കനാൽ ജലമെത്തിയില്ല; വെങ്ങാനൂരിലെ കർഷകർ ദുരിതത്തിൽ

വിഴിഞ്ഞം : മഴക്കാലമടുക്കാറായെങ്കിലും കനാൽ വഴി വെള്ളമെത്തിക്കാൻ അധികൃതർക്ക് സാധിക്കാത്തത് വെങ്ങാനൂർ ഏലായിലെ ഏക്കർ കണക്കിന് കൃഷിയിടത്തെ ബാധിച്ചു. നെയ്യാർ ഡാമിൽ നിന്ന് പള്ളിച്ചൽ വഴി വെങ്ങാനൂരിലൂടെ കടന്നുപോകുന്ന കനാൽ വഴി വെള്ളമെത്താത്തതാണ് നൂറോളം കർഷകർക്ക് തിരിച്ചടിയായത്.

മുൻ വർഷങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കനാൽ വഴി ഇടവിട്ട് വെള്ളമെത്തിയിരുന്നു. ഇതു പ്രതീക്ഷിച്ച് വിവിധ തരം പച്ചക്കറികളും വാഴയും കൃഷി ചെയ്തവരെയാണ് ഏറെ ബാധിച്ചത്.

പച്ചക്കറിത്തോട്ടങ്ങൾ പലതും കരിഞ്ഞുണങ്ങിയതായും ആയിരങ്ങളുടെ നഷ്ടമുണ്ടായതായും കർഷകർ പറയുന്നു. പതിവ് പോലെ ഇക്കൊല്ലവും കനാൽ വൃത്തിയാക്കൽ നടന്നിരുന്നു.

എന്നാൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പുല്ലു വെട്ടിമാറ്റിയെങ്കിലും അടിഞ്ഞ് കൂടിയ മണ്ണും ചപ്പു ചവറുകളും പൂർണമായി മാറ്റിയില്ലെന്നും പരാതിയുണ്ട്.

Related posts

Leave a Comment