വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ. സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
Read MoreDay: June 4, 2026
മണിക്കൂറുകൾ ആശുപത്രിക്ക് മുന്നിൽ കിടന്നു, കാലിൽ നിന്നും കൈയിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്ന നിലയിൽ യുവാവ്; തിരിഞ്ഞു നോക്കാതെ അധികൃതർ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവാവ് പുഴവരിച്ച നിലയില്‍. സംസാരശേഷിയില്ലാത്ത യുവാവിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മണിക്കൂറോളമാണ് യുവാവ് ആശുപത്രിക്ക് മുന്നില്‍ കിടന്നത്. വഴിയിലൂടെ പോയ ആളുകള്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ആശുപത്രി ജീവനക്കാരനും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലിലും തലയിലും പുഴുവരിച്ച നിലയില്‍ ആയിരുന്നു. മഴയത്താണ് ആശുപത്രിക്ക് മുന്നില്‍ യുവാവ് കിടന്നിരുന്നത്.
Read Moreട്രംപിന് തിരിച്ചടി; കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുത്, വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയം പാസാക്കി ജനപ്രതിനിധിസഭ
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികൾക്കു നിയന്ത്രണം ആവശ്യപ്പെട്ടുള്ള വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്. ഇതോടെ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് ജനപ്രതിനിധിസഭ നിർദേശിച്ചിരിക്കുന്നത്. 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കും. പാസായാൽ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്കു പരിധി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാവുകയാണ്.
Read Moreകേരളത്തിൽ ഇനി എയർപോർട്ടുകൾ വേണ്ടേ വേണ്ട;എന്തിനാണ് നേർവര പോലെ ഹൈവേകൾ നിർമ്മിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ചെറിയൊരു സംസ്ഥാനമായ കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാനത്താവളങ്ങൾ ഉണ്ട് .ഇനി മറ്റൊന്ന് കൂടി നമുക്ക് ആവശ്യമുണ്ടോ ? അനാവശ്യ വികസനങ്ങൾ നടക്കുമ്പോൾ പ്രകൃതിയും ആവാസ വ്യവസ്ഥയും കൂടുതൽ കൂടുതൽ തകർക്കപ്പെടുകയാണ് . വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ഈ വാക്കുകൾ ചന്ദനമരങ്ങളുടെ തണൽ പേറുന്ന വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് മുഴങ്ങിയപ്പോൾ പരിസ്ഥിതി ചർച്ചകളും ചിന്തകളും നിറഞ്ഞ സദസ്സ് നിശബ്ദമായി . ഒരു എയർപോർട്ട് വരുമ്പോൾ എത്രയെത്ര കുന്നുകളും മലകളും ഇടിച്ചുനിരത്തപ്പെടും ? എത്ര ജീവിവർഗങ്ങളും പക്ഷികളും ആവാസമില്ലാതെ കഷ്ടപ്പെടും? എന്തിനാണ് നമ്മൾ ഇങ്ങനെ നേർവര പോലെ ഹൈവേകൾ നിർമ്മിക്കുന്നത് ? കുന്നുകൾ ഇടിച്ചു മാറ്റി കൊണ്ടുവന്ന് കുഴിസ്ഥലങ്ങളും വയലും നികത്തി കോട്ടകൾ പോലെ റോഡ് കെട്ടിപ്പൊക്കുകയാണ്. അടുത്ത മഴയത്ത് അവയെല്ലാം ഒലിച്ചുപോകുന്നു. കുഴിയും മലകളും ഉള്ള കേരളത്തിൽ കയറിയും ഇറങ്ങിയും റോഡ് പണിയുന്നത്…
Read Moreമഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 1000 പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. സിനിമയുടെ ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് പറഞ്ഞ് ഏഴു കോടി രൂപ തട്ടിയെടുത്തു എന്ന അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സിറാജിന്റെ പരാതിയില്‍ മരട് പോലീസ് ആയിരുന്നു കേസ് എടുത്തത്. 2024ല്‍ ആണ് സിനിമ പുറത്തിറങ്ങിയത്. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ വലിയ ലാഭം നേടിയിരുന്നു. എന്നാല്‍ മുടക്കുമുതലോ ലാഭവിഹിതമോ സിറാജിന് നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിറാജ് പരാതി നല്‍കിയത്. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ സാമ്പത്തിക തട്ടിപ്പു കേസ്…
Read Moreവിസ്മയമാകാന് സൂപ്പര്‍ കിഡ്സ്; യുവതാരങ്ങള്‍ കളം നിറയുമോ?
ഫിഫ ലോകകപ്പ് നാലുവര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുമ്പോള്‍ അതാതു കാലത്തെ വിഖ്യാത താരങ്ങള്‍ക്കു പിന്നാലെയാവും എപ്പോഴും ആരാധകക്കൂട്ടം. എന്നാല്‍ പുത്തന്‍ താരോദയങ്ങള്‍ക്കായി ആകാശമൊരുക്കുന്ന വേദി കൂടിയാണത്. 1958ല്‍ ലോകത്തെ ഞെട്ടിച്ച പതിനേഴുകാരന് പെലെ മുതല്‍ കഴിഞ്ഞ ലോകകപ്പുകളില്‍ തരംഗമായി മാറിയ കിലിയന്‍ എംബാപ്പെ വരെയുള്ള നീണ്ടനിര ഈ ലോകവേദിയിലാണ് മാറ്റ് തെളിയിച്ചത്. യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലും അത്തരം അത്ഭുതപ്രതിഭകളെയാണ് ലോകം ഉറ്റുനോക്കുന്നത്. നോര്‍വീജിയന്‍ ഫുട്ബോള്‍ സ്കൗട്ടും എഎസ് മൊണാക്കോയുടെ മുന്‍ സ്പോര്‍ട്ടിംഗ് ഡയറക്ടറുമായ ടോര്ക്രിസ്റ്റ്യന് കാള്സണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളിലെ സ്കൗട്ടുകളുമായി ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റില്‍ മികച്ച 21 യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ കളം നിറയാന്‍ പോകുന്ന ചില സൂപ്പര്‍ കിഡുകളെ പരിചയപ്പെടാം. സ്പാനിഷ് കോട്ടയിലെ വിശ്വസ്തരും അര്‍ജന്റീനയുടെ രഹസ്യ ആയുധവും നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും…
Read Moreവിമാനത്താവള ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരെ പരമിത ത്രിപാഠി സന്ദർശിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സന്ദർശിച്ചു. സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹവും അംബാസഡർ സന്ദർശിച്ചു. കുവൈറ്റ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ-അവാദിയുമായി അവർ ചർച്ച നടത്തി. കുവൈറ്റ് അധികൃതർ കൈക്കൊണ്ട കൃത്യതയാർന്നതും മാതൃകാപരവുമായ നടപടികൾക്ക് അവർ കൃതജ്ഞത രേഖപ്പെടുത്തി. മരിച്ചയാളുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും എംബസി ഉറപ്പുനൽകിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില എംബസി അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മികച്ച ചികിത്സയും സഹായവും ഉറപ്പാക്കാൻ ആശുപത്രി അധികൃതരുമായും കുടുംബങ്ങളുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.…
Read Moreവിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രം; ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കും
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും.നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്. നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു.ചൈനീസ് വിപണികളിലെ മാറ്റങ്ങളും ആഗോള…
Read Moreകോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നു പരാതി.ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവുമൂലം കോഴിക്കോട് വാണിമേല്‍ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45)ആണ് മരിച്ചത്. ഭാര്യ ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല്‍ കോളജ് പോലീസിനും പരാതി നല്കി. വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില്‍ റീജിത്തിനെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്.എന്നാല്‍ ഡോക്ടര്‍മാര്‍ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള്‍ തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിതിനു…
Read Moreപൂക്കി ആക്ഷൻ വിശ്വസിച്ചാൽ പണിപാളും…മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് തിരിച്ചടി; ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിലില്ല
കൊച്ചി: പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന് നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങണ്ട, പണി പാളും. മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല. നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്. എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്: സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍,…
Read More