യുവതിയുടെ ഹൃദയം പുറത്തെടുത്ത് കിഴങ്ങ് ചേര്‍ത്ത് കറിവെച്ചു കഴിച്ചു ! പിന്നാലെ ബന്ധുക്കളെയും വകവരുത്തി…

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ഭക്ഷിക്കുകയും പിന്നീട് വേറെയും കൊലപാതകങ്ങള്‍ നടത്തുകയും ചെയ്ത 44കാരന് ജീവപര്യന്തം.

ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

2021ലാണ് ഇയാള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങു ചേര്‍ത്തു പാകം ചെയ്തു കഴിച്ചു.

പിന്നീട് കറി ബന്ധു ലിയോണ്‍ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്‍കാന്‍ ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്‌സിനെയും വകവരുത്തിയെന്നുമാണ് കേസ്.

മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

എന്നാല്‍ 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകം നടത്തിയത്.

ഒരുകാലത്തും ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്റേതെന്നും പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.

ഭര്‍ത്താവും കൊച്ചുമകളും കണ്‍മുന്നില്‍ ഇല്ലാതായതിന്റെ വേദന ഡെല്‍സിക്ക് മാറിയില്ലെന്നും ഡെല്‍സി അന്നു കൊല്ലപ്പെടാതിരുന്നതു ഭാഗ്യം കൊണ്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തന്റെ ഉറക്കം വരെ നഷ്ടപ്പെട്ടുവെന്നും വിധി പറഞ്ഞ ജഡ്ജി വെളിപ്പെടുത്തി.

Related posts

Leave a Comment