ജി.സുധാകരന്‍ അവസരവാദി; ഇപ്പോൾ അണിയുന്നത് കോൺഗ്രസിന്‍റെ തൊപ്പി; സിപിഎം പ്രവർത്തകരുടെ വോട്ട് സുധാകരന് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജി.സുധാകരന്‍ അവസരവാദിയെന്ന് പിണറായി വിജയന്‍. അവസരവാദിക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ആലപ്പുഴയിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ജി.സുധാകരനെ വിജയിപ്പിക്കാന്‍ യുഡിഎഫ് ബിജെപി കൂട്ടുകെട്ടുണ്ട്. രണ്ട് കൂട്ടരും വല്ലാത്ത ഗതികേടിലാണ്.

വോട്ട് കിട്ടാനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഈ ബുദ്ധിക്കു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. സുധാകരന്‍ ഇനി പലതും വിളിച്ച് പറയും.

അങ്ങനെയുള്ള സ്ഥലത്തേക്കാണ് സുധാകരന്‍ ചെന്ന് കയറിയത്. കോണ്‍ഗ്രസിന്‍റെ തൊപ്പിയാണ് സുധാകരന്‍ ഇപ്പോള്‍ അണിയുന്നത്. സുധാകരന്‍ സ്വന്തം ഭൂതകാലം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരനെ നിരവധി തവണ വിജയിപ്പിച്ചത് സിപിഎമ്മാണ്. വ്യക്തികള്‍ക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകില്ല. സിപിഎം പ്രവര്‍ത്തകരുടെ വോട്ട് സുധാകരനു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related posts

Leave a Comment