അകത്ത് കയറിയിരുന്നുള്ള വിശദീകരണം! എല്‍ഡിഎഫ് ഭരണനേട്ടങ്ങൾ വിവരിച്ച് സിപിഐ ഭവന സന്ദര്‍ശനം ആരംഭിച്ചു

പത്തനംതിട്ട: എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും ഭരണനേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളുമായി ആശയം വിനിമയം നടത്താനായി സിപിഐ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പത്തനംതിട്ടയില്‍ ആരംഭിച്ചു.എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവന്‍ വീടുകളിലും എത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.

അവര്‍ ചൂണ്ടിക്കാട്ടുന്ന കോട്ടങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും പരിഗണിക്കും. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി നടത്തുകയും ചെയ്യും.30 വരെയാണ് ഭവന സന്ദര്‍ശനം.

പത്തനംതിട്ടയില്‍ ആരംഭിച്ച ഭവന സന്ദര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, മന്ത്രി ജെ. ചിഞ്ചുറാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍. രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്‍. ഗോപിനാഥന്‍, ഡി. സജി, കെ.ജി. രതീഷ് കുമാർ, ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി അരുൺ കെ.എസ്. മണ്ണടി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അടൂര്‍ സേതു, കെ. സതീഷ്, എം. മധു, ലിസി ദിവാന്‍, പത്തനംതിട്ട മണ്ഡലം സെക്രട്ടറി ബി. ഹരിദാസ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ബിബിന്‍ ഏബ്രഹാം, എഐവൈഎഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം ആര്‍. ജയന്‍ എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി റജി മലയാലപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment