പൊറോട്ട കമ്പിനി നല്ലനിലയിൽ, മകന്‍റെ തീരുമാനം  ശരിയായിരുന്നു


മകൻ സിനിമയിൽ വരുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്‍റെ പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞു,

അമ്മേ എനിക്ക് പോകാൻ മനസുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല എന്ന്. അതുകേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി.

ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാമെന്ന് അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി.

അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്‍ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു. -ഹരിശ്രീ അശോകൻ

Related posts

Leave a Comment