വായ്പ തിരിച്ചടവ് ;  സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശിക തള്ളിക്കളയില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍

കോഴിക്കോട്: ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിവുള്ള സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശിക തള്ളിക്കളയാനാവില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. സാമ്പത്തിക ശേഷിയുള്ളവര്‍ സൗജന്യം പ്രതീക്ഷിക്കരുത്.

കുടിശിക തിരിച്ചടയ്ക്കാന്‍ കഴിവുള്ളവര്‍ക്ക് മൂന്നു മാസത്തെ കാലാവധി നല്‍കുമെന്നും പറഞ്ഞു. ഭവനവായ്പാ കുടിശിക വരുത്തിയവര്‍ക്കായുള്ള കുടിശിക നിവാരണ അദാലത്ത് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വായ്പ എടുത്തവരുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കാന്‍ ഭവന നിര്‍മാണ ബോര്‍ഡ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഇത് പത്താമത്തെ ജില്ലയിലാണ് കുടിശിക നിവാരണ അദാലത്ത് നടത്തുന്നത്.

2018 ഡിസംബറില്‍ ആദ്യം നടത്തിയ അദാലത്തില്‍ , തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുടിശികക്കാരെല്ലാം പണം അടച്ചു കഴിഞ്ഞു. മൂന്ന് ഗഡുക്കളായോ ഒന്നിച്ചോ മൂന്നുമാസത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കാം. ഒരാളെ പോലും സ്വന്തം വീട്ടില്‍നിന്ന് പുറന്തള്ളാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല, എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുടിശിക തിരിച്ചു കിട്ടാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തി. ഭവന നിര്‍മാണ ബോര്‍ഡ്ചെയര്‍മാന്‍ പി പ്രസാദ്, മെമ്പര്‍ അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts