പൊന്നാനിക്കാരെ വട്ടംകറക്കി പെണ്‍കുട്ടിയുടെ വിളയാട്ടം! പ്രണയം തലയ്ക്കുപിടിച്ച് നട്ടപ്പാതിരിക്കയ്ക്ക് നാഗര്‍കോവിലില്‍ നിന്ന് വന്ന യുവതി ഒരു ദേശത്തെ വട്ടംചുറ്റിച്ചതിങ്ങനെ…

carപൊന്നാനിക്കാര്‍ക്ക് തിങ്കളാഴ്ച്ച ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയമേ ഉണ്ടായിരുന്നുള്ളു. ഒരു കാറിനെപ്പറ്റിയും അതിലുണ്ടായിരുന്ന യുവതിയെയും കൂടെയുണ്ടായിരുന്ന യുവാക്കളെയുംപ്പറ്റി. പൊന്നാനിക്കാരെ ഞെട്ടിച്ച ആ കഥയുടെ ഫസ്റ്റ് ഹാഫ് ഇങ്ങനെ- തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാര്‍ അമിതവേഗതയില്‍ പൊന്നാനി ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് പൊന്നാനിയില്‍ തടയാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചു കാര്‍ കടന്നുകളഞ്ഞു. തുടര്‍ന്നു പോലീസ് കാറിനെ പിന്‍തുടര്‍ന്നു. അതും സിനിമാസ്റ്റൈലില്‍.

പോലീസ് വാഹനങ്ങളും കാറും തമ്മിലുള്ള മത്സരഓട്ടം നാട്ടുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു. ഏറെ നേരം പിന്‍തുടര്‍ന്ന ശേഷം കാര്‍ തടഞ്ഞു കാറിലുണ്ടായിരുന്നവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ കാറിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ യുവതി സമ്മതിച്ചില്ല. യുവതിയും പോലീസും ഏറെ നേരം വാക്കേറ്റവും നടന്നു. കള്ളക്കടത്തുകാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസും നാട്ടുകാരും വിചാരിച്ചിരുന്നത്.

പക്ഷേ സംഭവത്തിന്റെ ഫഌഷ്ബാക്ക് ഇങ്ങനെ- പൊന്നാനി സ്വദേശിയായ യുവാവുമായി കാറിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശിനിയായ യുവതി കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെ നാട്ടിലേക്കു മടങ്ങിയ യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതായി യുവതി മണത്തറിഞ്ഞു. കല്യാണം എങ്ങനെയും മുടക്കണമെന്ന ലക്ഷ്യവുമായി കുറെ വാടകഗുണ്ടകളുമായി യുവതി പൊന്നാനിക്കു വച്ചുപിടിപ്പിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നാഗര്‍കോവില്‍ പോലീസില്‍ പരാതി നല്കിയിരുന്നു. സൈബര്‍സെല്‍ വഴി പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയ തമിഴ്‌നാട് പോലീസ് ഈ വിവരം പൊന്നാനി പോലീസിന് കൈമാറിയിരുന്നു. ഇതാണ് ഒരു ദിവസം നീണ്ട കള്ളക്കടത്തു കഥയിലേക്ക് വഴി തെളിച്ചത്. നാഗര്‍കോവിലില്‍നിന്ന് മാതാപിതാക്കളെത്തിയശേഷമാണ് പെണ്‍കുട്ടി കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയത്.

Related posts