പീഡിപ്പിക്കുന്ന സമയം വീഡിയോ പകര്‍ത്തുന്നത് പതിവ്! മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദന്തഡോക്ടര്‍ പിടിയില്‍; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഡെൻ്റൽ കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭം അലസിപ്പിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയതും പ്രതി അറസ്റ്റിലാകുന്നതും. 

 ആറ്റിങ്ങൽ ഗവ. സ്കൂളിനു സമീപം താമസിക്കുന്ന സുധി എസ്.നായരെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പരാതി നൽകിയത് വിഴിഞ്ഞം സ്വദേശിനിയാണ്.

വർക്കലയിൽ സുബീസ് ഡെൻ്റൽ ക്ലിനിക്ക് എന്ന പേരിൽ  ഡെൻ്റൽ ക്ലിനിക് നടത്തുന്ന വ്യക്തിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

വിവാഹവാഗദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭിണിയായശേഷം അബോർഷൻ ചെയ്യിപ്പിച്ചുവെന്നും കാട്ടി യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.

പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിവാഹമോചനം നേടുകയായിരുന്നു.

വിവാഹമോചിതനായ ശേഷമാണ് ഇയാൾ സമുഹമാധ്യമങ്ങളിൽ സജീവമായത്. ഫിറ്റ്നസ് നന്നായി സൂക്ഷിക്കുന്ന പ്രതി ഇതുസംബന്ധിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് ധാരാളം ആരാധകർ സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് വിവരം. 

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈയിൽ ഡെൻ്റൽ കോഴ്‌സിനു പഠിക്കുന്ന 28 കാരിയായ വിദ്യാർഥിനിയുമായി സോഷ്യൽ മീഡിയ വഴി പ്രതി പരിചയത്തിലാകുന്നത്.

തുടർന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഇതിനിടയിൽ താൻ വിവാഹമോചിതനാണെന്നും തനിക്ക് ജീവിതത്തിൽ ഒരു കൂട്ടു വേണമെന്നും ഇയാൾ പെൺകുട്ടിയോടു പറഞ്ഞിരുന്നു.

ഇയാളുടെ വാക്ക് വിശ്വസിച്ച പെൺകുട്ടി പ്രതിയെ വിവാഹം കഴിക്കാൻ തയ്യാറാകുകയും ചെയ്തിരുന്നു. 

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് വിഴിഞ്ഞം, പൂവാർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സമയത്ത് വീഡിയോ പകർത്തുന്നതും ഇയാളുടെ പതിവായിരുന്നു. തുടർന്ന്  പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

വീഡിയോ കാണിച്ച് തന്നെ പലവട്ടം ദന്തഡോക്ടർ ബലാത്സംഗം ചെയ്തതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.

തുടർന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിനെത്തുടർന്ന് പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി എന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ അതിനു പിന്നാലെ പ്രതി യുവതിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ സമുഹമാധ്യമങ്ങളിലൂടെ മറ്റ് ഇരകളെ തേടിയിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.

വിഴിഞ്ഞം എസ്എച്ച്ഒ. പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

Related posts

Leave a Comment