ആഭരണമെടുത്തത് ആര്? വിവാഹവീട്ടില്‍നിന്ന് മോഷണംപോയ 30 പവന്‍ ഫ്‌ളഷ് ടാങ്കില്‍; കള്ളന്‍ കപ്പലില്‍ തന്നെയോ ?

കോഴിക്കോട്: വാണിമേല്‍ വെള്ളിയോട് വിവാഹവീട്ടില്‍നിന്ന് മോഷണംപോയ മുപ്പതുപവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്‌ളഷ് ടാങ്കില്‍നിന്നാണ് ഇവകണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എം.എന്‍.ഹാഷിം കോയ തങ്ങളുടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്.

കവര്‍ച്ച നടന്ന ഉടനെ കല്യാണവീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് വളയം ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ശൗചാലയത്തില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ആഭരണമെടുത്തത് ആര്?

വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍വേണ്ടി ശൗചാലയത്തിലെ ഫ്‌ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചു. വളയം പോലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു.

കവര്‍ച്ചമുതല്‍ ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

ഏതായാലും വിവാഹദിവസം വീട്ടിലുണ്ടായിരുന്ന ആരോ ആണ് ആഭരണമെടുത്തത് എന്ന നിഗമനത്തിലാണ് പോലീസ്.

Related posts

Leave a Comment