ഗാന്ധി കോളജില്‍ ബിഎ ഹിസ്റ്ററി ബിരുദപഠനം പൂര്‍ത്തിയാക്കിയ നാഗരാജ് ഇപ്പോള്‍ പിഎസ്സി പരീക്ഷാ പരിശീലനം തുടരുകയാണ്. നാലാംക്ലാസ് വരെ മുള്ളിയിലെ സ്കൂളിലായിരുന്നു പഠനം. പ്ലസ്ടു വരെ പത്തനംതിട്ട…
Read Moreശരീരത്തിൽ സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍, വാരിയെല്ലുകള്‍ പൊട്ടി, തലയില്‍ രക്തം കട്ട പിടിച്ച നിലയിൽ; രണ്ടരവയസുകാരിയുടെ കൊലപാതകം; അമ്മയുടെയും ബന്ധുക്കളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും
മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്. സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരിയെ ഫായിസ് കഴിഞ്ഞ ദിവസം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ക്രൂരമായ മര്‍ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ…
Read Moreനയാ പൈസയില്ല.., കൈയിലൊരു നയാ പൈസ ഇല്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ല; കൂപ്പൺ പിരിവുമായി കെപിസിസി
കോട്ടയം: കോൺഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് കൂപ്പൺ പിരിവുമായി കെപിസിസി. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം നേതാവ് വി. ഡി. സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. എഐസിസിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിന് പിന്നാലെ ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിലാണ് കൂപ്പൺ അടിച്ച് പണപിരിവ് നടത്തുന്നതിന് തീരുമാനമായത്. സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി.…
Read Moreശരീരത്തിൽ സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍, വാരിയെല്ലുകള്‍ പൊട്ടി, തലയില്‍ രക്തം കട്ട പിടിച്ച നിലയിൽ; രണ്ടര വയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് അച്ഛന്റെ ക്രൂരകൃത്യങ്ങള്‍
മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്റെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞതിനെത്തുടർന്നു കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. തലയ്ക്ക് നേരത്തെ മര്‍ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദനമേറ്റത് മരണത്തിന് കാരണമായി. കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തില്‍ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും…
Read Moreകട്ടപ്പന ഇരട്ടക്കൊലപാതകം: വിജയനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയപ്പോൾ കുഴിച്ചുമൂടാൻ വിജയന്റെ ഭാര്യയും കൂട്ടുനിന്നു; ഇരട്ടക്കൊലപാതകത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കളപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷെൽട്ടർ ഹോമിലായിരുന്ന ഇവരുടെ അറസ്റ്റ് തിങ്കളാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ വിജയന്റെ ഭാര്യ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടെ മാനസികനില തെറ്റിയതിനെത്തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൗൺസലിംഗ് നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചത്.വിജയനെ കൊന്ന് കുഴിച്ചു മൂടുവാൻ ഭാര്യയും കൂട്ടുനിന്നതിനാണ് കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ടത്. 2023 ലാണ് വാക്ക്തർക്കത്തിനൊടുവിൽ വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തൻപുരക്കൽ നിതീഷ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്.തുടർന്ന് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മാർച്ച് രണ്ടിന് കട്ടപ്പനയിൽ വർക്ക്ഷോപ്പിൽ നടന്ന മോഷണ കേസിന്റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതക കേസിനു തെളിവു ലഭിച്ചത്.…
Read Moreഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; സഹപാഠികള്‍ വിദ്യാര്‍ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചു; ആക്രമണത്തിന് നേതൃത്വം നൽകിയത് അച്ചടക്ക നടപടി നേരിട്ട വിദ്യാർഥി
കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് സഹപാഠികള്‍ അടിച്ചുപൊട്ടിച്ചു. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ.പി. നിവേദ് ബാബു (17)വിനാണ് ക്രൂരമായ മര്‍ദനമേറ്റത്. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നിവേദിനെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണു മര്‍ദിച്ചത്. മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. അവസാന പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാനായി ബസ് കാത്തുനില്ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ നാലു വിദ്യാര്‍ഥികളെത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനായി നിവേദിനെ നിര്‍ബന്ധിച്ചത്. നിവേദ് താത്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളില്‍ തോളില്‍ കൈയിട്ട് പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തതോടെയാണു തന്നെ ആക്രമിച്ചതെന്നു നിവേദ് പറഞ്ഞു. സംഘത്തിലെ ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മുഖത്തിനിട്ട് ഇടിച്ചതിനെത്തുടര്‍ന്നാണ് താടിയെല്ല് തകര്‍ന്നത്. ഈ വിദ്യാര്‍ഥി പലതവണ അധ്യാപകരോട് മോശമായി പെരുമാറുകയും സഹപാഠികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും രണ്ടുതവണ…
Read Moreഎം.എം. മണിയുടെ മുഖം ചുട്ട കശുവണ്ടി പോലെ; ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച എം.എം.മണിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്
മൂന്നാർ: സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ.ആര്. ശശി. മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ശശിയുടെ വിവാദ പരാമര്‍ശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ശശിയുടെ അധിക്ഷേപം. ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തില്‍ ശശി പറയുന്നു. മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു ശശിയുടെ പരാമർശം.
Read Moreപടയപ്പാ…കെഎസ്ആർടിസി ബസ് തടഞ്ഞ് പടയപ്പ; ശ്വാസമടക്കി യാത്രക്കാർ!
മൂന്നാര്‍: വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കാട്ടാനയായ പടയപ്പ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. ദേവികുളം ടോള്‍ പ്ലാസക്ക് സമീപത്താണ് ആനയെത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ മുന്നിലെത്തിയ കെഎസ്ആര്‍ടിസി ബസ് ആന തടഞ്ഞു. ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം ഏറെ നേരം പരതി. ഡ്രൈവറുടെ സീറ്റ് ബല്‍റ്റ് ഇതിനിടെ വലിച്ച് പൊട്ടിച്ചു. ഇതിനിടെ യാത്രക്കാർ എല്ലാവരും ബസിന്റെ മുന്‍വശത്ത് നിന്നു പിന്നോട്ട് മാറി. ബസിലെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഇതോടെ കാട്ടാന യാത്രക്കാരെ ആക്രമിച്ചില്ല. ആര്‍ആര്‍ടി സംഘം എത്തിയതോടെ ഏറെ സമയത്തിനു ശേഷം ചൊക്കനാട് ഭാഗത്തേക്ക് ആന കയറിപ്പോയി. വീണ്ടും ആന ഇവിടെ എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍, വനം വകുപ്പ് പടയപ്പയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. ഉള്‍വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് എത്തിയാല്‍ ആനയെ കാട്ടിലേക്ക് തുരത്തുമെന്നും ജനവാസ മേഖലയില്‍ ഇറങ്ങാതെ ശ്രമിക്കുമെന്നുമായിരുന്നു…
Read Moreഅന്ന് എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത് റീത്തുവച്ചു; ഇന്ന് ബിജെപിക്കാർ ആലത്തൂരിലെ പോരാളിയാക്കി; മുൻ പ്രിൻസിപ്പൽ ടി.എൻ.സരസുവിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതം
തിരുവില്വാമല: അന്ന് എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത് റീത്തുവെച്ച പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ടി.എൻ.സരസുവിനെ ആലത്തൂർ ലോക്സഭമണ്ഡലത്തിൽ പോരാളിയാക്കിയിറക്കി ബിജെപി.ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു കേട്ടിരുന്ന പേരുകൾക്ക് പകരം സരസുവിന്റെ പേര് വന്നപ്പോൾ ബിജെപി നേതൃത്വം പോലും അന്പരന്നു. തീർത്തും അപ്രതീക്ഷിതമായാണ് സരസു ആലത്തൂരിന്റെ പടനിലത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും സിറ്റിംഗ് എംപി രമ്യഹരിദാസിനുമെതിരെ പോരാട്ടത്തിനിറങ്ങുന്നത്.കലാലയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും പ്രമുഖ സ്ഥാനമുള്ള പാലക്കാട് വിക്ടോറിയ കോളജിൽ 2016ലാണ് കേരളമാകെ ചർച്ച ചെയ്ത കുഴിമാടം റീത്തുവയ്ക്കൽ നടന്നത്. അന്ന് കോളജിൽ നിന്ന് വിരമിച്ച ഡോ.ടി.എൻ.സരസുവിന് വിരമിക്കൽ സമ്മാനമായി പ്രതീകാത്മക ശവക്കുഴി എസ്എഫ്ഐ ഒരുക്കിയെന്ന ആരോപണവും തുടർന്ന് സരസു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തുതുമെല്ലാം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശവക്കുഴി തീർത്തെന്ന ആരോപണം എസ്എഫ്ഐ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം സരസുവിനെക്കുറിച്ച് കാര്യമായൊന്നും…
Read More