ശില്‍പ്പ നിർമാണത്തിൽ ഏർപ്പെട്ടുവരുന്ന രാജസ്ഥാൻ സ്വദേശികളെ കാറിലെത്തിയ സംഘം ആക്രമിച്ചു; വിലതർക്കമാണ് മർദനത്തിന് പിന്നിലെന്ന് കുടുംബം

കൊയിലാണ്ടി: ശില്‍പ്പ നിർമാണത്തിൽ ഏർപ്പെട്ടുവരുന്ന രാജസ്ഥാൻ സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേരെ കാറിലെത്തിയ സംഘം ആക്രമിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ കൊള്ളാട്ട് മീത്തൽ സുബീഷ് (27), തിരുമംഗലത്ത് സജിത്ത് (33),എടക്കോത്ത് ഷിബിൻ ലാൽ (25), എടക്കോത്ത് അർജുൻ (25), പുത്തൂർ തെക്കെയിൽ ജിഷ്ണു (31) തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം.

‌പറശ്ശിനിക്കടവിൽ നിന്നും കാറിൽ വരികയായിരുന്നു അഞ്ചംഗ സംഘം.പ്രതിമയ്ക്ക് വില ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘട്ടനത്തിന് കാരണം. പരിക്കേറ്റ രാജസ്ഥാൻ സ്വദേശികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാബു ലാൽ (50,) ധനി (45), ഇന്ദർ (9) ശിവലാൽ (45), കൈലാസ് (17) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധനിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.ദേശീയ പാതയിൽ പൂക്കാട് അങ്ങാടിക്ക് സമീപം വർഷളായി ശില്പ നിർമാണത്തിൽ ഏർപ്പെട്ടുവരികയാണ് ഇവരുടെ കുടുംബം.

Related posts