എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മുത്തശ്ശി പോലീസില്‍ അറിയിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി…

ഇടുക്കിയില്‍ അമ്മയുടെ വക എട്ടുവയസ്സുകാരിയ്ക്ക് ക്രൂരമര്‍ദ്ദനം. കുട്ടിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു.

മകള്‍ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി പോലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി.

യുവതിയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭര്‍ത്താവും ഒന്നിച്ച് കഴിയുന്നത്.

ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നില്‍ക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്.

ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോള്‍ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മയെയും യുവതി ആക്രമിച്ചെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment