ചിറയിന്‍കീഴിൽ ആള്‍താമസമില്ലാത്ത വീട്ടില്‍ അഴുകിയ മൃതദേഹം; കൊലപാതകമെന്നു സംശയം; മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴി മുട്ടപ്പലത്തിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.

ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ചിറയിന്‍കീഴ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിന്നൽ ഫൈസലിന്‍റേതാണു മൃതദേഹമെന്നു പോലീസ് സ്ഥീരികരിച്ചു.

ഈ യുവാവിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. അഴുകിയ നിലയിലായതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. സ്ഥലത്ത് പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളുണ്ട്. കൊലപാതകമെന്നു പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment