പ്രണയബന്ധത്തിൽ വിള്ളൽ: യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കാമുകൻ പോലീസ് പിടിയിൽ; ചിത്രങ്ങൾ പ്രചരിപ്പിച്ചത് യുവതിയുടെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ടിലൂടെ

കൊല്ലം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ പോലീസ് പിടിയിൽ. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശി എഡ്വിൻ (31) ആണ് പോലീസ് പിടിയിലായത്.

ഫോണിൽ യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ സൂക്ഷിച്ച ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

തുടർന്ന് ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ ഉദയകുമാറിന്‍റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment