ദുരന്തനിവാരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും; പ്രവർത്തനങ്ങൾക്ക് സാമ്പത്തിക തടസമുണ്ടാകില്ലെന്നും റവന്യൂമന്ത്രി

കോഴിക്കോട്: ജില്ലയിൽ പ്രകൃതിക്ഷോഭം നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സാന്പത്തിക തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ജനങ്ങൾക്കും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ അഥോരിറ്റി യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യോഗത്തിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Related posts