കല്യാണം കഴിഞ്ഞപ്പോള്‍ അനൂപിന് തോന്നി ഭാര്യവീട്ടുകാര്‍ നല്കിയ സ്ത്രീധനം കുറവെന്ന്, ഗര്‍ഭിണിയായതോടെ ഭാര്യയോടുള്ള ദേഷ്യം കൂടി, മര്‍ദിച്ച് മുറിയില്‍ പൂട്ടിയിടുക സ്ഥിരം പരിപാടി, എരുമേലിക്കടുത്ത് കനകപ്പലത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

സ്ത്രീധനം പോരെന്നു പറഞ്ഞ് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കനകപ്പലത്താണ് 28 വയസുള്ള യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കനകപ്പലം മംഗലത്ത് അനൂപ് (28) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് എരുമേലി എസ്‌ഐ ശ്രീജിത് പറഞ്ഞു.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ത്രീധനത്തെ ചൊല്ലി യുവതിയെ ഭര്‍ത്താവും ഭര്‍തൃ മാതാവും പിതാവും ചേര്‍ന്ന് മര്‍ദിക്കുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ വീട്ടുകാര്‍ ഊരി വാങ്ങിയ ശേഷമായിരുന്നു മര്‍ദനം.
മര്‍ദനം സഹിക്കവയ്യാതെ യുവതി റാന്നി ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്നാണ് കേസായത്.

യുവതിക്ക് ക്രൂര മര്‍ദനം ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കനകപ്പലം സ്വദേശിയായ യുവതിയുടെ വിവാഹം. അറസ്റ്റിലായ അനൂപിന്റെ അച്ഛനും അമ്മയ്ക്കുമെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്വാധീനമുള്ള ആളാണ്.

Related posts