കേരളക്കര കാത്തിരുന്ന വാർത്തയെത്തി; തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ല­ത്തു­നി­ന്ന് ക­ണ്ടെത്തി

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികൾ കടന്നു കളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. വിദഗ്ധ പരിശോധനക്കായി കുട്ടിയെ വിധേയമാക്കും.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമേയ്സ് കാറിലാണ് കുട്ടിയെ തട്ടിപ്പ് സംഘം കൊണ്ടു പോയത്. സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് അബിഗേലിനെ തട്ടികൊണ്ട് പോയത്.

ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.

 

Related posts

Leave a Comment