സംഘടനാ അംഗത്വമുണ്ടെങ്കില്‍ ലഹരിയും പീഡനവുമാകാമെന്ന ധ്വനി സംഘടനയുടെ പ്രസ്താവനയിലിൽ: ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു


കൊച്ചി: നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്‍റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കൃത്യത പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നുവെന്ന് ഹരീഷ് പറയുന്നു.

എന്നാല്‍ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും നടന്‍ പറയുന്നു.


ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ…
‘സിനിമാ സംഘടനകളുടെ പത്രസമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു.

പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി (പറയാതെ പറഞ്ഞ പറച്ചിൽ) ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്.

ചോദിക്കാനും പറയാനും പിന്നില്‍ ആളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും ആവാം എന്നും… സംഘടനകളില്‍ അംഗത്വം ഇല്ലാത്തവര്‍ എത്ര വലിയ കലാകാരന്‍മാര്‍ ആണെങ്കിലും ജനങ്ങള്‍ മനസിലേറ്റിയവര്‍ ആയാലും നിങ്ങള്‍ സംഘടനയുടെ ഭാഗമല്ലെങ്കില്‍ ഒരു സംഘടന വാള്‍ നിങ്ങളുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്നുണ്ടെന്ന ഭീഷണിയാണ്.

ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ്. അമ്മ സംഘടനയില്‍നിന്ന് രാജിവച്ച ഞാന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം…ഹരീഷ് പേരടി’.

Related posts

Leave a Comment