തമന്നയുടെ കാവാലയ്യ സ്റ്റെപ്പുകൾ വളരെ മോശം;മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനം

തമിഴ് സിനിമയിലെ മുൻനിരവില്ലനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തമിഴകത്തെ സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് മൻസൂർ.

വിജയകാന്തിന്‍റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളുകൾക്ക് പുറമേ സഹനടനായും മൻസൂർ തിളങ്ങി. ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് മൻസൂർ.

അതേസമയം ഓൺ സ്‌ക്രീനിൽ വില്ലനായെത്തുന്ന മൻസൂർ അലി ഖാന്‍റെ ഓഫ് സ്ക്രീൻ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്.

സിനിമയിൽ സജീവമായ കാലം മുതൽ നടൻ വിവാദങ്ങളിൽപെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വിവാദം കൂടി നടന്‍റെ പേരിൽ ഉണ്ടായിരിക്കുകയാണ്.

നടി തമന്ന ഭാട്ടിയയുടെ കാവാലയ്യ ഡാൻസിനെക്കുറിച്ച് നടത്തിയ ഒരു പരാമർശമാണ് മൻസൂർ അലി ഖാനെ വിവാദത്തിലാക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ സെൻസർഷിപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തമന്നയുടെ കാവാലയ്യ എന്ന ഗാനത്തെ പരിഹസിച്ചുകൊണ്ടുള്ള മൻസൂർ അലി ഖാന്‍റെ പരാമർശം ഉണ്ടായത്.

സരകു എന്ന തന്‍റെ സിനിമയുടെ കുറച്ചു ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതിനെക്കുറിച്ച് സംസാരിക്കാൻ നടൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.

സെൻസർ ബോർഡ് ആവശ്യപ്പെട്ട കട്ടുകളിൽ നിരാശ പ്രകടിപ്പിച്ചു സംസാരിക്കുന്നതിനിടെയാണ് മൻസൂർ കാവാലയ്യ ഗാനത്തെ എടുത്തിട്ടത്. ഇതിന്‍റെ വീഡിയോ വൈറലായത്തോടെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരേ ഉയരുന്നത്.

രജനീകാന്ത് നായകനായ ജയിലർ സിനിമയിലെ ഈ ഗാനം ഒരുക്കിയത് സംഗീത സംവിധായകൻ അനിരുദ്ധ് രവിൻചന്ദറാണ്. എന്തുകൊണ്ടാണ് ഈ ഗാനത്തിന് സെൻസർ അനുമതി ലഭിച്ചതെന്ന് ചോദിച്ച നടൻ, ആ ഗാനരംഗത്തിൽ തമന്ന ചെയ്ത സ്റ്റെപ്പുകൾ മോശമാണെന്നും അഭിപ്രായപ്പെട്ടു.

ചുവടുകൾ അനുകരിച്ചുകൊണ്ടായിരുന്നു മൻസൂർ അലി ഖാന്‍റെ പരാമർശം. സെൻസർഷിപ്പിന്‍റെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത നടൻ ഇത്തരം ഗാനങ്ങൾക്കും ചുവടുകൾക്കും സെൻസർഷിപ്പ് നൽകരുതെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

അതേസമയം മൻസൂർ അലി ഖാന്‍റെ പരാമർശം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് നടനെതിരേ കമന്‍റുകളുമായി എത്തുന്നത്.

വളരെ മോശം പരാമർശം, സിനിമ ഒരു വിനോദ മാധ്യമമാണ്, അത് സാങ്കൽപ്പികമാണ്, യാഥാർഥ്യമല്ല. അതിനെക്കുറിച്ച് ഈ രീതിയിൽ സംസാരിക്കുന്നത് തെറ്റാണ്, അദ്ദേഹം ഫീൽഡ്ഔട്ട് ആയ നടനാണ് ജീവിക്കാൻ കഷ്ടപ്പെടുകയാണ്.

അതിനിടെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. ആരെങ്കിലും അദ്ദേഹത്തിനോട് പറയുമെന്ന് കരുതുന്നു എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാന്‍റെ പരാമർശത്തോട് ജയിലർ സംവിധായകൻ നെൽസണോ, സംഗീത സംവിധായകൻ അനിരുദ്ധോ, തമന്നയോ പ്രതികരിച്ചിട്ടില്ല. അരുൺരാജ കാമരാജാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദറും ഗായിക ശിൽപ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇന്ത്യയൊട്ടാകെ ഹിറ്റായി മാറിയിരുന്നു. ഇൻസ്റ്റഗ്രാം റീൽസിലൊക്കെ ഇപ്പോഴും ഗാനം തരംഗമാണ്. അതിനിടെയാണ് മൻസൂർ അലി ഖാന്‍റെ പരാമർശം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ ആണ് മൻസൂർ അലി ഖാന്‍റെ ഏറ്റവും പുതിയ ചിത്രം. വിജയ് നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് മൻസൂർ അഭിനയിച്ചിരിക്കുന്നത്.

Related posts

Leave a Comment