ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍…! ലൈംഗീക പീഡന ആരോപണം: ബ്രിജ് ഭൂഷണ്‍ രാജിവച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവച്ചേക്കും.

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗീക പീഡന ആരോപണത്തിനു പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ ബ്രിജ് ഭൂഷണ്‍ രാജിയ്ക്കൊരുങ്ങുന്നത്.

ഞായറാഴ്ച വിളിച്ചുചേർത്ത അടിയന്തര ജനറൽ കൗൺസിൽ യോഗത്തിൽ ബ്രിജ് ഭൂഷണ്‍ രാജിവച്ചേക്കുമെന്നാണ് സൂചന.

ഏതു തരത്തിലുള്ള അന്വേഷണത്തിനും താൻ തയാറാണെന്ന് ഡബ്ല്യുഎഫ്‌ഐ അധ്യക്ഷൻ പറഞ്ഞിരുന്നു. ലൈംഗികാതിക്രമം ഒരിക്കലും ഉണ്ടായിട്ടില്ല.

ഒരു കായികതാരം പോലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാൽ തൂങ്ങിമരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് വനിതാ കായിക താരങ്ങളെ ലൈ ഗീകമായി ചൂഷണം ചെയ്തെന്നാണ് ആരോപണം.

ബ്രിജ് ഭൂഷണ്‍ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഫെഡറേഷന്‍റെ പ്രിയങ്കരരായ ചില പരിശീലകർ വനിതാ പരിശീലകരോടും പോലും മോശമായി പെരുമാറുന്നതായും കായിക താരങ്ങൾ പറയുന്നു.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ പ്രക്ഷോഭത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് പരാ ജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി.

താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു.

ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭ വിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കും- ഫോഗട്ട് മുന്നറിയിപ്പ് നൽകി.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയ പറഞ്ഞു.

ഫെഡറേഷന്‍റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണ്. നേതൃമാറ്റം ആവശ്യമാ ണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്‌റംഗ് പുനിയ ആവശ്യപ്പെട്ടു.

Related posts

Leave a Comment