തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എന്‍ഡിഎയുടെ ട്വന്റി 20 സ്ഥാനാര്‍ഥി സിനിമാതാരം അഞ്ജലി നായര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതിഹോമം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനടുത്തുള്ള ഓഫീസിലാണ് ഇന്ന് രാവിലെ നടി പ്രചാരണത്തിന് ആരംഭം കുറിക്കാനെത്തിയത്. മണ്ഡലത്തിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. അതേസമയം, ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയും സ്ഥാനാര്‍ഥിയായി സിനിമാ നടി മത്സരിക്കാനെത്തിയതിലും ബിജെപി അണികളില്‍ അസംതൃപ്തി പുകയുകയാണ്. ഇഷ്ടക്കേട് പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയേണ്ടി വരും.തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാമെന്ന കണക്ക് കൂട്ടലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായി മണ്ഡലം ഘടകകക്ഷിക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്. അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യര്‍ഥനയെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
Read MoreTag: assembly election 2025
വൈക്കം മണ്ഡലത്തിന്റെ ചുവപ്പ് ഇക്കുറി മായുമോ? ചരിത്ര മണ്ണിൽ ചെങ്കൊടി പാറിയത് തുടർച്ചയായ മുപ്പത് വർഷം
കോട്ടയം: അയിത്തത്തിനും ജാതിവാഴ്ചയ്ക്കുമെതിരേ പോരാട്ടത്തിന്റെ പുതുചരിത്രം കുറിച്ച നവോത്ഥാനത്തിന്റെ നാടാണു വൈക്കം. ചരിത്രവും രാഷ്ട്രീയവും ഒരുപോലെ ലയിച്ചുചേര്‍ന്ന മണ്ണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി വന്നിറങ്ങിയ ബോട്ടുജെട്ടിയും ഗാന്ധിജിക്ക് ചര്‍ച്ചയ്ക്ക് ഇടം കൊടുക്കാത്ത ഇണ്ടംതുരുത്തി മനയും വൈക്കത്തെ ചരിത്രസ്മാരകങ്ങളാണ്. പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, ചെത്ത്, തഴപ്പായ, കക്കാ തൊഴിലാളികളാണ് ഏറെയുമുള്ളത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവം പ്രസിദ്ധമാണ്. കഥയുടെ ഇമ്മിണി വല്യസുല്ത്താന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പ് മണ്ഡലത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണ പിള്ളയുടെ ജന്മസ്ഥലമെന്ന നിലയില്‍ ചരിത്രപരമായും രാഷ്ട്രീയ പരമായും ഏറെ പ്രത്യേകതയുണ്ട്. ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള ഈ മണ്ണില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ കൈവിട്ടത് മൂന്നു തവണ മാത്രമാണ്. 1977 മുതല്‍ സംവരണ മണ്ഡലമാണ് വൈക്കം. 1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച…
Read Moreഅതിവേഗം ബഹുദൂരം..! കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം; വൈക്കത്തും പുതുപ്പള്ളിയിലും ചുവരുകളിൽ സ്ഥാനം പിടിച്ച് സ്ഥാനാർഥികൾ
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും ജില്ലയില്‍ പ്രചാരണം ആരംഭിച്ച് മുന്നണികള്‍. വൈക്കത്തും പുതുപ്പള്ളിയിലുമാണ് പ്രചാരണത്തിന് തുടക്കമായത്. വൈക്കത്ത് എഐവൈഎഫ് നേതാവ് പി. പ്രദീപിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐ കൗണ്‍സില്‍ തീരുമാനമായതോടെ പ്രവര്‍ത്തകര്‍ സൈബറിടങ്ങളിലും ബൂത്തുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വൈക്കത്തിന് സുപരിചിതനായ പ്രദീപ് സ്ഥാനാര്‍ഥിത്വം വന്നതോടെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി, മുന്നണി യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സിറ്റിംഗ് എംഎല്‍എയായ സി.കെ. ആശയുള്പ്പെടെ പാര്‍ട്ടി നേതാക്കളെല്ലാം പ്രദീപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയിലുമുണ്ട്. അതേസമയം പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സിറ്റിംഗ് എംഎല്‍എം കൂടിയായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഫെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രവേശിച്ചത്. പിന്നാലെ ചുവരെഴുത്താരംഭിച്ചിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മീനടം കല്ലുപറമ്പ് കവലയിലാണ് ചുവരെഴുതിയത്. ഉറപ്പുള്ള സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പ്രചാരണം നേരത്തേ ആരംഭിക്കുമായിരുന്നു. അതാണ് പുതുപ്പള്ളിയിലെ…
Read Moreവ്യക്തിയല്ല, പാർട്ടിയാണ് തീരുമാനിക്കുന്നത്… ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിച്ചേക്കും; ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിച്ചേക്കില്ല
പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന…
Read Moreവീണാ ജോർജിന് ഇനി സീറ്റ് നൽകേണ്ടതില്ലെന്ന ആവശ്യവുമായി ഭർത്താവ്? ഇരുപക്ഷത്തും ആകാംക്ഷ
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ. 2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണു സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടെയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ്…
Read Moreനല്ലവനായ ഉണ്ണി..! ഭരണമില്ലാതിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് തുറന്നു പറഞ്ഞു; അതിന്റെ സ്നേഹ പ്രകടനമായിരിക്കാമെന്ന് രമേഷ് പിഷാരടി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്. ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ…
Read Moreകോട്ടയത്തെ സ്ഥാനാര്‍ഥി പരിഗണനാ പട്ടികൽ നിന്ന് മറിയ ഉമ്മനെ ഒഴിവാക്കി; ഏറ്റുമാനൂരിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്?
കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഡിസിസി തയാറാക്കിയ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെപിസിസിക്കു കൈമാറി. കെപിസിസി വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡിസിസികളോടും സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പട്ടിക നല്‍കിയത്. ഡിസിസിയുടെ പട്ടികയില്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെയും പേരുകള്‍ മാത്രമാണുള്ളത്. ഇരുവരും സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി ഫെസ്റ്റ് എന്ന സാംസ്കാരികോത്സവം നടത്തിയാണു പ്രചാരണം ആരംഭിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ വിശിഷ്ടാതിഥികള്‍, ആശാ വര്‍ക്കേഴ്സ്, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി ടീച്ചേഴ്സ്, ഹെല്‍പ്പേഴ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കല്‍ പരിപാടികള്‍ പുതുപ്പള്ളിയില്‍ നടത്തുകയാണ്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ യോഗങ്ങള്‍ ആരംഭിച്ചു. വൈക്കത്ത് ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു,…
Read Moreമുകേഷ് പോകും ജയമോഹൻ വരും… കൊല്ലത്ത് മുകേഷിന് സീറ്റില്ല; മൂന്ന് എംഎൽഎമാർ മത്സരിക്കും; ഇനി സിനിമയിൽ സജീവമാകുമെന്ന് നടൻ
കൊല്ലം: കൊല്ലത്ത് എം. മുകേഷ് എംഎൽഎയ്ക്കു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സീറ്റ് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ മൂന്നു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരം എം. നൗഷാദ്, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുന്ന എംഎൽഎമാർ. കുണ്ടറയിൽ പുതുമുഖസ്ഥാനാർഥിയായി എസ്.എൽ.സജിമോനെ മത്സരിപ്പിക്കും. സിനിമയിൽ സജീവമാകാൻ മത്സരരംഗത്തുനിന്നും മാറിനിൽക്കുമെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാർട്ടിയുടെ നിലപാട് കൊണ്ടുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Moreകടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും
തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
Read Moreനിങ്ങൾക്കൊരു മന്ത്രിവേണ്ടേ… യുഡിഎഫ് ജയിച്ചാൽ പാലായ്ക്കൊരു മന്ത്രി; പ്രചാരണത്തിന് തുടക്കമിട്ട് കാപ്പൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ടം ചാടുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Read More