ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയും സുഹൃത്തുക്കളും 11 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്തിരുന്നെന്നും അതിന് ബിജെപിയെ സഹായിച്ചത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആണെന്നുമുള്ള യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ സമാന വിഷയത്തില്‍ തുടര്‍ വെളിപ്പെടുത്തലുമായി ഹാക്കര്‍ സെയ്ദ് ഷൂജ.

ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയും സുഹൃത്തുക്കളും 11 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് യു.എസ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍. 2014 മെയ് 12ന് 11 പേര്‍ കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ച് കൊല്ലപ്പെട്ടെന്നാണ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍.

എന്നാല്‍ ഹാക്കറുടെ ആരോപണം കിഷന്‍ റെഡ്ഡി തള്ളിയിട്ടുണ്ട്. ‘ഞാനും എന്റെ സുഹൃത്തുക്കളും 11 പേരെ കൊന്നിട്ടുണ്ടെന്ന് ലണ്ടനില്‍ വെച്ച് സൈദ് ഷുജ എന്നു പേരുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിപലിന്റെ മുമ്പില്‍ വെച്ച് ആരോപിച്ചിരുന്നു.

ഇ.വി.എം പ്രശ്നം നടക്കുമ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത്. പിന്നെ എങ്ങനെയാണ് ഞാന്‍ 11 പേരെ കൊല്ലുക’- കിഷന്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ഇ.വി.എം ഹാക്കിംഗ് പ്രശ്നത്തിലേയ്ക്ക് കോണ്‍ഗ്രസ് അനാവശ്യമായി തന്റെ പേര് വലിച്ചിടുകയാണെന്നും റെഡ്ഡി പറഞ്ഞു.

Related posts