ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ കാര്യങ്ങളിൽ പ്രതിബദ്ധതയില്ലാത്ത കോൺഗ്രസാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്. കോൺഗ്രസ് സ്വാര്ത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണ്. കുറെ കാലങ്ങളായി കോൺഗ്രസ് ഇത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സമഗ്രത തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ നൂറുകണക്കിന് അഭിഭാഷകരും ചില ബാർ അസോസിയേഷനുകളും ചീഫ് ജസ്റ്റിസ് ഡി .വൈ. ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. പിന്നാലെയാണ് മോദിയുടെ പ്രതികരണം. ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര, ഹരീഷ് സാൽവെ തുടങ്ങി അറുന്നൂറോളം അഭിഭാഷകരാണ് കത്തയച്ചത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ജുഡീഷ്യറിയെ തകർക്കുന്നുവെന്നും അടിയന്തിര നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു. എന്നാൽ അഭിഭാഷകർ കത്തയച്ചത് കോൺഗ്രസിന്റെ ഭീഷണി മൂലമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം.
Read MoreCategory: Top News
മസാല ബോണ്ട് കേസ്; ഏപ്രില്‍ രണ്ടിന് തോമസ് ഐസക് ഇഡിക്കു മുന്നിലെത്തുമോ? ഉപഹര്‍ജിയുമായി തോമസ് ഐസക് തിങ്കളാഴ്ച ഹൈക്കോടതിയില്‍
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഏപ്രില്‍ രണ്ടിന് ഹാജരായില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇഡി). ഇക്കാര്യം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ പരിശോധിച്ച രേഖകളില്‍ നിന്ന് മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന സംശയമുണ്ട്. നിരന്തരം സമന്‍സ് അവഗണിച്ച് ഇഡി മുമ്പാകെ ഹാജരാവാതെ ഒഴിഞ്ഞു മാറുന്നത് നിയമം പാലിക്കുന്ന പൗരന്റെ നടപടിക്ക് യോജിച്ചതല്ല. ഈ സാഹചര്യത്തില്‍ സമന്‍സ് നടപ്പാക്കാന്‍ ഇഡി ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇഡി ഏഴാമത് അയച്ച സമന്‍സില്‍ ഏപ്രില്‍ രണ്ടിന് തോമസ് ഐസക്ക് ഇഡിക്കു മുന്നിലെത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജനുവരി 12ന് തോമസ് ഐസക്കിന് സമന്‍സ്…
Read Moreഎഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ; 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം; പോലീസ് ലാത്തിച്ചാര്‍ജില്‍ കഴുത്തിന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് കോടതിയില്‍
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മേഘ രഞ്ജിത്ത് നഷ്ടപരിഹാരമാവശ്യപ്പെട്ടു ഹൈകോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് മേഘ. ആലപ്പുഴ ഡിവൈഎസ്പി അമിതാധികാരമുപയോഗിച്ചെന്നും പ്രതിഷേധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്ന തന്നെ പോലീസ് അകാരണമായാണ് മര്‍ദിച്ചതെന്നു ഹര്‍ജിയില്‍ മേഘ ആരോപിച്ചു. പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയെങ്കിലും പോലീസ് മര്‍ദനം തുടര്‍ന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും ലാത്തിച്ചാര്ജില്നിന്നു പോലീസ് പിന്‍വാങ്ങിയില്ലെന്നും മേഘ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും തല്ലരുതെന്നു നിരവധിതവണ ആവശ്യപ്പെട്ടിട്ടും പോലീസ് വഴങ്ങിയില്ലെന്നും ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചതായും മേഘ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. പോലീസ് നടപടിയില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.കഴുത്തില്‍ ലാത്തികൊണ്ടടിച്ചതിനെത്തുര്ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും തനിയെ എഴുന്നേറ്റിരിക്കാന്‍ കഴി അവസ്ഥയിലാണ് താനെന്നും മേഘ ഹര്‍ജിയില്‍ പറയുന്നു. ഈ…
Read Moreസിപിഎമ്മിന് വോട്ട് തേടാൻ സുന്ദരിയായ ‘സമത’; എഐ അവതാരകയെ ഇറക്കുന്നതിനെ കളിയാക്കി ബിജെപി; കംപ്യൂട്ടർ വത്കരണത്തെ എതിർത്തെന്നത് ആരോപണം മാത്രമെന്ന് സിപിഎം
കോൽക്കത്ത: പശ്ചിമബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസി(എഐ)നെ പ്രചാരണായുധമാക്കി സിപിഎം. സമത്വം എന്നർഥം വരുന്ന “സമത’ എന്ന എഐ അവതാരകയെയാണ് പ്രചാരണ വാർത്തകളും മറ്റ് കാര്യങ്ങളും പ്രചരിപ്പിക്കുന്നതിനായി സിപിഎം ഉപയോഗിക്കുന്നത്. ജനങ്ങൾക്കു പറയാനുള്ളത് പുറത്തുകൊണ്ടുവരാൻ തങ്ങൾ നിർമിതബുദ്ധി ഉപയോഗിക്കുകയാണെന്ന് സിപിഎം നേതാവ് സമിക് ലാഹിരി പറഞ്ഞു. ഇപ്പോൾ ബംഗാളി മാത്രം സംസാരിക്കുന്ന സമത വൈകാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും കൈകാര്യം ചെയ്യും. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കംപ്യൂട്ടർവത്കരണം ഇന്ത്യയിൽ കടന്നുവന്നപ്പോൾ സിപിഎം അതിനെ എതിർത്തിരുന്നു. എന്നാൽ സിപിഎമ്മിനെതിരായ അത്തരം ആരോപണങ്ങൾ ദുരുദ്ദേശ്യപരമായിരുന്നെന്നും സിപിഎം ഒരിക്കലും കംപ്യൂട്ടർവത്കരണത്തെ എതിർത്തിട്ടില്ലെന്നും സമിക് ലാഹിരി വ്യക്തമാക്കി.
Read Moreസിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷൽ അന്വേഷണവുമായി ബന്ധപ്പെട്ടു ഗവർണർ ഹൈക്കോടതിക്കു കൈമാറിയ പട്ടികയിലെ ജഡ്ജി ഇന്നു ഗവർണറെ കാണും. വിരമിച്ച ഹൈക്കോടതി ജഡ്ജി ഹരിപ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുന്ന വിജ്ഞാപനം പുറത്തിറക്കുക. ജുഡീഷൽ അന്വേഷണ വിജ്ഞാപനം ഇന്നലെ ഇറക്കാനായിരുന്നു ധാരണ. എന്നാൽ, ജുഡീഷൽ കമ്മീഷനുമായി പരിഗണനാ വിഷയങ്ങൾ അടക്കം ചർച്ച ചെയ്ത ശേഷം വിജ്ഞാപനം ഇറക്കിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ജുഡീഷൽ കമ്മീഷനിൽ വയനാട് നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തും. കമ്മീഷന് ആവശ്യമായി വരുന്ന ചെലവ് വെറ്ററിനറി സർവകലാശാല ഫണ്ടിൽ നിന്നു നൽകാനും ചാൻസലർ കൂടിയായ ഗവർണറുടെ വിജ്ഞാപനത്തിൽ നിർദേശിക്കും. കമ്മീഷൻ തെളിവെടുപ്പ് കൽപ്പറ്റയിലെ സർവകലാശാല ഗസ്റ്റ്ഹൗസിലും താമസം അടക്കമുള്ള സൗകര്യങ്ങൾ പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമായി ഒരുക്കും.
Read Moreകോൺഗ്രസുകാർ പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്; പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ.ആന്റണി എത്തില്ലെന്ന് അനിൽ ആന്റണി
പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോൺഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.
Read Moreപണമില്ല പണി മാത്രം; കഴിഞ്ഞ വര്‍ഷത്തെ ഹയര്‍സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണയ വേതനം ഇതുവരെ ലഭിച്ചില്ല; അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം
കൊച്ചി: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷകളുടെ മൂല്യനിര്‍ണയ വേതനം ഇതുവരെ ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വര്‍ഷം മൂല്യ നിര്‍ണയം നടന്ന 80 ക്യാമ്പുകളിലെ നാലിലൊന്ന് അധ്യാപകര്‍ക്കാണ് വേതനം ലഭിക്കാത്തത്. ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ മൂല്യനിര്ണയത്തിയത്തിന്റേയും ഇന്വിജിലേഷന് ഡ്യൂട്ടിയുടേയും പ്രതിഫലം അധ്യാപകര്‍ക്ക് പൂര്‍ണമായും നല്‍കാത്തതിനാലാണ് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനിലെ പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രായോഗിക പരീക്ഷയുടേതടക്കം പരീക്ഷ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലമാണ് ഇനിയും തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. 2023 ഏപ്രില്‍, മേയ് മാസങ്ങളിലായാണ് സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി ഹയര്‍ സെക്കൻഡറി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം നടന്നത്. ഒരു വര്‍ഷം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പൂര്‍ണമായും പ്രതിഫലം നല്കാത്തതിനാല് പല തവണ അധ്യാപകര്‍ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നു പറയുന്നു. ഒരു പേപ്പറിന് 8.50…
Read Moreവനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങൾ ഇല്ല; ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ്
മെഡിക്കൽ കോളജ്(തിരുവനന്തപുരം): തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ അഭിരാമി(30)യുടെ ആത്മഹത്യയിൽ പോ ലീസ് അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ പി.ടി. ചാക്കോ നഗറിലെ വീട്ടിൽ ആണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 പേർ ഒന്നിച്ച് താമസിക്കുന്നിടത്താണ് അഭിരാമി താമസിച്ചുവന്നിരുന്നത്. ഇന്നലെ രാത്രിയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് മെഡിക്കൽ കോളജ് സിഐ പറഞ്ഞു. എങ്കിലും ബന്ധുക്കളെയും ഭർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എട്ടുമാസം മുമ്പായിരുന്നു അഭിരാമിയുടെ വിവാഹം. ഭർത്താവ് മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് പറയുന്ന സ്ഥിതിക്ക് അഭിരാമിയുടെ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തേണ്ടതുണ്ട്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം…
Read Moreഓഫര്‍ ലെറ്റർ നൽകി ഉദ്യോഗാർഥികളെ വിദേശത്ത് എത്തിക്കും; പിന്നീട് സൂത്രധാരൻ മുങ്ങും; തിയോളിയിലെ ജോലി തട്ടിപ്പുകാരൻ മുഹമ്മദിനെ വലയിലാക്കി പോലീസ്
പുന്നപ്ര: വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്കി വിദേശത്ത് എത്തിച്ച ശേഷം ജോലി നല്‍കാതെ വഞ്ചിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. തൃശൂര്‍ ചിറനല്ലൂര്‍ കേച്ചേരി സ്വദേശി പ്രദീപ് വിഹാര്‍ തിയോളി വില്ലേജില്‍ അശോകന് എന്നുവിളിക്കുന്ന മുഹമ്മദ് ആഷിഖ് (51) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സ്ക്വാഡ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 2022 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെയുള്ള കാലയളവില്‍ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പ് നടന്നത്. പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ജില്ലയില്‍ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. പഴുതുകൾ അടച്ച്വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പ്രതി താന്‍ കമ്പനിയുടെ…
Read Moreരാത്രി10നുശേഷം ബാറിലെത്തുന്നവരിൽ അധികവും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവർ; സുരേഷിനുണ്ടായ ഗതി ഇനിയാർക്കും വരരുത്; സമയം നിജപ്പെടുത്തണമെന്ന് ബാർ ജീവനക്കാർ
കോട്ടയം: സംഘര്‍ഷം പതിവായതിനാല്‍ സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന് കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷനും ഹോട്ടല്‍ മാനേജേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരളയും ആവശ്യപ്പെട്ടു. ബാര്‍ ഹോട്ടലുകളില്‍ രാത്രി 10നുശേഷം അക്രമങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാത്രി 10നുശേഷം ബാറിലെത്തുന്നവരിൽ അധികവും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 10 വരെ നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കോട്ടയം ജോയ്സ് ബാര്‍ ഹോട്ടല്‍ ജീവനക്കാരന് സുരേഷിനെ ഗുണ്ടകള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം അതീവദുഃഖകരമാണ്.ഇദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഭാര്യയും 19ഉം 13ഉം വയസുള്ള കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്. സുരേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ ബാര്‍ ഉടമയോ ബാറുടമ സംഘടനകളോ രംഗത്തുവരാത്തത് വേദനാജനകമാണ്. ഭാര്യക്ക് ജോലിക്കൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഘടന…
Read More