പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലം? ലിസ്റ്റിൽ സന്ദീപ് വാര്യരെ കണ്ടില്ലല്ലോ; കിടിലൻ മറുപടിയുമായി ഷാഫി പറമ്പിൽ

ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട് രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് പ്രതിസന്ധിയുണ്ടായ സമയത്ത് കോൺഗ്രസായ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉള്ള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് ഷാഫി പറഞ്ഞത്.

ജനങ്ങളാഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാന്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് പോരാടാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും ഇങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് പിഷാരടി ഷാഫിയുടെ പാലക്കാട്ടേക്ക് തിരിച്ചുവരാനുളള പാലമാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. എനിക്കിപ്പോള്‍ ഒരു പാലം വടകരയിലേക്ക് ഇട്ടുതന്നിട്ടുണ്ട്. ആ പാലത്തിലൂടെ നടക്കും എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും വെയ്റ്റ് ആൻഡ് സീ എന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

Related posts

Leave a Comment