ജിബൂട്ടി ഇന്നു തിയറ്ററുകളിലേക്ക്; കോവിഡ് കാലത്ത് ചിത്രീകരിച്ച ഏക മലയാള സിനിമ


റിച്ചാര്‍ഡ് ജോസഫ്
കോവിഡ് കാലത്ത് ചിത്രീകരിച്ച ഏക മലയാള സിനിമ ഇന്നു തീയറ്ററുകളിലേക്ക്. ജനപ്രിയ ടെലിവിഷന്‍ പരമ്പര ഉപ്പും മുളകുമിന്‍റെ പ്രധാന എപ്പിസോഡുകള്‍ക്കു ചുക്കാന്‍ പിടിച്ച എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജിബൂട്ടി ആണ് ഇന്ന് ആറു ഭാഷകളില്‍ റിലീസ് ചെയ്യുന്നത്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന്‍റെ 80 ശതമാനം ചിത്രീകരണവും ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ചലച്ചിത്ര മേഖല പൂര്‍ണമായും സ്തംഭിച്ചപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടര്‍ന്ന മലയാള ചിത്രം കൂടിയാണ് ജിബൂട്ടി.

ചിത്രീകരണത്തിനു സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കിയത്. 75 ആളുകളുള്ള ടീമാണ് ജിബൂട്ടിയിലേക്ക് ചിത്രീകരണത്തിനായി പോയത്. ജിബൂട്ടിയിലെ പ്രധാന മേഖലയിലെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നെങ്കിലും സര്‍ക്കാര്‍ ജിബൂട്ടി സിനിമ ചിത്രീകരിക്കുന്ന സ്ഥലം കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി നല്‍കി.

ജിബൂട്ടിയിലെ മലയാളി വ്യവസായിയും സിനിമയുടെ നിര്‍മാതാവുമായ ജോബി പി. സാമിന്‍റെ ഇടപെടലുകളെതുടര്‍ന്നായിരുന്നു ഇത്.കൊച്ചുകുട്ടികള്‍ക്കു മുതല്‍ മുതിവര്‍ന്നവര്‍ക്കു വരെ കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ജിബൂട്ടി എന്നു സിനിമയുടെ അണിയറക്കാര്‍ പറയുന്നു.

പ്രണയത്തിനും ആക്ഷനും ലൊക്കേഷനുമെല്ലാം ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. മനുഷ്യക്കടത്തും ചിത്രത്തിനു പ്രമേയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.

ചടുലമായ ആക്ഷന്‍ രംഗങ്ങളും വ്യത്യസ്ഥമായ ലൊക്കേഷനുമെല്ലാം പ്രേക്ഷകര്‍ക്കു നവ്യാനുഭവം പകരും. കോവിഡിന്‍റെ ആരംഭകാലത്തായിരുന്നു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരണത്തിനായി ഇവര്‍ എത്തിയത്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നു സംവിധായകന്‍ സിനു പറയുന്നു.

അതേസമയം ജിബൂട്ടി സര്‍ക്കാരിന്‍റെ ഇടപെടല്‍ ചിത്രീകരണത്തിന് ഏറെ സഹായകമായിട്ടുണ്ട്. ജിബൂട്ടിയുടെ പ്രകൃതി സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും സിനു പറയുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പുറമെ ഫ്രഞ്ച് ഭാഷയിലും സിനിമ ഇന്ന് റിലീസ് ചെയ്യും.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍റെ ബാനറില്‍ എസ്.ജെ. സിനു ആണ് ചിത്രത്തിന്‍റെ സംവിധാനം. അഫ്‌സല്‍ അബ്ദുള്‍ ലത്തീഫും എസ്.ജെ. സിനുവും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം -ടി.ഡി. ശ്രീനിവാസ്. അമിത് ചക്കാലയ്ക്കല്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബോളിവുഡ് നടിയായ ഷകുന്‍ ജസ്വാളാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്‍റർടൈന്‍മെന്‍റ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Related posts

Leave a Comment