ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അതിഥി തൊഴിലാളിയുടെ ക്രൂരമർദനം; സംഭവത്തിൽ പോലീസ് കേസെടുത്തു

മലപ്പുറത്ത്  ഇതരസംസ്ഥാന തൊഴിലാളി  ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മർദനമേറ്റത്.

അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത്  മുട്ടിയതിൽ പ്രകോപിതനായ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.  കഴുത്തിന് കുത്തിപ്പിടിച്ച്  ചുവരില്‍ ചേർത്തു നിർത്തി കുട്ടിയെ  ക്രൂരമായി മർദിച്ചു.

കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുട്ടിയുടെ കുടുംബം വാടകക്ക്  താമസിക്കുകയാണ്. 

ഈ മാസം ഒന്നിനു നടന്ന സംഭവത്തിൽ  പൊലീസ് കേസെടുത്തത് ഇന്നലെ രാത്രി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Related posts

Leave a Comment