പ്രണയദിനത്തില്‍ വിവാഹിതരായി ഐഎഎസുകാരനും ഐപിഎസുകാരിയും ! എന്നാല്‍ ഓഫീസില്‍ വച്ചു നടത്തിയ വിവാഹം കലാശിച്ചത് വിവാദത്തില്‍…

രണ്ടു പ്രണയേതാക്കള്‍ വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാവുന്നത് ഒരു തെറ്റാണോ ? ഐഎഎസ്‌ഐപിഎസ് ദമ്പതികളുടെ വിവാഹമാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. പ്രണയ ദിനത്തില്‍ വിവാഹിതരായി ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വിവാദം. ഓഫീസില്‍ വച്ച് വിവാഹം നടത്തിയതാണ് ചിലര്‍ വിവാദമാക്കിയിരിക്കുന്നത്.

ബംഗാള്‍ കേഡര്‍ 2015 ബാച്ചിലെ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ്‌ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. തുഷാര്‍ സിംഗ്ലയുടെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാര്‍ എത്തിയത്. എന്നാല്‍ ചുവന്ന സാരി ധരിച്ചാണ് നവ്‌ജ്യോത് സിമ്മി വന്നത്.

ഇരുവരും പഞ്ചാബ് സ്വദേശികള്‍. പാട്‌നയില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നവ്‌ജ്യോത് സിമ്മി. പുതിയ ഓഫീസില്‍ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാര്‍ വിവാഹം നടത്തിയത്. എന്നാല്‍ ഓഫീസില്‍വെച്ച് വിവാഹം നടത്തിയതില്‍ തെറ്റില്ലെന്നാണ് മന്ത്രിയും ഹൗറ ജില്ലാ പ്രസിഡന്റുമായ അരുപ് റോയ് പ്രതികരിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളില്‍വെച്ച് വിവാഹം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ ഓഫീസില്‍വെച്ചു തന്നെ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ക്ഷേത്രത്തിലേക്കാണ് പോയത്. എന്തായാലും സംഭവം ജോറായി എന്നു പറയാം.

Related posts

Leave a Comment